Saturday, December 06, 2008

ആധുനീകത.

ആ വെളുത്ത ക്യാന്‍വാസിലേക്ക് തട്ടി
മറിഞ്ഞു വീണയാ ചായക്കൂട്ടുകള്‍
ചിതറി തെറിച്ചപ്പോള്‍ ആരോ പറഞ്ഞു,
ഇവന്‍ ആധുനിക ചിത്രകാരന്‍.

അവിടെയും ഇവിടെയും കോറിയിട്ട-
ക്ഷരങ്ങള്‍ തന്‍ അര്‍ത്ഥം മനസ്സിലാ-
കാതെ ഉറക്കെ ചൊല്ലിയപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക കവിയെന്ന്.

ഒന്നുമൊന്നും രണ്ടെന്നതിനു പകരം
രണ്ടില്‍ നിന്നൊന്ന് പോയാല്‍ ബാക്കി-
യൊന്നെന്നു പറഞ്ഞപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക ഗുരുവെന്ന്. .

ആരൊക്കെയോ വച്ചിട്ടു പോയൊരാ
പഴയ വീഞ്ഞൊരു പുതിയ കുപ്പയിലാക്കി
നാട്ടാര്‍ക്ക് ഘോരഘോരം വിളമ്പിയപ്പോള്‍
ആരോ പറഞ്ഞു, ഇവന്‍ ആധുനിക നേതാവ്.

സ്ത്രീ പീഢനക്കേസില്‍ വാദിയായ പെണ്ണി-
നോടാര്‌, എപ്പോള്‍, എവിടെ വച്ച്, എന്തു-
ചെയ്തു എന്നുറക്കെ പറഞ്ഞവളെ വീണ്ടും
നിയമത്താല്‍ നഗ്നയാക്കിയപ്പോള്‍ ആരോ
പറഞ്ഞു, ഇവനാണാധുനിക വക്കീലെന്ന്.

മുട്ടറ്റം നീണ്ട മുടി മുഷ്ടിയോളം ചുരുക്കി
ഒരു മുഴം തുണിയാല്‍ അവയവങ്ങള്‍ പൊതിഞ്ഞ്
ഒരു പ്രദര്‍ശന വസ്തുവായ് മാറിയപ്പോള്‍
ആരോ പറഞ്ഞു, ഇവളാണാധുനിക സ്ത്രീയെന്ന്.

അച്ഛനെന്നുമമ്മയെന്നും ജനമധ്യത്തില്‍ വിളിച്ച
സ്വന്തം കുഞ്ഞിനെ ഞങ്ങളറിയില്ലെന്നു
പറഞ്ഞവരെ നോക്കി ആരോ പറഞ്ഞു,
ഇവര്‍ ആധുനിക പപ്പയും മമ്മിയും.

ഒടുവില്‍ ഈ ആധുനിക ലോകത്തിന്‍
കപട മുഖത്തിലേക്കുറ്റു നോക്കി നിന്ന
എന്നെ നോക്കിയും ആരോ പറഞ്ഞു
ഇവന്‍, ഇവനും ഒരാധുനിക മനുഷ്യന്‍.

Monday, December 01, 2008

മുംബെയ് സ്മരണാഞ്ജലി.

ഇത് മുംബെയ് താജ്, ഭാരതത്തിന്‍‌റ്റഭിമാനം
ആ കറുത്ത ബുധനാഴ്ച ഇവിടെയുയര്‍ന്ന വെടിയൊച്ചകള്‍
തകര്‍ത്തെറിഞ്ഞതൊരായിരം സ്വപ്നങ്ങളെ,
തകര്‍ന്നു വീണതോ നമ്മുടെ ആത്മാഭിമാനവും.

അവര്‍ തീവ്രവാദികള്‍, മനുഷ്യത്വം
ചേര്‍ക്കാതെ ദൈവം സൃഷ്ടിച്ചവര്‍.
മൃഗീയതക്കപ്പുറം ക്രൂരരാം മൃഗങ്ങള്‍
ആര്‍ക്കോ വേണ്ടി ബലിയാടാകുന്നൊരു കൂട്ടര്‍.

അവരാല്‍ നശിപ്പിക്കപ്പെട്ടതാ താജ്മഹലല്ലാ,
ഒരു കൂട്ടം ജനതയുടെ വിശ്വാസങ്ങളെ.
പിടഞ്ഞു വീണതോ വെറും മനുഷ്യരല്ല,
ഈ ഗതികെട്ട ജനങ്ങള്‍ തന്‍ ആത്മാക്കളാകുന്നു.

അശോക് കാംണ്ടെയും വിജയ് സലാസ്ക്കറും
ഹേമന്ദ് കര്‍ക്കറെയും സന്ദീപ് ഉണ്ണികൃഷ്ണനും,
പിന്നെ പിടഞ്ഞു വീണോരോ ജീവനു മുന്നിലും
തലതാഴ്ത്തി നില്‍ക്കുന്നു ഭാരതാംബ.

ഒരിക്കല്‍ ഞാന്‍ വീണേക്കാം ഒരു വെടിയൊച്ചയില്‍,
ഒരു സ്ഫോടനത്തിലോ ഒരു കത്തി മുനയിലോ.
അവസാന ശ്വാസം വരെ പൊരുതി നിന്നീടും ഞാന്‍
എന്‍ അമ്മതന്‍ മാനത്തെ കാത്തു രക്ഷിക്കുവാന്‍.

ഓരോ മരണവും തന്‍‌റ്റെ വോട്ടു ബാങ്കായ്
മാറ്റാന്‍ ശ്രമിക്കുന്ന നെറികെട്ട നേതാക്കളെ,
വിലപറയരുതന്നന്‌റ്റെ ജീവന്‌, നാണം കെടുത്ത-
രുതെന്നെ ആ പുഷ്പചക്രത്താല്‍ പോലും.

Wednesday, November 26, 2008

അന്ത്യയാത്ര.

ശുഭ്രവസ്ത്രം പുതച്ചു കിടക്കവേ
ഉള്ളിലാര്‍ത്തു ചിരിച്ചു കരഞ്ഞു ഞാന്‍.
എന്തിനെന്നാര്‍ക്കും സംശയം വേണ്ടാ
ഹാ കഷ്ടം എന്നല്ലാതെന്തു ചൊല്ലുവാന്‍.

നാലു ചുറ്റും കരയുന്ന ബന്ധുക്കള്‍, അതി -
നിടയില്‍ കുമിഞ്ഞു കത്തും വിളക്കുകള്‍.
ഈ കരയുന്നോരെല്ലാം എന്‍‌റ്റെ ബന്ധുക്കളോ,
അത്ഭുതത്തോടെ നോക്കി കിടന്നു ഞാന്‍.

സ്നേഹിച്ച പെണ്ണിനെ കെട്ടിയ പേരില്‍
സ്നേഹ ബന്ധങ്ങള്‍ കാട്ടിലെറിഞ്ഞവര്‍.
ഇപ്പോള്‍ ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളാറായി
ഉള്ള മക്കളോ സ്വ സുഖം തേടുന്നു.

ഇല്ല, കാണാനില്ലാ മുഖങ്ങള്‍ ഇവര്‍ക്കിടെ
വന്നു കാണില്ലവരുടെ അച്ഛനെ കാണുവാന്‍.
സ്വത്തും സമ്പത്തും വീതിച്ചു നല്‍കി ഞാന്‍
പിന്നവര്‍ക്കച്ഛനെ കാണാനവധി കിട്ടില്ലല്ലോ.

ഈ അന്ത്യയാത്രയില്‍ ചന്ദന ഗന്ധവും പേറി-
ഞാനാ ചിതയിലേക്ക് നടന്നു നീങ്ങീടവേ.
കണ്ടു ഞാനാ കരഞ്ഞ ബന്ധുക്കളെ, പിന്ന -
വര്‍ എന്‍‌റ്റെ കോടിപ്പണം പിരിച്ചെടുക്കുന്നതും.

ഹാ കഷ്ടം, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍,
ഈ ഭൂലോകമെന്നെ വളര്‍ത്താതിരുന്നെങ്കില്‍.
വളര്‍ന്നു വളര്‍ന്നു ഞാന്‍ വാനോളം വളര്‍ന്നെങ്കിലും,
ഒരിറ്റു സ്നേഹം കിട്ടിയിട്ടീ യാത്ര തുടരാന്‍ കഴിഞ്ഞെങ്കില്‍.

ഈ കവിത "പാഥേയം" ഓണ്‍ലൈന്‍ മാഗസീനില്‍...

http://www.paadheyam.com/Portal/Article.aspx?mid=8&lid=march2009

Sunday, November 23, 2008

ഇടയന്മാര്‍.

പരിപാവനമാം ആ അള്‍ത്താരയില്‍
ഉയര്‍ത്തിയ കൈകളുമായ്
ഇന്നാരെയോ ശപിച്ചു നില്‍ക്കുന്നു
ആ പാവം പരിശുദ്ധ കന്യാമറിയം.

മറ്റൊരള്‍ത്താരയില്‍ ആ മരക്കുരിശ്ശില്‍ കൈ -
കാലുകള്‍ ആണിയാല്‍ തളച്ചിട്ട് ലജ്ഞാ -
വഹനായ് ശിരസ്സുയര്‍ത്താന്‍ കഴിയാതെ
നില്‍ക്കുന്ന കര്‍ത്താവ് തമ്പുരാന്‍.

ഇവര്‍ക്കു മുന്നില്‍ ശരീരം ശുഭ്രവസ്ത്രത്താല്‍
മൂടൊപ്പൊതിഞ്ഞു നിന്ന് സ്തുതിഗീതം
പാടുന്ന വികാരിയച്ചന്മാര്‍, പിന്നെ ഒന്നുമറിയാതെ
അതേറ്റു പാടുന്ന കന്യാസ്ത്രീ വര്‍ഗ്ഗങ്ങള്‍.

കര്‍ത്താവിന്‍ ശരീരവും മനസ്സും വിതിച്ചു നല്‍കുന്നു
ഒരു ചുടുചുംബനം കൈയ്യിന്മേല്‍ കിട്ടാനായ്.
പരിശുദ്ധമായിരിക്കേണ്ട മനസ്സില്‍
ആ ചുംബനത്തിന്‍ ചൂട് മായാതെ നില്‍ക്കുന്നു.

ഇവരും വികാര വിചാരങ്ങള്‍ ഉള്ളവര്‍,
മജ്ജയും മാംസവും ചേര്‍ത്തു നിര്‍മ്മിച്ചവര്‍.
വികാര വിക്ഷോഭങ്ങളെല്ലാമുള്ളവര്‍,
പാവം ഇവരോ കര്‍ത്താവിന്‍ പരിചാരകരാകുന്നു.

പിന്നെ പലപ്പോഴും അവതരിച്ചീടുന്നു
പരിശുദ്ധ ഗര്‍ഭവുമായ് കന്യാമറിയമാര്‍.
നാട്ടാര്‍ പിടികൂടുമ്പോഴാ വികാരിയച്ചനോ
ചൊല്ലുന്നു, അയ്യോ ഇവളെന്‍‌റ്റെ ദത്തുപുത്രി.

തനിക്കു വഴങ്ങാത്ത കന്യാസ്ത്രീ പെണ്ണിനെ
കൊന്നു കൊലവിളിക്കുന്നു, പിന്നെ ആ
പൊട്ടക്കിണറ്റിലേക്കെടുത്തെറിഞ്ഞീടുന്നു
എന്നിട്ടാര്‍ത്തു ചിരിച്ചത് അതിനാറ് വര്‍ഷങ്ങള്‍.

ശുഭ്ര വസ്ത്രം ധരിച്ച ചെന്നാക്കളാമിവര്‍
കടിച്ചു കീറുന്നു കര്‍ത്താവിന്‍ മണവാട്ടിമാരേയും.
ഹേ ചെന്നാക്കളേ, വലിച്ചെറിയൂ നിന്‍‌റ്റെയീ ശുഭ്രവസ്ത്രം
പിന്നെ നിനക്ക് തുടരാം നിന്‍‌റ്റെയീ കാമകേളികള്‍.

Sunday, November 16, 2008

നമുക്കീ യാത്ര തുടരാം.

പരിലാളിച്ച കൈകൊണ്ടാ പൂവിനെ
ഞെരിച്ചു കൊന്നിടാം.
പനിനീര്‍ ഗന്ധമുണ്ടായിരുന്നാ വഴികള്‍ പോലു-
മിന്നൊരു രക്ത ഗന്ധം പേറിടുന്നു.

സ്നേഹമെന്ന പദത്തിന്‍‌റ്റര്‍ഥം
പോലും മാറിമറയുന്ന, മറക്കുന്ന കാലം.
ഇപ്പോള്‍ സനേഹമെന്നാല്‍ വെറും
കൊടുക്കല്‍ വാങ്ങലുകളാകുന്നു.

ആരോ ചെയ്ത കര്‍മ്മത്തിന്‍ ഫലമാണീ
കര്‍മ്മ കാണ്ഠത്തിലനുഭവിക്കുന്നതും.
അനുഭവിക്ക, മറ്റ് വഴിയില്ല ചങ്ങാതീ
ഇത് മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന കാലം.

തിരിച്ചു നടക്കാം നമുക്കിനി....
കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ,
രക്ത നിബിഢമായ വഴിയിലൂടെ,
നമുക്കി യാത്ര തുടരാം.....

ഇരുള്‍ പടര്‍ന്ന കണ്ണുകളില്‍ വെളിച്ചവുമായി,
സിരകളില്‍ നിറഞ്ഞ പ്രണയം പുറത്തെടുത്ത്
രക്തം ഊറ്റിയൂറ്റി കുടിച്ച് നിറം മങ്ങിയ
ആ ചുവപ്പു നാടയില്‍ ചുറ്റി വലിച്ചെറിയാം.

കാഴ്ചയറ്റ സമൂഹത്തിനൊരു നേര്‍ത്ത വെളിച്ചമായി,
മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക്‌ സൃഷ്ടിച്ച
തിരക്കുകളില്‍ നിന്നും പുറത്തു വന്ന്,
ആ മാധുര്യമുള്ള ഓര്‍മ്മകളില്‍ വിശ്രമിക്കാം.

പിന്നെയാ ഉദിക്കാന്‍ മടിക്കുന്ന സൂര്യനോടും,
തഴുകാതെ പോകുന്ന കാറ്റിനോടും,
പെയ്യാന്‍ മറന്നൊരാ ചാറ്റല്‍ മഴയോടും,
മാപ്പു പറഞ്ഞും, കൊടുത്തും നമുക്കീ യാത്ര തുടരാം..

Tuesday, November 11, 2008

Don’t Forget me.

My life was a pool of darkness
before you came my life.
You brought a ray of light and
you made my day sunny.

Your smile was like a waggie,
easing all my pains.
You loved and understand me
chearing away my tears.

Before you came into my life
I lived in a hell.
Built of trouble, insecurity
into a flower I opened up.

Today, I say Good Bye
with heart breaks my mind ever.
I can’t express my pain..
Good Bye dear……

But
Don’t forget the fading flower
you leave behind…
who lives with just fond wishes
of past by gone sunny days.

Sunday, November 09, 2008

YOU MEANS……

There is a silent beauty in my world,
when you are near.
How I wish my Love could shorten
the miles between us.
Even when you are miles away,
I am very close to your feelings.

A fine dream started,
When Love brought us together.
The time I ‘ve spend with you
are the sweetest I can re-call.

“Loving you” is the second best thing
I have done,
“Finding you” is the first.

I am glad that we are friends,
just because I like you.
You are nice as you can be,
just because of our Friendship –
means so very much to Me.

തിരിച്ചറിവ്.

എന്നെ ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോഴാണ്‌
ആദ്യമായ് ഞാനൊരു കാമുകനായത്.
നീയെന്നുമുണ്ടാകും എന്നോടൊപ്പമെന്നറിഞ്ഞപ്പോഴാണ്‌
എന്‍‌റ്റെ ജീവിതത്തില്‍ ഏഴു വര്‍ണ്ണങ്ങള്‍ പിറന്നത്.

നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തുനില്പ്പിനും ഒരു സുഖമുണ്ടെന്നു ഞാനറിഞ്ഞത്.
നിന്നോടൊപ്പം ആ പുഴയോരത്തിരുന്നപ്പോഴാണ്‌
ആദ്യമായ് ആ പുഴയുടെ ഭംഗി ഞാന്‍ കണ്ടത്.


നിന്‍‌റ്റെ കൈ പിടിച്ചാ പൂക്കള്‍ക്കിടയിലൂടെ നടന്നപ്പോഴാണ്‌
ആ പൂക്കള്‍ തന്‍ സൗന്ദര്യം ഞാന്‍ കണ്ടത്.
നിന്‍‌റ്റെ മടിയില്‍ തല വെച്ചു കിടന്ന ആ മലമടക്കുകളില്‍ വച്ചാണ്‌
കാറ്റിനു പോലും പ്രണയത്തിന്‍ ഗന്ധമുണ്ടെന്നു ഞാനറിഞ്ഞത്.


നിന്നെ കെട്ടിപുണര്‍ന്നു നനഞ്ഞ ആ മഴയില്‍ വച്ചാണ്‌
ആദ്യമായ് മഴയുടെ പ്രേമമൂറും മുഖം ഞാന്‍ കണ്ടത്.
നിന്നോടൊപ്പം ചെയ്ത ചെറു ചെറു യാത്രകളിലായിരിന്നു
ഞാന്‍ എന്‍‌റ്റെ ജീവിത യാത്രയെ സ്വപ്നം കണ്ടത്.


ഒരിക്കല്‍ എന്തിനോ പിണങ്ങി നീ അകന്നു നിന്നപ്പോഴാണ്‌
അകല്‍ച്ചയുടെ ദു:ഖം ഞാന്‍ അറിഞ്ഞത്.
പിന്നെ പിന്നെ നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തിരുപ്പില്‍ വില ഞാന്‍ അറിഞ്ഞത്.


നിന്നേയും കാത്ത് ആ പുഴയരികത്തിരുന്നപ്പോഴാണ്‌
അഴുകി നാറിയ എന്തോ അതിലൂടൊഴുകി പോയത്.
ആ പൂക്കള്‍ക്കിടയിലൂടെ നിന്നെ തിരഞ്ഞു നടന്നപ്പോഴാണ്‌
ആ പൂക്കള്‍ പുഴുവിന്‍‌റ്റാഹാരമാകുന്നത് ഞാന്‍ കണ്ടത്.


ആ മലമടക്കുകളില്‍ നിന്നെ ഞാന്‍ തേടിയലഞ്ഞപ്പോഴാണ്‌
അഴുകിയ ശവത്തിന്‍ മണമുള്ള ആ കാറ്റു വന്നത്.
നിനക്കായ് അലഞ്ഞു നനഞ്ഞു തളര്‍ന്നപ്പോഴാണാ -
മഴത്തുള്ളികളില്‍ ഉപ്പുരസം ഞാന്‍ രുചിച്ചത്.


മറ്റൊരു കൈയ് പിടിച്ചു നീ നടന്നകന്നപ്പോഴാണ്‌
എന്‍‌റ്റെ കൈകള്‍ ശൂന്യമായെന്നു ഞാനറിഞ്ഞത്.
വീണ്ടും ഞാനേകനായെന്നു തിരിച്ചറിഞ്ഞപ്പോഴാണ്‌
എന്‍‌റ്റെ ജീവിതത്തിലേക്കാ കറുപ്പു നിറം പടര്‍ന്നത്.


എന്നെ വെറുക്കുന്നു എന്നു നീ പറഞ്ഞില്ലയെങ്കിലും
ഞാനറിയുന്നു മനസ്സാല്‍ നീയെന്നെ വെറുക്കുകയാണെന്ന്.

Sunday, November 02, 2008

സ്ത്രീ... അന്നും ഇന്നും.

അന്ന്.
ആദത്തിന്‍ വാരിയെല്ലെടുത്ത്
ദൈവം സൃഷ്ടിച്ച തമാശ.
അവന്‌ കൂട്ടായി ഹവ്വയെ നല്‍കി
അവനെ വഴി തെറ്റിച്ചവന്‍ ദൈവം.
വിലക്കപ്പെട്ട കനി കഴിക്കരുതെന്നാജ്‌ഞാ-
പിച്ച ദൈവത്തെ തോല്പ്പിച്ച ഹവ്വ.
കഴിച്ചു കഴിഞ്ഞപ്പോള്‍ വികാര-വിചാരങ്ങള്‍ വന്നവള്‍;
അങ്ങനെ ആദത്തെ തോല്പ്പിച്ച ഹവ്വ.

ഇന്നലെ.
മാറു മറച്ച് നടന്നവള്‍,
പൂമുഖത്തേക്കെത്തി നോക്കാതിരുന്നവള്‍.
അകത്തളത്തമ്മയായ്‌ ഇരുത്തിയിട്ടും
അവനെ സ്വന്തം കൈയ്യ് -
പിടിയില്‍ ഒതുക്കി നടന്നവള്‍.
അമ്മയായ്, അമ്മൂമ്മയായ്
മാറാന്‍ കൊതിച്ചവള്‍.
ഇവള്‍ ഇന്നലെയുടെ സ്ത്രീ.

ഇന്ന്.
സമത്വത്തിന്‍‌റ്റെ ലഹരിയില്‍
സ്വയം മറന്നവള്‍.
ലോകം തന്‍‌റ്റെ കൈവെള്ളയിലിട്ട -
മ്മാനമാടാന്‍ ശ്രമിക്കുന്നവള്‍.
സ്വന്തം കുഞ്ഞിനെ
മുലയൂട്ടാന്‍ മടിക്കുന്നവള്‍.
മമ്മി, ഗ്രാന്‍ഡ്മാ വിളി
കേള്‍ക്കാന്‍ കൊതിക്കുന്നവള്‍.
ഒരു മുഴം തുണിയാല്‍ തന്‍‌റ്റെ
ശരീരമാകെ മറയ്ക്കുന്നവള്‍.
ഇവള്‍ ഇന്നത്തെ സ്ത്രീ.

നാളെ.
സ്ത്രീ മേധാവിത്വ ലോകത്തിലെ
ആധുനിക സ്ത്രീ.
ഉടുതുണിയില്ലാതിരുന്നാല്‍
അതും ഫാഷനാകുന്ന കാലം.
നഗ്നയാം ശരീരത്താല്‍ ലോകം തന്‍‌റ്റെ
കൈപ്പിടിയില്‍ ഒതുക്കിയവള്‍.
മമ്മിയുമില്ല, ഗ്രാന്‍ഡ്മയുമില്ലിപ്പോള്‍
പ്രസവിച്ചാല്‍ സൗന്ദര്യം പോകുമത്രേ.
ഇവള്‍ ആധുനിക ഹവ്വ;
വികാര വിചാരങ്ങള്‍ നഷ്ടമായവള്‍.


ഇത് സ്ത്രീയുടെ മുഖങ്ങള്‍,
പല പല കാലങ്ങളില്‍
പല പല മുഖങ്ങള്‍..
ആരും കാണാത്ത പല മുഖങ്ങള്‍.

Friday, October 24, 2008

മതില്‍.

എന്‍‌റ്റെ പശു നിന്റെ മുറ്റത്ത് കയറിയില്ല,
എന്‍‌റ്റെ കുട്ടികള്‍ നിന്‍‌റ്റെ മാം പൂ പറിച്ചില്ല.
പച്ചവെള്ളം കുടിച്ചുറങ്ങിയപ്പോഴും-
ഒരു നാഴി അരി പോലും ചോദിച്ചില്ല.


കര്‍ക്കിടക മഴ എന്‍‌റ്റെ വീടെടുത്തപ്പോഴും-
നിന്‍‌റ്റെ തിണ്ണയില്‍ ഒരിടം തേടിയില്ല.
നിന്‍‌റ്റെ വസ്തുവിന്‍‌റ്റതിരു ഞാന്‍ മാന്തിയില്ല,
നിനക്കെതിരായി ഞാന്‍ നിന്നുമില്ല.


എന്നിട്ടും നീ കെട്ടിയുയര്‍ത്തിയില്ലേ-
ഈ മതില്‍, എന്തിനു വേണ്ടിയാണോ?
ഒരു മതിലാല്‍ കെട്ടി മറയ്ക്കാന്‍ കഴിയുമോ
എന്‍‌റ്റെയും നിന്‍‌റ്റെയും മനസ്സുകളെ.


മറയ്ക്കാന്‍ കഴിയില്ല മനസ്സുകളെയെങ്കിലോ-
പിന്നെന്തിനു വേണ്ടിയീ മറ കെട്ടുന്നു.

(ഈ വരികള്‍ ശ്രീ പവിത്രന്‍ പൂക്കുനിയുടെ "മതില്‍" എന്ന കവിതയുടെ വരികളില്‍ നിന്നും കടമെടുത്തവയാണ്‌.)

Wednesday, October 08, 2008

സൗഹൃദത്തിന്‍‌റ്റെ യാത്ര.

ആ വലിയ കെട്ടിടത്തിന്‍‌റ്റെ ഏഴാം നിലയിലെ തന്‍‌റ്റെ കിടപ്പു മുറിയിലിരുന്നു കൊണ്ട് ഓര്‍മ്മകളുടെ കിളിവാതില്‍ തുറക്കുകയായിരുന്നു ദേവപ്രീയ എന്ന ദേവു. ഓര്‍മ്മകളുടെ ചായക്കൂട്ടുകളില്‍ കുറേ ഇരുണ്ട രൂപങ്ങള്‍ ആ റോഡിലൂടെ ഏതോ അറബിയെ തെറിയും വിളിച്ചു കൊണ്ട് തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരിന്നു. അതിലൊരു ഇരുണ്ട മുഖത്തിന്‌ നിറങ്ങള്‍ നല്‍കിയപ്പോള്‍ അവിടേക്കു കടന്നു വന്നത് എല്ലാവരും ഇക്കാക്ക എന്നു വിളിക്കുന്ന ഹംസാക്ക ആയിരിന്നു. അപ്പേട്ടന്‍‌റ്റെ കൂടെ പിറപ്പ്. ഇക്കാക്ക എല്ലാവര്‍ക്കും അങ്ങനെ തന്നെ ആയിരിന്നു. പരിചപ്പെടുന്നവര്‍ ഒരിക്കലും മറക്കാത്ത ഒരു വ്യക്തിത്വം.


ഒരു ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇക്കാക്ക നാട്ടിലുള്ള അമ്മയ്ക്കും സഹോദരിമാര്‍ക്കും ആവശ്യത്തിനുള്ള ദിര്‍ഹം അയക്കാന്‍ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ചിലപ്പോള്‍ ഗതികെട്ട് ദൈവം ചോദിക്കും, "എന്തേ ഇക്കാക്ക, കണക്കു കൂട്ടലുകളൊക്കെ തെറ്റുന്നുവോ?. ഒന്നും അങ്ങട് പറ്റണില്ല, അല്ലേ?". അപ്പോള്‍ ആരോടും ദേഷ്യപ്പെടാത്ത, വഴക്കടിക്കാത്ത ഇക്കാക്ക ദൈവത്തോട് വഴക്കടിക്കും. "പണ്ടാറടങ്ങാന്‍ എല്ലാം അറിഞ്ഞു വച്ചിട്ട് ഇയ്യ് ചോദിക്കണ കേട്ടില്ലേ, കണക്കു കൂട്ടലുകളൊക്കെ തെറ്റുന്നുവോന്ന്. ഒരു തല തെറിച്ച ഏജന്‍‌റ്റ് വിസ തന്നത് കൊണ്ട് ഈ നാട്ടിലെത്തി. ജോലിക്കൊരു കുറവും ഇല്ല. പക്ഷേ മാസാവസാനം ആകുമ്പോള്‍ ഓന്‍‌റ്റെ മുഖം കറുക്കും, സ്വഭാവം മാറും. അല്ല, ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ, എന്നെ എന്തിനാ ഈ നാട്ടിലേക്ക് കെട്ടിയെടുത്തത്. ഞാന്‍ എന്തേലും ജോലി ചെയ്ത്‌ അവിടെ പണ്ടാറടങ്ങില്ലായിരുന്നോ". ഇതൊക്കെ കേള്‍ക്കുമ്പോള്‍ ദൈവം നല്ലൊരു ശമരിയാക്കാരനായിട്ടു പറയും "ഒക്കെ ശരിയാകും ഇക്കാക്ക, സംഭവിക്കുന്നതൊക്കെ നല്ലതിനാണെന്നങ്ങോട്ട് കരുതുക". പിന്നേ എല്ലാം നല്ലതിനല്ലേ?? അവിടേം ഇവിടേം ബോംബ് പൊട്ടിച്ച് എത്രയോ ആള്‍ക്കാരേ കൊല്ലുന്നു, അത്‌ നല്ലതിനാണല്ലേ.... പിന്നെ വെള്ളപ്പൊക്കമായും തണുപ്പായും ചൂടായും ഒക്കെ അങ്ങനെ കുറേ മരിക്കുന്നു.. അതും നല്ലതിനാണല്ലേ.....? ങ്ങള്‌ പോയി വേറേ പണി നോക്കപ്പാ.. ന്നെ ഉപദേശിക്കാന്‍ നോക്കണ്ട. ഉപദേശിച്ചിട്ട് കാര്യോല്ലാ... എല്ലാം നല്ലതിനാണു പോലും....". അവിടേയും ദൈവം ഇക്കാക്കയോട് തോറ്റു പിന്മാറുകയേ ഉള്ളൂ.


അപ്പോഴേക്കും ഓര്‍മ്മകളുടെ കിളിവാതില്‍ കൊട്ടിയടച്ചു കൊണ്ട് ഡോര്‍ ബെല്ലിന്‍‌റ്റെ ശബ്ദം മുഴങ്ങി. ഓ.. സമയം ആറു കഴിഞ്ഞിരിക്കുന്നു. വാതില്‍ തുറന്നപ്പോള്‍ അപ്പേട്ടനാണ്‌. "എന്തു പറ്റി ദേവു, മുഖത്തൊരു വാട്ടം." "ഹേയ് ഒന്നൂല്ല... വേറുതേ ഓരോന്ന് ഓര്‍ക്കുകയായിരിന്നു". ഒരു പാത്രത്തില്‍ ഉണ്ടും ഒരേ കിടക്കയില്‍ കിടന്ന്‌ ഉറങ്ങുകയും ചെയ്തവര്‍. ഇപ്പോള്‍ പരസ്പരം മിണ്ടിയിട്ട് വര്‍ഷങ്ങളാകുന്നു. രാത്രി ഉറങ്ങാന്‍ കിടന്നിട്ടും ദേവൂന്‍‌റ്റെ മനസ്സില്‍ നിന്നും ഇക്കാക്ക പോയിരുന്നില്ല. മുറിയില്‍ ഇരുട്ടായിരുന്നിട്ടും ജനലില്‍ കൂടി കടന്നു വന്ന നിലാവ്‌ അവരെ ചൂഴ്ന്ന് നിന്നു. "എന്തിനാ അപ്പേട്ടാ നിങ്ങള്‍ തമ്മില്‍ പിണങ്ങിയേ"? "ആരു തമ്മില്‍"? "അപ്പേട്ടനും ഇക്കാക്കയും തമ്മില്‍..എന്തിനു വേണ്ടിയായിരിന്നു"? "എനിക്കിന്നും അറിയില്ല ദേവൂ ഞങ്ങള്‍ക്കിടയില്‍ എന്താ സംഭവിച്ചതെന്ന്. ഒരു പക്ഷേ ഞാന്‍ അറിയാതെ എന്തേലും പറഞ്ഞിട്ടുണ്ടാകും. അത് ഇക്കാക്കയെ വേദനിപ്പിച്ചു കാണും".


അവരെ ചൂഴ്ന്നു നിന്ന ആ നിലാവില്‍ ഇക്കാക്കയും അപ്പേട്ടനും അവരവരുടെ കഷ്ടപ്പാടുകള്‍ പറയുകയായിരിന്നു അപ്പോള്‍. "അപ്പുവേ, മ്മടെ വാസുദേവനെന്തു പറ്റീ... ഇപ്പോ കാണാറേ ഇല്ലല്ലോ? എവിടെയാണെന്നറിയ്യോ ഓന്‍"? "എന്താ പറയ്യാ ഇക്കാക്ക, കഷ്ടപ്പാടും വിഷമങ്ങളും ഒകെ കാരണം പുള്ളിക്കാരന്‍ എങ്ങോട്ടോ പോയി.. ആര്‍ക്കുമറിയില്ല എവിടെയാണെന്ന്". "എന്നാലും ഓന്‌ ഒന്നു പറയാമായിരുന്നിലേ അപ്പുവേ? ഇത്രേം ചൂടുള്ള മണല്‍ തരികള്‍ ഇവിടെ ജീവിക്കുന്നില്ലേ.. അപ്പോള്‍ പിന്നെ മനസ്സിനെ തണുപ്പിക്കാന്‍ കഴിവുള്ള മനുഷ്യനാണോ ജീവിക്കാന്‍ കഴിയാത്തെ.. ഒരാള്‍ മറ്റൊരാളെ കൊല്ലാത്ത കാലത്തോളം ഒരാള്‍ക്ക് ജീവിക്കാനുള്ള വഴിയുണ്ടാകും... പിന്നെന്തിനാ അപ്പുവേ എല്ലാവരും ഈ ജീവിതത്തെ പേടിച്ചോടണെ. ഓടിയാല്‍ എവിടെ വരെ ഓടും.. എല്ലാവര്‍ക്കും ഒളിക്കാന്‍ പറ്റിയ കാടുണ്ടോ അപ്പുവേ എവിടേലും"? "പോയവര്‍ പോയി ഇക്കാക്ക, ഇനി ഇപ്പോള്‍ അവരെ പറ്റി അന്വേഷിച്ചിട്ടെന്താ കാര്യം..."? "മ്മളെല്ലാം മനുഷ്യരല്ലേ അപ്പുവേ? അപ്പോള്‍ ആരൊക്കെ എവിടുന്നു വന്നു അങ്ങോട്ടു പോയി എന്നൊക്കെ നമ്മള്‍ അറിയണ്ടേ? ചിലപ്പോള്‍ അവര്‍ക്ക് മ്മളെ കൊണ്ട് വല്ല പ്രയോജനവും ണ്ടായാലോ"?


കഷ്ടപ്പാടു നിറഞ്ഞ ആ ജീവിതത്തിനു മിന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കുന്ന ഇക്കാക്ക എപ്പോഴും അപ്പേട്ടന്‌ ഒരത്ഭുതം തന്നെ ആയിരിന്നു. ജീവിതത്തില്‍ ഒന്നിനോടും പരിഭവിക്കാതെ, ഏതു മതസ്ഥനായാലും, ഏതു രാജ്യക്കാരനായാലും, ഏതു നിറക്കാരനായാലും തളര്‍ന്നു വീഴാന്‍ പോകുന്നവന് ഒരു താങ്ങായി, ദാഹിക്കുന്നവന്‌ ഒരിറ്റു വെള്ളമായി, ഒരു ചെറു കാറ്റായി ഇക്കാക്ക എല്ലാവരോടും ഒപ്പം ഉണ്ടാകും. ഒരു മനുഷ്യന്‌ ഇങ്ങനെയും ആകാന്‍ കഴിയുമോ? "ആവശ്യക്കാര്‍ ആരായാലും വരുന്നവന്‌ ജീവനുണ്ട്, അവനു പിന്നില്‍ ഒരുപാട് ജീവനുകള്‍ കടിച്ചു തൂങ്ങി കിടപ്പുണ്ടാകാം, അപ്പോള്‍ ആ വരുന്നയാള്‍ തളര്‍ന്നു വീണാല്‍ യഥാര്‍ത്ഥത്തില്‍ വീഴുന്നത് ഒരുപാട് ജീവനുകളാകാം. അപ്പോല്‍ അയാളെ നോക്കെണ്ടത് നമ്മുടെ കടമയല്ലേ അപ്പുവേ.. ഒന്ന് ചീഞ്ഞ് മറ്റൊനിന്‌ വളമാകുന്നത് പ്രകൃതി നിയമം, പക്ഷേ ചീയുന്നതു വരെ പ്രകൃതിക്ക് കൊടുക്കാതെ നോക്കണ്ടേ... നോക്കണം.... അതിന്‌ നമ്മളാകണം കാവല്‍ക്കാര്‍ അപ്പുവേ.....".


കഷ്ടപ്പാട് മുറ്റി നിന്ന നേരത്ത് അപ്പേട്ടന്‍ പറഞ്ഞു, "അല്ല ഇക്കാക്ക, എന്തിനാ ഇങ്ങനെയൊരു ജന്മം. സ്വന്തം ജീവിതം നിലനിര്‍ത്താന്‍ കഴിയാതെ നേട്ടോട്ടമോടുകയല്ലേ ഇപ്പോള്‍.. എന്തിനാ അവരെന്നെ ജനിപ്പിച്ചത്... അച്ഛന്‌ അങ്ങനെ ഒരാഗ്രഹം തോന്നിയപ്പോള്‍ "ഇന്നു വേണ്ട മനുഷ്യാ എന്നും പറഞ്ഞ് അമ്മക്ക് തിരിഞ്ഞു കിടന്നുറങ്ങാമായിരുന്നില്ലേ". എങ്കില്‍ ഈ അപ്പൂന്‌ ഈ കഷ്ടപ്പാട് വരുമായിരിന്നോ ഇക്കാക്ക...." "അന്നല്ലെങ്കില്‍ മറ്റൊരിക്കല്‍ ആ കര്‍മ്മം നടക്കുക തന്നെ ചെയ്യും അപ്പുവേ... അന്ന് ഈ നിനക്കു പകരം മറ്റൊരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ജനിച്ചേനേ.. അപ്പോള്‍ ഇന്ന് നീ അനുഭവിക്കുന്ന ഈ കഷ്ടപ്പാടുകള്‍ അവരനുഭവിക്കേണ്ടി വന്നേനേ.... അതൊരു കഷ്ടമല്ലേ അപ്പുവേ, നമ്മള്‍ അനുഭവികേണ്ട ദു:ഖം മറ്റൊരാള്‍ അനുഭവിക്കുക എന്നത്... നന്നായി നമ്മള്‍ തന്നെ ജനിച്ചത്....". ഇക്കാക്കയുടെ വാക്കുകളിലും ഒരു ദു:ഖ ഭാവം നിഴലിച്ചിരുന്നുവോ? "എല്ലാം ശരിയാകും. അല്ലേ ഇക്കാക്ക. എല്ലാം മുകളില്‍ ഇരുന്ന് ഒരാള്‍ കാണുന്നുണ്ടല്ലോ....". "പിന്നേ.... കാണുന്നുണ്ട്.... അവനവനില്‍ വിശ്വാസം വേണം അപ്പുവേ, ജീവിക്കാന്‍ അതാണത്യാവശ്യം വേണ്ടത്. പിന്നെ നീ ആര്‍ക്കെങ്കിലും ഉപകാരം ചെയ്താല്‍ നന്ദി ഒരിക്കലും പ്രതീക്ഷിക്കരുത്. ഉപകരിക്കപ്പെട്ടവന്‍‌റ്റെ നിസ്സഹായവസ്ഥയെ ഒരിക്കലും ചൂഷണം ചെയ്യരുത്. എന്നാലും ചിപ്പോള്‍ ചിലരുടെ പെരുമാറ്റം കാണുമ്പോള്‍ തോന്നും ആര്‍ക്കും ഒരിക്കലും പണ്ടാറടങ്ങാന്‍ ഒരു ഉപകാരവും ചെയ്യാന്‍ പാടില്ലാന്ന്‌. പക്ഷേ എന്താ ചെയ്യാ... ".


പിറ്റേന്ന് ഇക്കാക്കയെ കണ്ടപ്പോഴാണ്‌ പറഞ്ഞത്, "ഒന്ന് ആശുപത്രി വരെ പോകണം. ഇന്നലെ ഒരാള്‍ക്ക് ഒരപകടം പറ്റി. കുറച്ച് ബ്ലഡ് കൊടുക്കണം". "അതിന്‌ രണ്ടു ദിവസം മുന്‍പല്ലേ ഇക്കാക്ക മറ്റാര്‍ക്കോ ബ്ലഡ് കൊടുത്തത്. ഇനിയും ഈ ശരീരത്തില്‍ ഉണ്ടോ പിഴിയാന്‍"? "ഒന്ന് ആഞ്ഞ് ഞെക്കിയാല്‍ കിട്ടും അപ്പുവേ... ബലം പിടിച്ചൊന്ന് ഞെക്കിയാല്‍ ചിലപ്പോ ഒരു അര ലിറ്റര്‍ പാല്‌ കൂടുതല്‍ തരില്ലേ ചില പശുക്കള്. കാരണം നമ്മുടെ കഷ്ടപ്പാടുകള്‍ ആ അമര്‍ത്തലിലൂടെ പശുവിന്‌ മനസ്സിലാകും. അപ്പോല്‍ നമ്മൂടെ ദുരിതം കണ്ട് പശുവും നമ്മോടൊപ്പം ഒന്നമര്‍ത്തും. അങ്ങനെ ഒന്നമര്‍ത്തി നോക്കാന്ന് വച്ചു".


ആ നിലാവിന്‍‌റ്റെ അരണ്ട വെളിച്ചത്തില്‍ എവിടെയോ നോക്കി നിശബ്ദയായ് കിടന്ന ദേവു ചോദിച്ചു; "എങ്കിലും എന്തിനാ അപ്പേട്ടാ നിങ്ങള്‍ തമ്മില്‍ പിണങ്ങിയത്." അതിനേ കുറിച്ച് അപ്പേട്ടന്‍ ആദ്യമായ് സംസാരിച്ചത് അപ്പോഴായിരിന്നു. "ഞങ്ങള്‍ തമ്മില്‍ പിണങ്ങി എന്നാരാ പറഞ്ഞെ. ഇല്ല, പിണങ്ങിയിട്ടില്ല, എങ്കിലും പരസ്പരം മിണ്ടിയിട്ട് വര്‍ഷങ്ങളാകുന്നു. ദേവൂ, നമ്മളെല്ലാം ഒരേ ഭാഷയാണ്‌ സംസാരിക്കുന്നതെങ്കിലും പലരും കേള്‍ക്കുന്നതിന്‌ പല അര്‍ത്ഥം കൊടുക്കുന്നു. പിന്നെ കേട്ട വാക്കുകള്‍ മോശമാണെന്നു പറഞ്ഞ് കേട്ടയാള്‍ പറഞ്ഞയാളുടെ കുത്തിന്‌ പിടിക്കും, പറഞ്ഞയാളോ താന്‍ പറഞ്ഞത് നല്ലതാണെന്നു പറഞ്ഞ് തിരിച്ചു പിടിക്കും. പിന്നെ വാക്കുകളുടെ കര്‍ത്താവും കര്‍മ്മവും ക്രീയയും വേര്‍തിരിച്ച് പരസ്പരം പ്രയോഗിക്കുന്നു. ഇടക്കെപ്പോഴെങ്കിലും മനസ്സുകള്‍ മുറിയും. മനസ്സുകള്‍ മുറിയുമ്പോള്‍ ശബ്ദം തനിയെ നില്‍ക്കും. പിന്നെ ദിവസം പോകും തോറും അതൊരു ലഹരിയായ് മാറും. മഹാന്മാരില്‍ മഹാന്മാര്‍ മുതല്‍ അര്‍ദ്ധപട്ടിണിക്കാര്‍ വരെ ഈ കൂട്ടിയിടിയില്‍ കിടന്നു പിടയും. ഇങ്ങനെയൊക്കെ ജീവിതത്തില്‍ പലര്‍ക്കും പലരോടും സംഭവിക്കാറൂണ്ട്. അതുപോലെ എന്നെങ്കിലും ഞങ്ങളുടേയും വാക്കുകള്‍ പരസ്പരം കൂട്ടിയിടിക്കപ്പെട്ടതാകാം കാരണം. ഒരു പക്ഷേ ഞാന്‍ എന്തെങ്കിലും അതിര്‍ത്തു പറഞ്ഞിട്ടുണ്ടാകാം, അല്ലെങ്കില്‍ എന്‍‌റ്റെ കാര്യത്തില്‍ ഇക്കാക്ക ഇടപെടണ്ടാ എന്നു പറഞ്ഞിട്ടുണ്ടാകാം, അതുമല്ലെങ്കില്‍ അധികാര പൂര്‍വ്വമായ എന്‍‌റ്റെ ഏതെങ്കിലും വാക്കുകള്‍ ഇക്കാക്കയ്ക്ക് ദഹിച്ചിട്ടുണ്ടാവില്ല." ദേവൂന്‌ പിന്നെ ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല, അപ്പേട്ടന്‌ പറയാനും. ഒരു വണ്ട് വന്ന് പൂവിലെ മധു കുടിക്കുന്നതു പോലെ ദേവൂ അപ്പേട്ടനിലേക്കമര്‍ന്നു കിടന്നു.


ആ ആപ്പിളിന്‍‌റ്റേയും മുന്തിരിയുടേയും പൊതിക്കെട്ടുകള്‍ ഇക്കാക്കയുടെ മുന്നിലേക്ക് നീ വച്ചിട്ട് അപ്പേട്ടനും ദേവുവും ആ കട്ടിലിനോട് ചേര്‍ന്നു കിടന്ന കസേരയിലേക്കിരുന്നു. അപ്പോഴെക്കും ഇക്കാക്കയുടെ ബീവി പരാതിയുമായി വന്നു. "ന്‍‌റ്റെ അപ്പുവേ, ഇവിടെ ഒരാള്‍ മഴ നനഞ്ഞ് ഒരാഴ്ചയായി പനി പിടിച്ച് കിടപ്പിലാണ്‌. കഷായം വച്ചു കൊടുത്തിട്ട് കുടിക്കുന്നുമില്ല. പറഞ്ഞാല്‍ കേള്‍ക്കണ്ടേ... എന്തേലും പറഞ്ഞാല്‍ അപ്പോ ഉടക്കും. പിന്നെ മിണ്ടാട്ടമില്ല.. ഞാനെന്താ ചെയ്യാ എന്‍‌റ്റെ ദേവൂ". "യ്യ് മിണ്ടാണ്ടിരിക്കണൂണ്ടോ... ആരോടും ഒന്നും മിണ്ടാതിരിക്കാ ഭേദം. അല്ലേല്‍ വാക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കും, അപ്പോള്‍ മനസ്സുകള്‍ മുറിയും, മനസ്സു മുറിഞ്ഞാല്‍ പിന്നെ ശബ്ദം നിലയ്ക്കും...പിന്നെ അതൊരി ലഹരിയായ് മാറും., പക്ഷേ... പക്ഷെ നഷ്ടമാകുന്നത് നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത കാലമായിരിക്കും എന്ന് ആരും ഓര്‍ക്കാറില്ല... ആരും...".

അപ്പേട്ടന്‍ ഇക്കാക്കയുടെ കൈവിരല്‍ അമര്‍ത്തി പിടിച്ചു. ആ നനുത്ത കൈവിരലുകള്‍ നഷ്ടകാലങ്ങളുടെ കഥ പറയുന്നതായി അപ്പേട്ടന്‌ തോന്നി. അപ്പോള്‍ രണ്ടു പേരുടേയും കണ്ണുകള്‍ കണ്ണുനീരാല്‍ മൂടപ്പെട്ടിരിന്നു. "ഇക്കാക്ക, എപ്പോഴോ ഞാന്‍ എന്തോ പറഞ്ഞു, ഇക്കാക്ക എന്തോ കേട്ടു. അപ്പോള്‍ നമ്മുടെ മനസ്സു മുറിഞ്ഞതും ശബ്ദം നിന്നതും മൗനം ലഹരിയായ് മാറിയതമൊക്കെ എന്തിനായിരിന്നു. അറിയില്ല.. നമുക്ക് നഷ്ടമായത് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ ആ സൗഹൃദത്തിന്‍‌റ്റെ ആ കാലമല്ലേ? എല്ലാം മറക്കാം ഇക്കാക്ക നമുക്ക്... എന്നോട് ക്ഷമിക്കൂ....".


എന്തോ അന്നത്തെ പ്രഭാതത്തിന്‌ ഒരു നനവാര്‍ന്ന ശാന്തതയുണ്ടായിരിന്നു, മഴ പെയ്തു തോര്‍ന്ന, കാറും കോളു കെട്ടടങ്ങിയ ഒരു സുപ്രഭാതം പോലെ.

Thursday, October 02, 2008

ചന്തുവിന്‍‌റ്റെ തോല്‍വികള്‍.

മുക്കാല...മുക്കാബലാ....ലൈല....ഓ...

പണ്ടാരമടങ്ങാന്‍, പാട്ടു പാടാന്‍ കണ്ട സമയം. മനുഷ്യന്‍ കിടന്നുറങ്ങാനും സമ്മതിക്കില്ലേ? ദേഷ്യത്തോടാണ്‌ ചന്തു കണ്ണു തുറന്നത്.

ഇന്നലെ സ്ഥിരം ഡോസില്‍ നിന്നും രണ്ടെണ്ണം കൂടുതല്‍ അടിച്ചതിന്‍‌റ്റെ ഒരു ക്ഷീണം. നോക്കിയപ്പോല്‍ മൊബൈല്‍ ഫോണ്‍ കിടന്നു തുള്ളുന്നു. ഇതിനെന്തു പറ്റി... ഇവനും ഫിറ്റ് വിട്ടില്ലേ? അതു ശരി ആരോ വിളിക്കുകയാണല്ലോ..

ഹലോ... അതേ.. ചന്തുവാണല്ലോ...

......................

ഏതു ചന്തുവാണെന്നോ? എടാ മൈഗുണാപ്പാ, ഞാനാണ്‌ ചതിയന്‍ ചന്തു.

.........................

ഹ... നീയായിരുന്നോ ഉണ്ണിനീലി. എന്താ കാര്യം...

..........................

അപ്പോയിന്മെന്‍‌റ്റോ?? എനിക്കോ?? നീ തമാശ പറയല്ലെ എന്‍‌റ്റെ ഉണ്ണിനീലി. ഈ വന്ന കാലത്ത് എന്‍‌റ്റെ അങ്കമൊക്കെ ആര്‍ക്കാ വേണ്ടത്... ഇപ്പോള്‍ എല്ലാവരും കരാട്ടയുടേയും കുംങ്ഫൂവിന്‍‌റ്റേയും ഒക്കെ പുറകെ അല്ലേ?

........................

ശരി..ശരി.. എന്താ ടൈം.. മൂന്നു മണിയോ?? ഓക്കെ....

ഹോ... കാലം കുറേ കൂടിയാണിന്നൊരു അപ്പോയിന്മെന്‍‌റ്റ് കിട്ടുന്നത്... പരദേവതകളെ... കളരി പരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ...

പെട്ടെന്നു തന്നെ പ്രഭാത കൃത്യങ്ങള്‍ ഒക്കെ നിര്‍വ്വഹിച്ച് താഴെ വന്ന് ടൈനിംങ് ടേബിളില്‍ നോക്കിയപ്പോല്‍ ദേ ആ സ്ഥിരം പഴങ്കഞ്ഞി.

ഉണ്ണിനീലി........ ശബ്ദത്തില്‍ അല്പം പ്രൗഢി വന്നോ എന്നൊരു സംശയം.

ഉണ്ണിനീലി പാഞ്ഞെത്തി.... എന്താ മനുഷ്യാ കിടന്നു തൊള്ള തുറക്കുന്നേ.......

എന്താ ഇത്.. നമ്മുടെ അമൃതേത്തിന്‌ പഴങ്കഞ്ഞിയോ? നിനക്കു നാണമാകുന്നില്ലേ ഉണ്ണിനീലി നമുക്കിതു തരാന്‍...

ഇഷ്ടമുള്ളതുണ്ടാക്കി തരാന്‍ എനിക്ക് മാസാമാസം ശമ്പള്ളമൊന്നും എണ്ണി തരുന്നില്ലല്ലോ.. അപ്പോള്‍ പിന്നെ ഇതൊക്കെയോ പറ്റൂ... വേണേല്‍ കഴിക്ക്.. ഇല്ലേല്‍ എണീറ്റു പോകാന്‍ നോക്ക്.....

പരദേവതകളെ.. കണ്ടില്ലേ ഒരു ജോലിക്കാരിയുടെ നെഗളിപ്പ്.... നിന്നെ ഞാന്‍.........

പിന്നെ.. ഇയാളെന്നെ ഒരു പിണ്ണാക്കും ചെയ്യില്ല... എന്‍‌റ്റെ ശരീരത്തെങ്ങാനും തൊട്ടാലുണ്ടല്ലോ.......

എന്തു ചെയ്യുമെടീ തൊട്ടാല്‍..... ഒരിക്കല്‍ എന്തിനും തയ്യാറായി നീ എന്‍‌റ്റെ പുറകെ നടന്ന ഒരു സമയം ഉണ്ടായിരിന്നു.... അതു നീ മറക്കണ്ട....

അത് അന്ന്. അന്നു നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിറയെ കാശുണ്ടായിരിന്നു.. ഇന്നോ.. പിന്നെ എന്നെ തൊട്ടാല്‍ എന്തു ചെയ്യുമെന്ന്..... വനിതാ കമ്മീഷനുകള്‍ ഉള്ള കാലമാണിത്... കോടതി കയറ്റും ഞാന്‍... പറഞ്ഞില്ലെന്നു വേണ്ടാ.... ഹാ.... ഒരുപാട് നിരപരാധികള്‍ കോടതി കയറി ഇറങ്ങുന്നത് ദിവസവും പത്രത്തില്‍ വായികുന്നതാണല്ലോ?? അതോര്‍മ്മയുണ്ടായാല്‍ നന്ന്....ഹും....

ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല,... കാലം മാറി പോയിരിക്കുന്നു.. ഹാ... എന്തു ചെയ്യാം....

മൂന്നു മണിയായപ്പോഴേക്കും പഴയ അങ്ക വസ്ത്രങ്ങളൊക്കെ എടുത്ത് പൊടി തട്ടി ആ ആള്‍ കണ്ണാടിക്കു മുന്നില്‍ നിന്നും ശരിയായി ധരിച്ചു. ഒരു മുഷിഞ്ഞ മണം. മുഖത്തെ ആ പഴയ കളറൊക്കെ പോയിരിക്കുന്നു. കുറച്ചു ഫെയര്‍ & ലവ്‌ലി എടുത്തു തേച്ചൂ. എന്നാലും കാണാന്‍ വരുന്നവര്‍ക്ക് ഒരു സുഖം തോന്നണമല്ലോ?...

മണി മൂന്നായി.. അവരെ കാണുന്നില്ലല്ലോ??? പര ദേവതകളേ.... അവരും ചതിക്കുമോ??...

അപ്പോഴേക്കും ഒരു കറുത്ത സ്കോര്‍പ്പിയോ മുറ്റത്തേക്കിരച്ചു കയറി നിന്നു.

സാറേ... ദേ അവര്‍ കാണാന്‍ വന്നിരിക്കുന്നു.... ഉണ്ണിനീലിയാണ്‌.

അവിടെയിരിക്കട്ടെ കുറച്ചു നേരം. പെട്ടെന്നു ചെന്നാല്‍ അതൊരു വിലക്കുറവല്ലേ? നമ്മുടെ മന്ത്രിമാരുടെ കൂട്ട് എവിടേയും ലേറ്റ് ആയി പോകുന്നതാണ്‌ നല്ലത്.

എങ്കിലും ഇരുന്നിട്ട് ഒരു മന:സമാധാനം കിട്ടുന്നില്ല. അവരെങ്ങാനും പോയാലോ? വയറ്റി പിഴപ്പിന്‍‌റ്റെ കാര്യമല്ലേ? എന്തായാലും പോയി നോക്കാം.

ഉണ്ണിനീലി, ഇതാരാണ്‌ അകത്തിരുന്ന ആ ആള്‍ക്കണ്ണാടി ഇവിടെ കൊണ്ടു വച്ചത്? ....

ആള്‍ക്കണ്ണാടിയോ?? എവിടെ?? ഇങ്ങേര്‍ക്കിതെന്തു പറ്റി..... അതു ആള്‍ക്കണ്ണാടിയൊന്നുമല്ല. അതു നിങ്ങളെ കാണാന്‍ വന്നതില്‍ ഒരാളാ...

എന്ത്... എന്നെ പോലെ തന്നെ മറ്റൊരു പയ്യനോ? ഇവനാര്‌?

മകനേ... എല്ലാവരോടും ഞാന്‍ അവരുടെ അച്ഛനെ പറ്റിയാണ്‌ ചോദിക്കാറുള്ളത്. പക്ഷേ നമ്മുടെ ഈ രൂപ സാദൃശ്യം കാരണം ഞാന്‍ ചോദിക്കുന്നു... നിന്റെ അമ്മയാര്‌?

ഹ..ഹ.ഹ. അപ്പോള്‍ എന്നെ കണ്ടിട്ടും താങ്കള്‍ക്ക് മനസ്സിലായില്ല അല്ലേ? എങ്കില്‍ പറയാം. ഞാന്‍ തച്ചോളി വീട്ടില്‍ ഉണ്ണി ആര്‍ച്ചയുടെ മകനാണ്‌. എന്‍‌റ്റെ കൂടെ ഉള്ളത് നിങ്ങള്‍ ചതിച്ചു കൊന്ന ആരോമല്‍ ചേകവരുടെ മകനും.

അതാണ്‌ നിന്നെ കണ്ടപ്പോഴെ എനിക്ക് തോന്നിയിരിന്നു ഞാനെന്നോ എടുത്ത എന്‍‌റ്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്‌ നീയെന്ന്... അതിരിക്കട്ടെ ആ ഫോട്ടോസ്റ്റാറ്റ് മെഷീന്‍, അതായത് നിന്‍‌റ്റെ അമ്മ ഇപ്പോള്‍ എങ്ങനെയുണ്ട്..???

അപ്പോള്‍ ഒന്നും മറന്നിട്ടില്ല അല്ലേ? നന്നായി... ഇനി അതു പറഞ്ഞ് വേറുതേ സമയം കളയണ്ടാല്ലോ?

അപ്പോള്‍ അമ്മ പറഞ്ഞിട്ടാണോ നിങ്ങള്‍ വന്നത്.. ഈ അച്ഛനെ കൂട്ടി കൊണ്ട് ചെല്ലാന്‍... ?

അതേ, അമ്മ പറഞ്ഞിട്ടു തന്നെയാണ്‌ വന്നത് കൂട്ടിക്കൊണ്ടു പോകാന്‍... പക്ഷേ അതു ജീവനേടെയല്ല എന്നു മാത്രം. നിങ്ങളേ കുറിച്ച് ഏറെ കേട്ടിരിക്കുന്നു... ചതിയില്‍ വിരുതനാണെന്ന്. പക്ഷേ ഞങ്ങളുടെ മുന്നില്‍ താങ്കള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല ചതിയന്‍ ചന്തൂ.... ഹൂം.. അങ്കത്തിന്‌ തയാറാകൂ..

മക്കളേ.... വേണ്ടാ... പ്രായം കൊണ്ടും പരിചയം കൊണ്ടും ഈ ചന്തുവിനെ തോല്പ്പിക്കാന്‍ നിങ്ങള്‍ക്കാകില്ല. അതുകൊണ്ടു തന്നെ പറയുന്നു.. മടങ്ങി പോകൂ...

നിര്‍ത്തൂ നിന്‍‌റ്റെ ജല്പനങ്ങള്‍.... തോല്‍വിയെ ഭയക്കാതെ ഞങ്ങളോടേറ്റു മുട്ടു...

തോല്‌വികള്‍.. അത് ചന്തുവിനൊരു പുത്തരിയല്ല മക്കളേ... ചന്തുവിനെ പലരും തോല്പ്പിച്ചിട്ടുണ്ട്, പലവട്ടം. ആദ്യം ജന്മം തന്ന അമ്മ എന്‍‌റ്റെ മുഖം കണ്ട അന്നു തന്നെ ആത്മഹത്യ ചെയ്ത്‌ എന്നെ തോല്പ്പിച്ചു. പിന്നെ നാലാം ക്ലാസ്സില്‍ ലീലാമ്മ ടീച്ചര്‍ സാമൂഹ്യപാഠം പരീക്ഷയ്ക്ക് വട്ടപ്പൂജ്യം നല്‍കി എന്നെ തോല്പ്പിച്ചു. പിന്നെ ഏഴാം ക്ലാസ്സില്‍ കൂടെ പഠിച്ച കൂട്ടുകാരിക്ക് പ്രേമലേഖനം നല്‍കി എന്ന കാരണം പറഞ്ഞ്‌ സ്കൂളില്‍ നിന്നും പുറത്താക്കിക്കൊണ്ട് ഹെഡ്മാസ്റ്റര്‍ ശങ്കരപ്പിള്ള സാറും എന്നെ തോല്പ്പിച്ചു.

പിന്നെ ആര്‍ച്ച, നിന്‍‌റ്റെ അമ്മ, ചന്തു ആങ്ങളേ, ചന്തു ആങ്ങളേ എന്നും പറഞ്ഞ് പിറകേ നടന്ന് എന്നെ കൊതിപ്പിച്ചു. അവള്‍ക്കു വേണ്ടി പലരോടും പലവട്ടം ഞാന്‍ വഴക്കു കൂടി. എന്‍‌റ്റെ പുറകെ നടന്ന ഈ ഉണ്ണിനീലിയെ അടക്കം പലരേയും ഞാന്‍ ഉപേക്ഷിച്ചു.. എന്നിട്ട് അവസാനം മറ്റൊരാളെ കല്യാണം കഴിച്ച് അവള്‍ അവളുടെ സിംകാര്‍ഡ് ലൈഫ് ടൈം ആക്കിയപ്പോള്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാതെ നഷ്ടപ്പെട്ടത് എന്‍‌റ്റെ സിംകാര്‍ഡ് ആയിരിന്നു. അങ്ങനെ ഫ്രീ ടോക് ടൈം ഉണ്ടായിരുന്ന ആ സിംകാര്‍ഡ് ഇല്ലാതാക്കി അവളും എന്നെ തോല്പ്പിച്ചു. അങ്ങനെ... അങ്ങനെ... തോല്‍വികള്‍ ഒരുപാട്.... തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ പിന്നെയും ചന്തു മാത്രം ബാക്കി....

പക്ഷേ ഇനിയാര്‍ക്കും ഈ ചന്തുവിനെ തോല്‍‌പ്പിക്കാനാകില്ല മക്കളേ, ആകില്ല... കാരണം ചന്തുവിനിപ്പോള്‍ എല്ലാ വിഷയത്തിലും ട്യൂഷന്‍ ഉണ്ടെടാ.. സ്പെഷ്യല്‍ ട്യൂഷന്‍... അതു കൊണ്ട് വീണ്ടും ഞാന്‍ പറയുന്നു.. മടങ്ങി പോ.... നിങ്ങള്‍ക്ക് ഈ ചന്തുവിനെ തോല്പ്പിക്കാനാകില്ല....

ഹേ ഭീരൂ... ഞാനും ആ വടക്കന്‍ വീരഗാഥ സിനിമ നാലു തവണ കണ്ടതാണ്‌ .... നിന്നു സിനിമാ ഡയലോഗ് പറയാതെ വന്ന് നേരിടാന്‍ നോക്കു....

നിങ്ങളെ പറഞ്ഞിട്ടു കാര്യമില്ല... കൊള്ളേണ്ടതു കൊള്ളാതെ എനിക്കുറക്കം വരില്ല... ക്ഷമിക്കണം നിങ്ങള്‍ക്കുറക്കം വരില്ല.... നിങ്ങളുടെ പ്രായം അങ്ങനെയാണ്‌. ശരി മക്കളേ.... ഞാനിതാ വരുന്നു... നിങ്ങള്‍ തയ്യാറായി കൊള്ളൂ...

ഹേ പരദേവതകളേ....കളരി പരമ്പര ദൈവങ്ങളെ .....എന്‍‌റ്റെ മക്കളുടെ പ്രായമുള്ള രണ്ടു പേര്‍... അവരോടെങ്ങാനും ഞാന്‍ പരാജയപ്പെട്ടാല്‍..... ഇല്ല.... അതോര്‍ക്കാന്‍ കൂടി വയ്യ... ഇത്രയും നാള്‍ എന്നെ കുറിച്ച് ഭയത്തോടു മാത്രം ആള്‍ക്കാര്‍ നാളെ എന്നെ കാര്‍ക്കിച്ചു തുപ്പും.... അതുമല്ല.... ആ ആര്‍ച്ച... അവള്‍ ജയിക്കരുത്..... അതിനൊരേ ഒരു വഴിയേ ഉള്ളൂ.... ഒരു അറ്റ കൈ... അതു തന്നെ പ്രയോഗിക്കാം....

അങ്ക കച്ച ഉടുത്ത്‌ അങ്ക തട്ടില്‍ കയറി. അപ്പോഴേക്കും ഉണ്ണിനീലി നിലവിളക്ക് തെളിയിച്ചിരുന്നു. ഇവള്‍ക്കു എന്‍‌റ്റെ പരാജയം കാണാന്‍ ഇത്ര കൊതിയോ? പിന്നെ നീണ്ട ഒരു പ്രാര്‍ത്ഥനയ്ക്കൊടുവില്‍ അറ്റ കൈയ്യായി ആ ഭിത്തില്‍ തൂക്കിയിട്ടിരുന്ന ലൈസന്‍സ് ഇല്ലാത്ത, ഉണ്ട ഇല്ലാത്ത ആ ഡബിള്‍ ബാരല്‍ തോക്കെടുത്ത് മുന്നില്‍ നിന്നവനെ ഉന്നം വച്ചു.

ചന്തൂ.... ഇത് യുദ്ധ ധര്‍മ്മമല്ല... ചുണയുണ്ടെങ്കില്‍ വാളെടുത്ത് യുദ്ധം ചെയ്യൂ....

വേണ്ടാ... നിങ്ങളെന്നെ യുദ്ധ ധര്‍മ്മം പഠിപ്പിക്കണ്ടാ... യുദ്ധ ധര്‍മ്മമെല്ലാം പാലിച്ചിട്ടും ചതിയനെന്നു വിളിപ്പേരു കിട്ടിയവനാണീ ചന്തു. അതു കൊണ്ട് ജീവന്‍ വേണേല്‍ വന്ന വണ്ടിയില്‍ തന്നെ തിരിച്ചു പോകാന്‍ നോക്ക്.... ഇല്ലെങ്കില്‍ ഒറ്റ ഉണ്ടയാല്‍ രണ്ടിന്‍‌റ്റേയും കച്ചവടം തീര്‍ക്കും ഞാന്‍..... പറഞ്ഞേക്കാം.. പലതരം യുദ്ധ ധര്‍മ്മങ്ങളില്‍ ഒന്നു മാത്രമാണിത്. വേണേല്‍ കണ്ടു പഠിച്ചിട്ട് പൊക്കോ?? ഫീസൊന്നും തരണ്ടാ...

രണ്ടു പേരും ഒരു നിമിഷം മുഖാമുഖം നോക്കി. പിന്നെ ഒരു പോലെ ആ കാല്‍ക്കലേക്ക് വീണൂ.

ഗുരോ.. നിങ്ങളുടെ ഗഡ്സ് ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. ഇന്നു മുതല്‍ അവിടുന്നാണ്‌ ഞങ്ങളുടെ ഗുരു. ഉണ്ടയില്ലാത്ത തോക്കും ചൂണ്ടി ഞങ്ങളെ ഭീഷണിപ്പെടുത്തിയ അങ്ങാണ്‌ ഇന്നു മുതല്‍ ഞങ്ങളുടെ ഗുരു.

ഉണ്ടയില്ലാത്ത തോക്കോ?? (ഒരു നിമിഷത്തിനു ശേഷം) ഹി..ഹി.. ഉണ്ടയില്ലാത്ത തോക്കാണെന്ന് നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി മക്കളേ?

ഹ.ഹ.ഹ.. ഞാന്‍ അങ്ങയുടെ രക്തമല്ലേ ഗുരോ?? അപ്പോല്‍ പിന്നെ അതിന്‍‌റ്റെ ഗുണം കാണിക്കാതിരിക്കുമോ? ഹ.ഹ.. അമ്മ പറഞ്ഞിരുന്നു സ്വയരക്ഷയാണ്‌ ഏറ്റവും വലിയ ആയുധമെന്ന്‌. ഇവിടെ വന്നയുടനെ ഞങ്ങള്‍ സ്വയരക്ഷയ്ക്കായ് ആയുധം തിരിയുന്നതിനിടയ്ക്ക് ആ തോക്കും നോക്കിയിരുന്നു. ഹ.ഹ.ഹ.

എന്‍‌റ്റെ കളരി പരമ്പര ദൈവങ്ങളെ.... ഈ ചന്തുവിനെ നിങ്ങള്‍ വീണ്ടും തോല്‍പ്പിച്ചല്ലോ മക്കളേ...

പരദേവതകളേ.....ഈ ചന്തുവിന്‍‌റ്റെ ജീവിതം മറ്റൊരു ടെലിവിഷന്‍ സീരിയലോ?? ചന്തുവിന്‍‌റ്റെ തോല്‍‌വികള്‍ക്ക് ഇനിയും എപ്പിസോഡുകള്‍ ബാക്കിയോ?

Saturday, September 27, 2008

ഇവനൊരു ഭ്രാന്തന്‍.

ഇവന്‍,
സ്നേഹിച്ചവരാല്‍ ഹൃദയം മുറിപ്പെട്ടവന്‍,
നിണമൊഴുകും ഹൃത്തിനെ മറച്ചു പിടിച്ചവന്‍.
ദു:ഖത്തിന്നിടയിലും പുഞ്ചിരിക്കുന്നവന്‍,
സ്വന്തം ദു:ഖം സ്വന്തമായ് വച്ചവന്‍.

സ്നേഹത്തിനു പകരമായ് ദു:ഖം ലഭിച്ചവന്‍,
ഖേദത്താല്‍ ജീവിതം തള്ളിനീക്കുന്നവന്‍.
തന്നേക്കാളധികമായ് സ്നേഹിച്ചവരൊക്കെയും,
ഒറ്റപ്പെടുത്തുന്നത് കണ്ടോണ്ട് നിന്നവന്‍.

സൗഹൃദങ്ങള്‍ സ്വന്തം ജീവനായ് കണ്ടവന്‍,
സ്നേഹിതരോടൊപ്പം ആര്‍മ്മാദിച്ചാടിയവന്‍.
അന്യരുടെ ദു:ഖങ്ങള്‍ ഏറ്റു പിടിച്ചവന്‍,
സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മറന്നവന്‍.

ചെറു ചെറു വഴക്കുകള്‍ കൂടാന്‍ കൊതിച്ചവന്‍,
അതിലേറെ സ്നേഹം കിട്ടാന്‍ കൊതിച്ചവന്‍.
ജനനത്തോടൊറ്റപ്പെട്ടവനായ് പോയവന്‍,
ജീവിതത്തില്‍ കൂട്ടു കൂടാന്‍ കൊതിച്ചവന്‍.

കൂട്ടുകാരേയൊക്കെയും ജീവനു തുല്യമായ്,
സ്നേഹിക്കാന്‍ മാത്രം പഠിച്ചു വളര്‍ന്നവന്‍.
സ്നേഹിച്ച പെണ്ണിന്‍‌റ്റെ സ്നേഹം കിട്ടാത്തവന്‍,
സ്നേഹിച്ച പെണ്ണിനോട് സ്നേഹം കാട്ടാത്തവന്‍.

ഒറ്റപ്പെടലിനെ ഏറെ ഭയക്കുന്നവന്‍,
ഇരുട്ടിനേക്കാളേറെ വെളിച്ചത്തെ പേടിക്കുന്നവന്‍.
ഒറ്റക്കിരിക്കുമ്പോള്‍ മനസ്സാല്‍ കാടു കയറുന്നവന്‍,
ഇവനൊരു ഭ്രാന്തനാണിവനൊരു ഭ്രാന്തന്‍.

Tuesday, September 23, 2008

MEMORIES

In the morning there was sunshine,
when your bright face was nearby.
It was cloudy when I opened my eyes,
which were half sleepy.
It was like thundering when you opened your-
pitch voice to call me “Hai Good Morning”.
I couldn’t bear the lightning of your twinkling eyes,
which were over whelmed with joy.
I could realize that I am not dreaming,
when I started receiving the Rain of Kisses.
It is needless to mention that
“ALL HAVE BECOME MEMORIES”
But the flood of love and affection
is still stagnant in the pool of Heart.

Thursday, September 18, 2008

കടല്‍.

കടല്‍ കാറ്റേറ്റ് നിന്ന ആ സന്ധ്യാ സമയത്താണ് അയാള്‍ അവളെ ആദ്യമായി കണ്ടത്. അയാള്‍ക്ക് അത്ഭുതം തോന്നി. അത് അവളല്ലേ? മീരാകൃഷ്ണ ! യുവസാഹിത്യകാരി. കുറേ നാള്‍ മുന്‍പാണ് അവളുടെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. "സ്നേഹപൂര്‍വ്വം". നല്ല കുറേ കവിതകള്‍. എങ്കിലും എല്ലാത്തിലും ഒരുതരം ദു:ഖഭാവം നിഴലിച്ചു കാണാം. ഒന്നു പരിചയപ്പെട്ടാലോ? അയാള്‍ അവളുടെ അടുത്തു ചെന്നു. "മീരാകൃഷ്ണയല്ലേ"? അവള്‍ ഒരു ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി. പിന്നെ ചെറുതായൊന്നു തലയാട്ടി. അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ വായിച്ചിരിന്നു താങ്കളുടെ കവിതാ സമാഹാരം". നന്നായിട്ടുണ്ട്. അയാള്‍ പതുക്കെ പതുക്കെ അവളുടെ കവിതകളിലേക്കിറങ്ങി ചെല്ലുകയായിരിന്നു. കുറേ നേരത്തേക്കു അവള്‍ വെറുമൊരു കേള്‍വിക്കാരി മാത്രമായി. "താന്‍ പോലും തന്റ്റെ കവിതകളെ ഇത്രയധികം വിലയിരുത്തിയിട്ടുണ്ടോ? ഇല്ല. അവള്‍ സ്വയം ആലോചിക്കുകയായിരിന്നു. വീണ്ടും കാണാം എന്നും പറഞ്ഞ് അയാള്‍ തിരിഞ്ഞു നടന്നപ്പോഴാണ് അവള്‍ ഓര്‍ത്തത് അയാളുടെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന്.

മറ്റൊരു വൈകുന്നേരം അതേ കടല്‍ തീരത്ത് സൂര്യാസ്തമനത്തിന്റ്റെ ഭംഗി കണ്ട് മതി മറന്നു നില്ക്കുകയായിരിന്നു അയാള്‍. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം. "ഹലോ, ഓര്‍മ്മയുണ്ടോ"? അയാള്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ചെറു പുഞ്ചിരിയുമായി അവള്‍, "ഹേയ്, മീരാ..താനോ.. ഇവിടെ..? അയാളുടെ സ്വരം ആ കടല്‍ കാറ്റിലമര്‍ന്നു പോയി. അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാനിവിടെ എന്നും വരാറുണ്ട്. ഈ കടലും തിരയും സൂര്യോദയവും അസ്തമനവും ഒക്കെയാണ് എന്റ്റെ ലോകം. സൂര്യാസ്തമനം കാണുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറക്കാറുണ്ട്. മറ്റൊരു ഉദയത്തിനായി ഏറെ പ്രതീക്ഷയോടെ അസ്മിക്കുന്ന സൂര്യന്‍. അസ്തമനം പ്രതീക്ഷകളുടേയും ദു:ഖത്തിന്റ്റേയും പ്രതീകമാകുമ്പോള്‍ ഉദയം സന്തോഷത്തിന്റ്റെ പ്രതീകമാകുന്നു. അവള്‍ വാചാലയാകുകയായിരിന്നു. "എന്തു പറ്റി, ഇന്നു നല്ല മൂഡിലാണല്ലോ"? ആകെ ഒരു സാഹിത്യ ഭാഷ... അയാളുടെ ചിരിക്കൊപ്പം അവളും ചിരികുകയായിരിന്നു.


പിന്നെ പിന്നെ അവിടം അവരുടെ സംഗമ കേന്ദ്രമായി മാറി. കണ്ടുമുട്ടുമ്പോഴൊക്കെയും എന്തിനെ കുറിച്ചും ഏതിനെ കുറിച്ചും വാചാലമാകുന്ന രണ്ടു പേര്‍. അവര്‍ക്കിടയില്‍ ഒരിക്കല്‍ പോലും വിഷയ ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല. കാണാത്തപ്പോള്‍ ഒരു ഫോണ്‍ കാള്‍, അല്ലെങ്കില്‍ ഒരു മെസേജ്... പതുക്കെ പതുക്കെ അവര്‍ പരസ്പരം അറിയുകയായിരിന്നു.


അന്നൊരിക്കല്‍ ആ കടപ്പുറത്തിരിക്കുമ്പോഴാണ് ആദ്യമായി അവളില്‍ ഒരു തരം നിശബ്ദത അയാള്‍ കണ്ടത്. ആകാംക്ഷയോടെ അയാള്‍ തിരക്കി. "എന്തുപറ്റി, ആകെ ഒരു നിശബ്ദതയാണല്ലോ"...പെട്ടെന്നെന്തോ ഓര്‍ത്തതു പോലെ അവള്‍ പറഞ്ഞു "എന്നെ കുറിച്ചെല്ലാം നിനക്കറിയാമല്ലോ. എനിക്ക് ഒരമ്മ മാത്രം. അമ്മയ്ക്ക് ഞാനും. എങ്കിലും ചോദിക്കട്ടെ, നമുക്ക് രണ്ടുപേര്‍ക്കും ഒന്നായിക്കൂടെ...." പക്ഷേ സ്ത്രീധനമൊന്നും കിട്ടില്ല, പറഞ്ഞേക്കാം.. അവള്‍ ഒരു ചിരിയോടെ പറഞ്ഞു. തന്റ്റെ മനസ്സില്‍ താന്‍ താഴിട്ടു പൂട്ടി വച്ചിരുന്ന കാര്യം അവളില്‍ നിന്നും കേട്ടപ്പോള്‍ അയാള്‍ക്കെന്തു പറയണമെന്നറിയില്ലായിരിന്നു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരിന്നു, കൂടുതല്‍ ആഡംഭരങ്ങളില്ലാതെ ഒരു വിവാഹം. പിന്നെ പിന്നെ അവള്‍ എഴുതിയ എല്ലാ കഥകളിലും കവിതകളിലും ആ സൂര്യനോടും ആ കടലിനോടുമൊപ്പം അയാളുമുണ്ടായിരിന്നു. ദൈവത്തിനു പോലും അസൂയ തോന്നിയിരുന്നുവോ അവരുടെ സ്നേഹത്തില്‍...?

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ആരോ ശരീരത്തില്‍ പിടിച്ച് ശക്തിയായി കുലുക്കിയപ്പോഴാണ് അയാള്‍ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല. "അച്ഛാ, ഉറങ്ങുവാണോ?" ആ അഞ്ചു വയസ്സുകാരന്റ്റെ നിഷ്ക്കളങ്കമായ ചോദ്യം. "ഹൂം... മോന്‍ ഉറങ്ങിയില്ലേ", മുഖത്തെ താടി രോമങ്ങളില്‍ വിരലോടിച്ചു കൊണ്ട് അയാള്‍ ചോദിച്ചു. "ഹൂം... മോന്‍ ഉറങ്ങിയല്ലോ?" അവന്‍ ഒന്നുകൂടി ശരീരത്തേക്ക് ചേര്‍ന്നിരുന്നു. "ഇതെവിടെയെത്തി". എത്താറായി സാര്‍, ഒരഞ്ചു മിനിട്ടു കൂടി" ഡ്രൈവറുടെ മറുപടി. കാറിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ അയാള്‍ വാച്ചിലേക്ക് നോക്കി. സമയം 4.30. ഉദ്ദേശിച്ചതിലും നേരത്തെ എത്തി. രാത്രി പെയ്ത മഴ കാരണമാകാം, നല്ല തണുപ്പുണ്ട്. അവന്‍ വീണ്ടും ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഉറങ്ങിയാല്‍ പിന്നെ ഉണര്‍ത്താന്‍ പ്രയാസമാകും. "മോനേ, അപ്പൂ, ഉറങ്ങല്ലേ, നമ്മള്‍ എത്താറായി......എണീറ്റേ... ഉറക്കച്ചെവിടോടെ അവന്‍ ഒന്നു കൂടി മടിയിലേക്ക് ചുരുണ്ടു കൂടി. അപ്പോള്‍ കാര്‍ ആ കടല്‍ക്കരയോട് അടുക്കുകയായിരിന്നു.


കാറില്‍ വച്ചിരുന്ന ആ ചെറിയ സഞ്ചിയും കയ്യിലെടുത്ത് മകനേയും കൂട്ടി അയാള്‍ കടല്‍ക്കരയിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും നേരത്തേ ആണ്. എങ്കിലും അവിടവിടെയായി ആള്‍ക്കാരെ കാണാം. അയാള്‍ ഓര്‍ക്കുകയായിരിന്നു " ഇതു മൂന്നാം തവണയാണ് അവളില്ലാതെ ഈ കടപ്പുറത്ത് വരുന്നത്". കഴിഞ്ഞ രണ്ടു തവണയും താന്‍ വന്നത് മകനോടൊപ്പം ഇതേ ദിവസമായിരുന്നല്ലോ? "അച്ഛാ.. അച്ഛാ.. നിക്കു തണുക്കുന്നു. "അച്ഛന്‍ പിന്നെ മോന്‌ കാപ്പി വാങ്ങി തരാട്ടോ". അച്ഛാ.... എന്താ അച്ഛാ.. ഈ സഞ്ചിയില്‍..... അവന്‍ തുള്ളീച്ചാടി കൊണ്ട് ചോദിച്ചു. അപ്പോഴേക്കും അയാളുടെ കണ്ണുകള്‍ ചോര്‍ന്നൊലിച്ചുതുടങ്ങിയിരിന്നു. "വീണ്ടുമൊരു ഉദയത്തിന്റ്റെ പ്രതീക്ഷകളില്ലാതെ എന്നെന്നേക്കുമായി അസ്തമിച്ച അവന്റ്റെ അമ്മയുടെ ചിതാഭസ്മമാണ്‌ ആ സഞ്ചിയിലെന്ന് അവനറിയില്ലായിരുന്നല്ലോ"?....

Wednesday, September 03, 2008

മനുഷ്യര്‍.

താരാട്ടു പാടി ഉറക്കിയ മകളുടെ
മടിക്കുത്തില്‍ കടന്നു പിടിക്കുന്നൊരച്ഛന്‍.
പൊന്നുമ്മ നല്‍കി ഉറക്കമുണര്‍ത്തിയ
മകളുടെ കവിളുകളിലാഞ്ഞടിക്കുന്നൊരച്ഛന്‍.
താന്‍ തന്നെ നട്ടു വളെര്‍ത്തിയൊരാ മാവിന്‍‌റ്റെ
കൊമ്പുകള്‍ ഒന്നൊന്നായ് വെട്ടിയുടിക്കുന്നൊരച്ഛന്‍.

പുത്ര വധുവിനെ സ്ത്രീധന ബാക്കിക്കായ്
ഓടിച്ചു തല്ലുന്ന അമ്മായി അമ്മമാര്‍.
ഒരു ദിവസം ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുന്നു,
പാവം പുത്ര വധുവോ മരണത്തെ പുണരുന്നു.
ഞാനുമൊരു പെണ്ണാണ്‌, അമ്മയാണെന്നോര്‍-
ക്കുന്നുണ്ടാകുമോ ഈ അമ്മായി അമ്മമാര്‍.

അധ:പതനത്തിന്‍‌റ്റെ വാരിക്കുഴിയിലേക്കാ -
ര്‍ത്ത നാദത്തോടെ വീഴുന്ന മനുഷ്യരേ.....
കൊല്ലയും കൊല്ലപ്പെടുകയും മാത്രമല്ലീ,
ജീവിത ലക്‌ഷ്യമെന്നോര്‍ക്കുക നീ.
പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കൂ,
ഹൃദയത്തിന്‍ സ്നേഹം വീതിച്ചു നല്‍കുവിന്‍.

Monday, August 25, 2008

ഹര്‍ത്താല്‍.

ഇന്ന് ഹര്‍ത്താല്‍ ദിനം,
ജനജീവിതം സ്തംഭിപ്പിക്കാനൊരു ദിനം.
ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടിയെന്നാര്‍ക്കുമറിയില്ല,
എങ്കിലും ആരോ പ്രഖ്യാപിച്ചിന്നു ഹര്‍ത്താല്‍.

റോഡില്‍ കൂടി പാലൊഴുകി നടക്കുന്നു,
വായുവില്‍ കൂടി ദിനപ്പത്രങ്ങള്‍ പാറി നടക്കുന്നു.
രോഗിയുമായ് പോയരാ ആംബുലന്‍സിന്‍‌റ്റെ
ടയറുകള്‍ കുത്തി കീറുന്നു പാര്‍ട്ടിക്കാര്‍.

നാലുവയസ്സുള്ള മകന്‍‌റ്റെ മരണമറിഞ്ഞാ -
തീവണ്ടിയാഫീസിലെത്തിയ അമ്മയറിയുന്നു
ഇന്ന് ഹര്‍ത്താല്‍, തീവണ്ടിയുമില്ല ബസ്സുമില്ല,
കരയാനല്ലാതാ അമ്മയ്ക്കെന്തു പറ്റും.

പത്രക്കാര്‍ ചോദിച്ചു - ഇത് നീതിയോ മനുഷ്യത്വമില്ലായ്മയോ..
ഇതു കേട്ട നേതാവിന്‍ രക്തം തിളയ്ക്കുന്നു.
വന്നു പ്രസ്താവന ഒന്നൊന്നായിട്ട്,
കേട്ടവര്‍ കേട്ടവര്‍ നാണിച്ചു നില്‍ക്കുന്നു.

"ഞങ്ങളറിഞ്ഞില്ല ആ മകനിന്നു മരിക്കുമെന്ന്,
അതിനാലിതൊന്നുമെന്‍ പാര്‍ട്ടിയുടെ കുറ്റമല്ല,
കുറ്റപ്പെടുത്തുന്നതാണ്‌ മനുഷ്യത്വമില്ലായ്മ -
യെന്നോര്‍ക്കുക ജനങ്ങളെ പത്രക്കാരേ".

ഇതാണ്‌ നമ്മുടെ നേതാക്കന്‍മാര്‍,
നമ്മുടെ നാട് ഭരിച്ചു മുടിക്കുവാന്‍,
നമ്മുടെ ജീവിതം താറുമാറാക്കുവാന്‍,
നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍.

Saturday, August 23, 2008

Let Love Begin.

Take my hand and lead the way,
Tell me all you want to say.
Whisper softly in my ear,
All those things I want to hear.
Kiss my lips and touch my skin,
Bring our passion deep within.
Pull me close and hold me near,
Take away my fear and pain.

In the darkness of the night
Be my beacon, shine your light.
In the brightness of the sun,
Show me that you are the one.
Give me wings, so I can fly,
For I can, so as when you are near by.

Enter my heart, break down the wall,
It is the time for me to watch it fall.
I ‘ve been a prisoner can’t you see,
Break my chains and set me free.
Strip of my arms tight, You ‘ll find
I won’t put up a fight.
Release my soul held deep with in,
I am ready now, let Love begin.

Thursday, August 21, 2008

അത്താണി.

അന്നവള്‍ കുറച്ച് നിശബ്ദ ആയതു പോലെ. ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. ഓ.. ഞാന്‍ അവളെ പരിചയപ്പെടുത്താന്‍ മറന്നു. ഇവള്‍ അഖില. എന്‍‌റ്റെ സുഹ്രത്താണ്‌. അല്ല, ഒരു സുഹ്രത്തിനേക്കാള്‍ അധികം സ്വാതന്ത്ര്യം ഉണ്ടായിരിന്നു ഞങ്ങള്‍ക്കിടയില്‍. ഞങ്ങളുടെ ഇടയില്‍ ഒരു രഹസ്യവും ഉണ്ടാകാറില്ല. അന്നൊരു അവധി ദിവസമായിരിന്നു. അതാണീ സമയത്ത് അവള്‍ എന്നെ കാണാന്‍ വന്നത്, അതും എന്‍‌റ്റെ മുറിയില്‍. അവള്‍ക്കെന്തോ സീരിയസായി സംസാരിക്കാനുണ്ട്, അതാണീ നിശബ്ദത. അവള്‍ എന്‍‌റ്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുകയായിരിന്നു. പെട്ടെന്ന് അവള്‍ ചോദിച്ചു, ഹരീ, നിനക്ക്‌ പ്രണയത്തെ പറ്റി എന്താണഭിപ്രായം. ഞാനൊന്നമ്പരന്നു. കാരണം ഞങ്ങളുടെ നീണ്ട കാലത്തെ ഈ സുഹ്രദ് ബന്ധത്തിനിടയില്‍ ഒരിക്കല്‍ പോലും പ്രണയം എന്നത് ഒരു ചര്‍ച്ചാ വിഷയമായിട്ടില്ല. പക്ഷേ ഇപ്പോള്‍... നിനക്കിതെന്തു പറ്റി അഖില. വാട്ട് ഹപ്പന്‍ഡ് റ്റു യു. അതു കേള്‍ക്കാത്ത പോലെ അവളുടെ അടുത്ത ചോദ്യം വന്നു; ഹരീ, നീ എപ്പോഴെങ്കിലും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? സത്യം പറയണം. ഞാനതിനൊരു തമാശ പോലെയാണ്‌ മറുപടി പറഞ്ഞത്. അതേല്ലോ.. ഞാന്‍ ഒരുപാടു പേരേ സ്നേഹിക്കുന്നുണ്ട്. എന്‍‌റ്റെ അച്ഛനെ, അമ്മയെ, ചങ്ങാതിമാരേ പിന്നെ മഴയെ അങ്ങനെ....അങ്ങനെ.... ഒരുപാടു പേരേ.. പക്ഷേ അവള്‍ക്കത് തമാശയായി തോന്നിയില്ല. അവള്‍ തുടര്‍ന്നു. എനിക്കറിയാം നിന്നെ, നിന്‍‌റ്റെ മനസ്സില്‍ ആരുമില്ലാ എന്നെനിക്കറിയാം. പക്ഷേ ഒരുപാട് നാളായി ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചു നടന്ന ഒരു ചോദ്യമാണിത് ഹരീ. നീ ഇതെപ്പോഴെങ്കിലും എന്നോടീ ചോദ്യം ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരിന്നു ഞാന്‍. പക്ഷേ നീ അതൊരിക്കലും ചോദിച്ചില്ല. ഹരീ, എനിക്കൊരാളെ ഇഷ്ടമാണ്‌, അത് നിനക്കറിയാം എന്നെനിക്കറിയാം. പക്ഷേ നീ ഒരിക്കല്‍ പോലും അതിനെ കുറിച്ചെന്നോട് ചോദിച്ചിട്ടില്ല. നീ എന്തിനെന്നെ ഇങ്ങനെ അവോയിഡ് ചെയ്യുന്നെഡാ.. ഞാനൊന്നു ഞെട്ടി. പാടില്ല. ഇതു തെറ്റാണ്‌. അവള്‍ സമ്പന്നതയില്‍ വളരുന്നവളാണ്‌, അവളെ എന്‍‌റ്റെ ദു:ഖങ്ങളിലേക്ക് ഒരിക്കലും കൊണ്ടു വരരുത്. അത്‌ ഞാന്‍ അവളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും. ഒരു ധാര്‍ഷ്ട്യം എന്‍‌റ്റെ വാക്കുകളീല്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ അവിടെ പരാജയപ്പെട്ടു. അഖിലാ, നീ ക്ഷമിക്കണം. മറ്റൊന്നും എന്നോട് ചോദിക്കരുത്, എന്‍‌റ്റെ മനസ്സില്‍ മറ്റൊരു പെണ്‍കുട്ടിയുണ്ട്. അവളുടെ മുഖത്തേക്കൊന്നു നോക്കണമെന്നുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം എനിക്കില്ലായിരിന്നു. ജീവിതത്തിലാദ്യമായി അവളോട് ഞാന്‍ ഒരു കള്ളം, അതും ഇത്രയും വലിയ ഒരു കള്ളം പറഞ്ഞിരിക്കുന്നു. കുറച്ചു നേരത്തേക്ക് അവളില്‍ നിന്നും യാതൊരു അനക്കവും ഉണ്ടായില്ല. പിന്നെ അവളില്‍ നിന്നുള്ള പൊട്ടിക്കരച്ചിലിന്‍‌റ്റെ ഒരു ചീള്‌ എന്‍‌റ്റെ മനസ്സില്‍ വീണു. അവളെ എങ്ങനെ നേരിടണം എന്നെനിക്കറിയില്ലായിരിന്നു. അവള്‍ എപ്പോള്‍ ആ മുറി വിട്ടു പോയെന്ന് ഞാനറിഞ്ഞിരുന്നില്ല. അപ്പോഴും എന്‍‌റ്റെ മനസില്‍ ആ ചീള്‌ കിടന്ന് ആളി കത്തുകയായിരിന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവളെ ഇപ്പോള്‍ ഇവിടെ വച്ച് കണ്ടുമുട്ടുമെന്ന് ഒരിക്കലും കരുതിയതല്ല. ഇതിനു മുന്‍പു രണ്ടു തവണ അവളെ കണ്ടിരിന്നു അന്നത്തെ ആ സംഭവത്തിന്‌ ശേഷം. ഒന്ന്‌ അവളുടെ വിവാഹക്ഷണ കത്തുമായി അവള്‍ വന്നിരിന്നു. അന്നും ഒന്നും മിണ്ടാതെ കുറച്ചു നേരം അവള്‍ എന്തോ പ്രതീക്ഷിച്ചെന്ന പോലെ എന്‍‌റ്റെ മുഖത്തേക്ക് നോക്കിയിരുന്നു. കണ്ണുനീര്‍ പാടകള്‍ അവളുടെ കാഴ്ച മറച്ചിരിന്നു അപ്പോള്‍. കല്യാണത്തിന്‌ വരണമെന്നോ വരരുതെന്നോ ഒന്നും അവള്‍ പറഞ്ഞില്ല. ഞാന്‍ വീണ്ടും വീണ്ടും ആ പേരുകള്‍ വായിച്ചു കൊണ്ടിരിന്നു. അഖില വെഡ്സ് ആനന്ദ്. പിന്നെ രണ്ടാമത് കാണൂന്നത് അവളുടെ വിവാഹത്തിന്‍‌റ്റെ അന്ന് ആ അലങ്കരിച്ച കാറില്‍ അയാളോടൊപ്പം പോകുന്നതാണ്‌. അതിന്‌ ശേഷം ഇപ്പോള്‍, ഈ തിരക്കു പിടിച്ച നഗരത്തില്‍. അവളുടെ കയ്യില്‍ തൂങ്ങി നാലോ അഞ്ചോ വയസ്സ് പ്രായം തോനിക്കുന്ന ഒരു ചുണക്കുട്ടന്‍. ഞാനവനെ സുക്ഷിച്ചു നോക്കുന്നത് കണ്ടാകണം അവള്‍ പറഞ്ഞു, എന്‍‌റ്റെ മകനാണ്‌. എന്താ മോന്‍‌റ്റെ പേര്‌? ഞാനാ ചുണക്കുട്ടനോട് ചോദിച്ചു. അവന്‍ അമ്മയെ നോക്കി. മോന്‍‌റ്റെ പേര്‌ അങ്കിളിനോട് പറഞ്ഞേ, അമ്മയോടെ തങ്ക കുട്ടനല്ലേ? എന്നിട്ടാ പല്ലടര്‍ന്ന മോണകാട്ടി ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു.. മൈ നയിം ഈസ് ഹരി. ഹരി ആനന്ദ്. എന്തോ വന്ന് ശക്തിയായി എന്‍‌റ്റെ തലക്കടിച്ച പോലെ. എന്‍‌റ്റെ കണ്ണുകള്‍ അറിയാതെ അവളുടെ മുഖത്തേക്ക് നീങ്ങി. അപ്പോള്‍ അവിടെ ഒരു പുഞ്ചിരി ഉണ്ടായിരിന്നുവോ, ഒരു പ്രതികാരം പോലെ... ഇപ്പോള്‍ കണ്ണുനീര്‍ പാടകള്‍ മറച്ചത് എന്‍‌റ്റെ കാഴ്ചയായിരിന്നു. ഒന്നും വ്യക്തമാകുന്നില്ല. എതിരെ വന്നവരെയൊക്കെ അറിയാതെ തട്ടി. അവരൊക്കെ എന്തൊക്കെയോ പിറിപിറുത്തു കൊണ്ട് കടന്നു പോകുന്നു. എവിടെയങ്കിലും ഒന്നിരിക്കണം. ശരീരമാകെ തളരുന്ന പോലെ... ഏതോ ഒരു ബസിന്‍‌റ്റെ ബ്രേക്കുകളുടെ അലറി കരച്ചില്‍. ഞാന്‍ എവിടെയോ തട്ടി നില്‍ക്കുകയാണല്ലോ? വീടെത്തിയോ? കണ്ണുകള്‍ വലിച്ചു തുറന്നു. അല്ല. വീടല്ല. ചുറ്റും ആരൊക്കെയോ എന്തൊക്കെയോ പറയുനുണ്ട്. ഞാനപ്പോഴും ആ ബസില്‍ ചാരി നില്‍ക്കുകയായിരിന്നു. അപ്പോഴും ഒരത്താണിക്കായി ഞാന്‍ പരതുകയായിരിന്നു.

Thursday, August 14, 2008

ചില സ്വതന്ത്ര ചിന്തകള്‍.


"സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം തീരുമ്പോഴേക്കും നമ്മളില്‍ എത്രപേര്‍ ബാക്കിയുണ്ടാവുമെന്ന് പറയാന്‍ ആവില്ല, എങ്കിലും ഒരു കാര്യം തീര്‍ത്തു പറയാം.. അന്തിമ വിജയം നമ്മുടെതാണ്‌". നേതാജി സുഭാഷ് ചന്ദ്രബോസ് ഐ.എന്‍.എ. സമര ഭടന്മാര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ആഹ്വാനം ചെയ്തു. ആ നേതാജിയുടെ തിരോധാനത്തിനു പിന്നില്‍ ആരുടെ ബുദ്ധിയാണ്‌ പ്രവര്‍ത്തിച്ചത്? ഇന്നും ആര്‍ക്കും അറിയാത്ത ചോദ്യം?
ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന തത്വത്തില്‍ അടിയുറച്ചു വിശ്വസിച്ച, അടിമ ഭാരതത്തിലെ ഗവര്‍ണ്ണര്‍ ആകുന്നതിനേക്കാള്‍ നല്ലത് സ്വതന്ത്ര ഭാരതത്തിലെ തൂപ്പുകാരനാകുന്നതില്‍ അഭിമാനം കൊണ്ട ധീര ദേശാഭിമാനിയായിരിന്നു നേതാജി.
1945 ഓഗസ്റ്റില്‍ സെയ്ഗോണില്‍ നിന്ന് ആംഗ്ലോ-അമേരിക്കന്‍ സൈന്യത്തിന്‍‌റ്റെ അറസ്റ്റ് ഭയന്ന് കേണല്‍ ഹബീബ് റഹ്മാനോടൊപ്പം ഒരു ബോംബര്‍ വിമാനത്തില്‍ നേതാജി രക്ഷപ്പെട്ടു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ്‌ ആ വാര്‍ത്ത കേട്ട് ഭാരതം നടുങ്ങി, നേതാജി സഞ്ചരിച്ചിരുന്ന ആ ബോംബര്‍ വിമാനത്തിന്‌ തകരാറുപറ്റി. 1945 ഓഗസ്റ്റ്‌ 24 ന്‌ ടോക്കിയോ റേഡിയോ "നേതാജിയുടെ മരണ വാര്‍ത്ത" ലോകത്തെ അറിയിച്ചു.
നേതാജിയുടെ ഭാര്യയായ എമിലി ഷെങ്കി ബോസിനോട് 1945 ഓഗസ്റ്റിന്‌ ശേഷവും സോവിയറ്റ് യൂണിയനില്‍ നേതാജിയെ കണ്ടതായി ജര്‍മ്മന്‍ പത്ര പ്രവര്‍ത്തകന്‍ റെയ്മണ്ട് സ്കാനാ ബെല്‍ പറയുകയുണ്ടായി. അതുപോലെ തന്നെ നേതാജി തിരോധാനത്തിന്‌ ശേഷവും കുറേ യൂണിഫോംധാരികളുടെ കൂടെ ഒരു കാറില്‍ സഞ്ചരിക്കുന്നത് കണ്ടുവെന്ന് ക്വറ്റയിലെ ഒരു വീട്ടുകാര്‍ പറയുകയുണ്ടായി. മരികുന്നതു വരെ നേതാജിയുടെ ഭാര്യ നേതാജി ജീവിച്ചിരിപ്പുണ്ടെന്നു തന്നെ വിശ്വസിക്കുകയും ചെയ്തു.
നേതാജിയുടെ തിരോധാനത്തിന്‌ പിനിലെ നിഗൂഢതകള്‍ കണ്ടെത്താന്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "നേതാജി സ്മാരക സമിതി" ഒരു സ്വകാര്യ അന്വേഷണ സംഘത്തെ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ നെഹ്റു സര്‍ക്കാര്‍ "ഷഹനവാസ് കമ്മിറ്റി"യെ നിയ്യോഗിച്ചു. നേതാജി മരിച്ചുവെന്നും ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികാവശിഷ്ടം അദ്ദേഹത്തിന്‍‌റ്റേതാണെന്നുമുള്ള കമ്മിറ്റിയുടെ നിഗമനത്തെ നേതാജിയുടെ സഹോദരന്‍ സുരേഷ് ചന്ദ്രബോസ് എതിര്‍ത്തു. ഈ കമ്മീഷന്‍ നിഗൂഢത മറനീക്കും മുന്‍പേ അന്വേഷണം അവസാനിപ്പിക്കുന്ന രംഗമാണ്‌ അരങ്ങേറിയത്.
തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ കമ്മിഷനുകള്‍ക്ക് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതും ദുരന്തം നടന്ന ഫോര്‍മോസ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതും ദുരൂഹതയുടെ ആഴം വര്‍ദ്ധിപ്പിച്ചു. കാരണം അന്വേഷിച്ച മുഖര്‍ജി കമ്മീഷന്‌ ആഭ്യന്തര മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ "ഔദ്യോതിക രഹസ്യ നിയമ പ്രകാരം നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈമാറാനാകില്ല, കാരണം ഫയലുകളിലെ നെളിപ്പെടുത്തലുകള്‍ പൊതുജന താത്പര്യങ്ങള്‍ക്ക് എതിരാകും, നേതാജിയുടെ പ്രതിഛായക്ക് കളങ്കം തട്ടും" എന്നൊക്കെയായിരിന്നു മറുപടി ലഭിച്ചത്.
നേതാജിയുടെ തിരോധാനം ഇന്‍ഡ്യയിലെ മുതിര്‍ന്ന നേതാക്കന്മാരേ സംബന്ധിച്ച് യാതൊരു ഞെട്ടലും ഉളവാക്കിയില്ല. കാരണം സത്യം അവര്‍ക്കറിയാമായിരിന്നു. നേതാജിയുടെ മരണം ബ്രിട്ടീഷുകാര്‍ക്ക് അത്യാവശ്യമായിരിന്നു. ഇന്‍ഡ്യന്‍ ജനതയ്ക്ക് കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ വിശ്വാസം നേതാജിയെ ആയിരിന്നുവെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറുയാമായിരിന്നു. സെയ്ഗോണില്‍ നിന്നും രക്ഷപ്പെട്ട് നേതാജി ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള അന്തിമ പോരാട്ടത്തില്‍ ശക്തി സംഭരിച്ച് തിരിച്ചു വന്നാല്‍ ഭിന്നിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ്‌ തന്ത്രം വിലപ്പോകില്ല. ഇന്‍ഡ്യാ-പാക് വിഭജനം നടക്കില്ല. ഇന്‍ഡ്യയെ സാമ്രാജ്യത്വ പരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി കീറി മുറിക്കണമെങ്കില്‍ നെഹ്റു പ്രധാനമന്ത്രി കസേരയില്‍ ഇരുന്നേ മതിയാകൂ. ബ്രിട്ടീഷ്‌ മസ്തിഷ്ക്കങ്ങളില്‍ രൂപം കൊണ്ട കുടില തന്ത്രമായിരിന്നു നേതാജിയുടെ മരണം.
നേതാജി കൊല്ലപ്പെട്ടുവെന്ന്‌ അവകാശപ്പെടുന്ന ആ കാലഘട്ടത്തില്‍ ഒരു ബോംബര്‍ വിമാനം പോലും അപകടത്തില്‍ പെട്ടിട്ടില്ലായെന്നുള്ള കണ്ടെത്തല്‍ ലോകത്തെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. നേതാജിയുടെ മരണം പലര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഭാരത്തിന്‌ നഷ്ടമായത് ധീരനായ ഒരു ദേശാഭിമാനിയെ ആയിരിന്നു. "ഉദയത്തിന്‌ മുന്നോടിയാണ്‌ ഇരുളുണ്ടാകുന്നത്. ആ ഇരുളിലൂടെ കടന്ന്‌ പോകുമ്പോള്‍ നാം ഓര്‍ക്കണം ഉദയം അകലെയല്ലാ എന്ന്. ഭാരതം സ്വതന്ത്രമായേ മതിയാകൂ". ഭാരതത്തിന്‍‌റ്റെ സ്വാതന്ത്ര്യം ജീവിത ലക്‌ഷ്യമായി കരുതിയ ധീരദേശാഭിമാനിയുടെ വാക്കുകള്‍ ഇന്നും വ്യക്തമായിട്ടോര്‍ക്കുന്നു.



കടപ്പാട്: അറിയപ്പെടാത്ത ആ എഴുത്തുകാരന്‌.

Friday, August 08, 2008

അവളും ഞാനും.


എന്‍‌റ്റെ കണ്ണുനീരിനുപ്പു രസമാനെന്നു -
പറഞ്ഞതവളായിരിന്നു,
എന്‍‌റ്റെ ഹ്രദയം നിറയെ സ്നേഹ -
മാണെന്നുപറഞ്ഞതുമവളായിരിന്നു.
ജീവിതകാലം മുഴുവന്‍ കൂടെക്കാണു -
മെന്നു പറഞ്ഞതുമവളായിരിന്നു.
എന്‍‌റ്റെ ഹ്രദയത്തിലാദ്യമായ്
ചേക്കേറിയതുമവളായിരിന്നു.

അവസാനം എന്‍‌റ്റെ കണ്ണുനീര്‍ രുചി -
ച്ചതു ഞാന്‍ മാത്രമായിരിന്നു,
ഹ്രദയം നിറയെ ദു:ഖമാണെന്ന -
റിഞ്ഞതും ഞാന്‍ മാത്രമായിരിന്നു.
കാലം കഴിഞ്ഞപ്പോളേക -
നായതുംഞാന്‍ മാത്രമായിരിന്നു,
ആ ചവിട്ടി മെതിച്ച ഹ്രദയം
എന്‍‌റ്റേതുമാത്രമായിരിന്നു.

Tuesday, July 22, 2008

കുരുക്ഷേത്ര യുദ്ധം.


ഒരിക്കല്‍ കൂടി ഞാന്‍ ഈ കുരുക്ഷേത്രത്തില്‍ പട നയിക്കുകയാണ്‌. അതേ അര്‍ജ്ജുനനോടൊപ്പം, അവന്‍‌റ്റെ തേരാളിയായ്. എതിര്‍ പക്ഷത്ത് കൗരവരുടെ എണ്ണം കൂടിയിരിക്കുന്നു, ഇവിടെയോ പാണ്ടവരില്‍ ഒരാള്‍ മാത്രം. എങ്കിലും ഭയക്കില്ല ഞാന്‍...


പക്ഷേ എതിര്‍ പക്ഷത്തുള്ളവര്‍ കോടികള്‍ വിലപറഞ്ഞ് ആ അവസാന കണ്ണിയായ അര്‍ജ്ജുനനേയും വിലക്കെടുത്തിരിക്കുന്നു. ഇനി ഞാന്‍ മാത്രം.... അതേ ആ സമയമടുക്കുന്നു...... വയ്യ..... ഇനിയും ഇതു കാണാന്‍ വയ്യ... കോടികള്‍ വാരിയെറിഞ്ഞ് ഇവിടെ എല്ലാവരും അവരവരുടെ അധികാര കസേരകള്‍ ഉറപ്പിക്കുന്നു. എന്‍‌റ്റെ വാളിനോ ഗദക്കോ അമ്പുകള്‍ക്കോ ഇവരെ കൊല്ലാന്‍ കഴിയില്ല. ഇവരെ നശിപ്പിച്ചില്ലെങ്കില്‍ അത് എന്‍‌റ്റെ പരാജയമാകുന്നു... വയ്യ... ഇവരുടെ മുന്നില്‍ തോല്‍ക്കാന്‍ വയ്യ.... ആലോചിക്കാന്‍ സമയമില്ല.....


എതിര്‍ ചേരിയില്‍ നിന്നും എന്‍‌റ്റെ അടുത്തേക്കു ആരോ വരുന്നുണ്ടല്ലോ? എന്തായാലും സഹായം ചോദിച്ചു വരുന്നവനെ കൊല്ലാന്‍ പാടില്ല..അത് യുദ്ധ നിയമ്മാണ്‌. അയാളുടെ കയ്യില്‍ എന്തോ ഉണ്ടല്ലോ? ഒരു കവര്‍ ആണെന്നു തോന്നുന്നല്ലോ? അതേ... കവര്‍ ആണ്‌..... ആ കവര്‍ അവിടെ വച്ച് അയാള്‍ തിരിച്ചു പോകയാണല്ലോ.. എന്താണതില്‍.... വല്ല ലറ്റര്‍ ബോംബുമാണോ? എന്തായാലും നോക്കിക്കളയാം.... ********************************************************************
കുറിപ്പ്: അപ്പോള്‍ കുരുക്ഷേത്ര ഭൂമി വിട്ടു ഓടി പോയ അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കു പിറ്റേന്ന് 100 കോടി ട്രാന്‍സ്ഫറായി... ന്യൂസ് പേപ്പറിലാകട്ടെ ഹെഡ് ലൈന്‍ ഇതായിരിന്നു:- കൗരവര്‍ ഒരോട്ടിന്‌ കുരുക്ഷേത്രയുദ്ധം ജയിച്ചു.

Monday, July 21, 2008

അയാള്‍

ക്ലോക്കില്‍ അലാറം അടിക്കുന്നത് കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. സമയം നോക്കിയപ്പോള്‍ വെളുപ്പിനെ 3.00 മണി. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ ചുറ്റും അന്ധകാരമ്മാത്രം. പിന്നെ ഉറങ്ങാന്‍ തോന്നിയില്ല.ആശുപത്രിയുടെ കവാടം കടന്നപ്പോള്‍ തന്നെ അയാള്‍ കണ്ടു, രോഗികളുടെയും അവരുടെ കൂടെ വന്നവരുടേയും ഒരു നീണ്ട നിര. അതിലേറെ തിരക്കാണ് പാര്‍ക്കിംഗ് ഏരിയായില്‍. കിട്ടിയ സ്ഥലത്ത് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ അയാളുടെ കണ്ണുകള്‍ ചെന്നു പതിച്ചത് ആ മുഖങ്ങളില്‍ ആയിരിന്നു, ആ അമ്മയുടേയും മകന്റ്റേയും. വിശ്വസിക്കാനാകാതെ ഒന്നുകൂടി അവിടേക്കു നോക്കിയ അയാള്‍ക്ക് അവരുടെ ആ മുഖങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. തിരക്കിനിടയിക് അവ അപ്രത്യക്ഷമായി. ഒരു തോന്നലായിരിന്നുവോ അത്.

അവരെ ആദ്യമായി കാണുന്നതും ഇതേ ഒരു അവസ്ഥയിലായിരിന്നു. കുറേ നാളുകള്‍ക്ക് മുന്‍പാണ്. അത് മറ്റൊരു തിരക്കുപിടിച്ച ദിവസം. അന്നാണെങ്കില്‍ ഡോക്ടേസ് വളരെ കുറവായിരിന്നു, ഒരു മിനിട്ട് പോലും വിശ്രമിക്കാന്‍ പറ്റാത്ത അവസ്ഥ. കൂടെ നില്ക്കുന്ന നേഴ്സ് ഇടക്കിടക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ആരോടൊക്കെയോ ദേഷ്യപ്പെടുന്നുണ്ട്. അത് അവരുടെ കുറ്റമല്ല, ആരായാലും അങ്ങനെ പറഞ്ഞു പോകും. പക്ഷേ എന്തുകൊണ്ടോ അയാള്‍ക്കങ്ങനെ ഒരിക്കലും പെരുമാറാന്‍ കഴിഞ്ഞിട്ടില്ല. സമയം ഒരു മണി കഴിഞ്ഞു, പക്ഷേ വീണ്ടും രോഗികളുടെ നീണ്ട നിര ഇപ്പോഴും അവിടെ തന്നെയുണ്ട്. അയാള്‍ക്കാണെങ്കില്‍ ഒന്നും കഴിക്കാനും തോന്നിയില്ല. ഇടയ്ക്കെപ്പോഴോ നേഴ്സ് പോയി ആഹാരം കഴിച്ചെന്നു വരുത്തി വന്നു. നാലു മണിയായതോടെ അല്പം തിരക്ക് കുറഞ്ഞു. അപ്പോഴാണ് അവര്‍ മുറിയിലേക്ക് കടന്നു വന്നത്, ആ അമ്മയും മകനും.

ഒരുതരം വല്ലാത്ത ദൈന്യത നിഴലിച്ചിരുന്നു ആ സ്ത്രീയുടെ കണ്ണുകളില്‍. ആ ഭാവം അയാളെ വല്ലാതാകര്‍ഷിച്ചു. ആ ചെറുപ്പക്കാരന്റ്റെ കണ്ണുകളില്‍ ഒരു തരം നിസ്സഹായത. അയാള്‍ കാര്യങ്ങള്‍ ആരാഞ്ഞു. ഒരു പൊട്ടിക്കരച്ചിലായിരിന്നു ആ സ്ത്രീയുടെ മറുപടി. അതുകണ്ട നേഴ്സ് അവരോട് ദേഷ്യപെട്ടു. അത് സാധാരണ നടക്കുന്ന കാര്യങ്ങളാണ്. എങ്കിലും ആ സ്ത്രീയോട് അയാള്‍ക്കെന്തോ ഒരു അനുകമ്പ തോന്നി. എങ്ങനേയോ തികട്ടിവന്ന കരച്ചില്‍ ഒതുക്കി ആ സ്ത്രീ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.കുറെ നാള്‍ മുന്‍പ് വരെ നല്ലപോലെ അധ്വാനിച്ച് ജീവിച്ചിരുന്ന ഒരു ചെറുപ്പക്കാരനായിരിന്നു അയാളുടെ മുന്നില്‍ ഇരുന്നത്. ഇടക്കെപോഴോ ഒരുതരം വല്ലാത്ത തളര്‍ച്ച അയാളെ പിടികൂടി. ശരീരം ക്ഷയിക്കുവാന്‍ തുടങ്ങി... കുറേ ആശുപത്രികളില്‍ കയറി ഇറങ്ങി.. പക്ഷേ കയ്യിലുള്ള പൈസ തീരുന്നതല്ലാതെ മറ്റൊരു പ്രയോജനവും കാണുന്നുമില്ല. പിന്നെ പിന്നെ അസുഖം കൂടിയും പൈസ കുറഞ്ഞും വന്നു.... അവസാനം രണ്ടു സെന്‍റ്റ് വസ്തു വിറ്റ് അതിനു കിട്ടിയ പണവുമായി മറ്റൊരു അറിയപ്പെടുന്ന ആശുപത്രിയില്‍ പോയി... പിന്നെ പലതരം ടെസ്റ്റുകളുടെ ഒരു പ്രവാഹമായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ കയ്യ് വീണ്ടും ശൂന്യം. പിന്നെ നടത്തിയ ടെസ്റ്റുകളുടെ റിസല്‍ട്ടിനായുള്ള കാത്തിരിപ്പ്. പക്ഷേ ആ കാത്തിരുപ്പ് മറ്റൊരു ഞെട്ടലായ് മാറി. ഒരിക്കലും കരകയറാനാകത്ത ഒരു പടുകുഴിയിലേക്കാരോ വലിച്ചെറിഞ്ഞ പോലെ...

ക്യാന്‍സര്‍.. കേട്ടറിവ് മാത്രമുള്ള രോഗം.. ഇനി എന്ത്? മുന്നില്‍ ശൂന്യത മാത്രം. ഇനി ആകെ കൈയ്യിലുള്ളത് നാലു സെന്‍റ്റ് സ്ഥലവും ഒരു ഓലമേഞ്ഞ വീടും. പക്ഷേ എല്ലായിടത്തും, എല്ലാവരും ആട്ടിയോടിച്ചു....പേപ്പട്ടിയെ പോലെ... പണമില്ലാത്തതിന്റ്റെ പേരില്‍..... ആ നെട്ടോട്ടത്തിനിടയില്‍ എത്തിയതാണിവിടേയും. പറഞ്ഞ് പറഞ്ഞ് ആ സ്ത്രീ കരയുകയായിരുന്നു..അവസാനം മാറില്‍ എവിടെയോ മറച്ചു വച്ചിരുന്ന, ഒരു പഴയ കടലാസുകൊണ്ട് പൊതിഞ്ഞ, ഒരു പൊതി അയാള്‍ക്ക് നേരേ നീട്ടികൊണ്ട് ആ സ്ത്രീം പറഞ്ഞു.... രക്ഷിക്കണം സാര്‍, എന്റ്റെ മകനെ രക്ഷിക്കണം. ഇത് എനിക്കാകെയുള്ള നാലു സെന്‍റ്റ് സ്ഥലത്തിന്റ്റെ ആധാരമാണിത്. ഇതു മാത്രമേ ഉള്ളൂ എന്റ്റെ കൈയ്യില് സാറിനു തരാന്‍, അങ്ങ് എന്റ്റെ മകനെ എനിക്കു തിരിച്ചു നല്കണം. ആ സ്ത്രീ എന്റ്റെ കാല്ക്കലേക്കു വീണു. ഒരു ഞെട്ടലില്‍ ഞാന്‍ കാലുകള്‍ പുറകിലേക്ക് വലിച്ചു....അയാളുള്‍പ്പെടെയുള്ള ഡോക്ടേസിന്റ്റെ പണത്തോടുള്ള അമിതമായ ആര്‍ത്തിയുടെ ഫലമല്ലേ ഈ ചെറുപ്പക്കാരന്‍.... ആ സ്ത്രീ തന്ന ആ പൊതിക്കെട്ട് അയാള് അവരുടെ കയ്യില്‍ പിടിപ്പിച്ചു... അവരുടെ കണ്ണുകള്‍ വീണ്ടും ചോര്ന്നൊലിക്കാന്‍ തുടങ്ങി...ഇതല്ലാതെ മറ്റൊന്നുമില്ല സാര്‍.. എന്റ്റെ കയ്യില്‍.... രക്ഷിക്കണം..... അവര്‍ കരുതിക്കാണും പൈസ തികയാത്തതു കൊണ്ട് അത് തിരിച്ചു കൊടുത്തതാണെന്ന്..... അയാള്‍ അവരെ സമാധാനിപ്പിച്ചു... ആദ്യം ആ കേസൊന്നു പഠിക്കട്ടെ, എന്നിട്ട് പറയാം.. അയാള്‍ ആ സ്ത്രീയോട് പറഞ്ഞു..... എങ്കിലും ആ മുഖത്ത് ഒരു പ്രതീക്ഷയുടെ വെട്ടം അയാള്‍ കണ്ടില്ല..

ശരീരം എന്തിലോ ഒന്ന് ഇടിച്ചത് പോലെ..പെട്ടെന്ന് അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. ആ തിരക്കിനിടയില്‍ ആരോ തട്ടിയതാണ്... അയാള്‍ ചുറ്റും നോക്കി.... അയാളപ്പോഴും ആ തിരക്കിനിടയില്‍, ആ കാറിനോട് ചേര്‍ന്നു നില്ക്കുകയായിരിന്നു.... അറിയാതെ വാച്ചിലേക്ക് നോക്കി, സമയം പത്താകുന്നു. അറിയാതെ ഒരു ഞെട്ടല്‍..ഒരുപാട് താമസിച്ചിരിക്കുന്നു.... പെട്ടെന്നു തന്നെ അയാള്‍ ആ ആശുപത്രിയെ ലകഷ്യമാക്കി നടന്നു.വരാന്തയില്‍ ഒരുപാട് രോഗികള്‍ ഉണ്ട്.... ആ വരാന്തയിലെ തൂണിന് മറവില്‍ നില്ക്കുന്നത് അവരല്ലേ, ആ അമ്മയും മകനും...റൗണ്ട്സ് കഴിഞ്ഞു വന്ന് ഉടനെ തന്നെ അവരെ അകത്തേക്ക് വിളിപ്പിച്ചു. ആ അമ്മയും മകനും, ഇപ്പോള്‍ ആ സ്ത്രീയുടെ മുഖത്ത് ഒരുതരം തിളക്കം കാണാം, ആ ചെറുപ്പക്കാരന്റ്റെ മുഖത്തും ഒരു ചെറിയ പുഞ്ചിരി കാണാം..അവര്‍ കൈകള്‍ കൂപ്പിക്കെണ്ട് കടന്നുവന്നു. അവരുടെ മുഖത്തുനിന്നും അയാള്‍ക്ക് മനസ്സിലായി, അവര്‍ക്ക് എന്തോ പറയാനുണ്ട്... ഒന്നു രണ്ടു നിമിഷം ആ സ്ത്രീ അങ്ങനെ തന്നെ നിന്നു.. പിന്നെ പറയാന്‍ തുടങ്ങി...

ഡോക്ടര്‍, മോന്റ്റെ വിവാഹമാണ് അടുത്ത ആഴ്ച.... അവന്റ്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു കൊണ്ടൊരു പെണ്ണിനെ കിട്ടി. ഡോക്ടര്‍ വരണം...മറ്റാരു വന്നില്ലെങ്കിലും അങ്ങ് വരണം... അങ്ങയോട് നന്ദി പറയുന്നില്ല ഡോക്ടര്‍.. പറഞ്ഞാല്‍ അതു കുറഞ്ഞു പോകും.... എന്നാലും അങ്ങ് ഇതു സ്വീകരിക്കണം.....ഒരു പ്രതിഫലമായിട്ടല്ല... എന്നാലും ഞങ്ങളുടെ ഒരു സന്തോഷത്തിന്...... അതും പറഞ്ഞ് ആ സ്ത്രീ എന്തോ എടുത്ത് മകന്റ്റെ കയ്യില്‍ കൊടുത്തു.... കൊടുക്കു മോനേ, എന്നിട്ടാ കാല് തൊട്ട് അനുഗ്രഹം വാങ്ങൂ.... എന്തോ അയാളുടെ കയ്യില്‍ കൊടുത്ത് ആ ചെറുപ്പക്കാരന്‍ അയാളുടെ കാലുകളില്‍ കൈ തൊട്ട് കൈ കണ്ണില്‍ വച്ചു. അയാള്‍ കൈയ്യിലേക്ക് നോക്കി... ഒരു വെറ്റിലയില്‍ ഏതാനും നോട്ടുകള്‍....ഇതിനു മുന്‍പ് ഒരിക്കലും തോന്നാത്ത ഒരു വികാരം തോന്നി ആ നിമിഷത്തില്‍..... ആ വെറ്റില മാത്രമെടുത്ത് ആ നോട്ടുകള്‍ അയാള്‍ ആ ചെറുപ്പക്കാരന്റ്റെ കൈയ്യില്‍ കൊടുത്തിട്ട് യാന്ത്രികമായി ആ തലയിലൊന്ന് തലോടി.... അപ്പോഴേക്കും ആ അമ്മയുടേയും മകന്‍‌റ്റേയും രൂപങ്ങള്‍ അയാള്‍ക്ക് അവ്യക്തമായി തുടങ്ങിയിരുന്നു. അയാള്‍ പോലും അറിയാതെ, അയാളുടെ നിയന്ത്രണങ്ങള്‍ക്കും അതീതമായി, അയാളുടെ കണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു തുടങ്ങിയിരുന്നു.. പിന്നെ അതൊരു ചെറിയ അരുവിയായി ഒലിച്ചിറങ്ങി....

Saturday, July 19, 2008

അവള്‍.

അന്ന് ഞാനാ റ്റാറ്റാ ഇന്‍ഡിക്ക കാര്‍ ചവിട്ടി നിര്‍ത്തി-
പുറത്തേക്കു നോക്കിയതവളുടെ മുഖത്തേക്കായിരിന്നു.
അപ്പോള്‍ അവള്‍ സമ്മാനിച്ചയാ പുഞ്ചിരി ഒരി-
ക്കലും മറക്കാന്‍ കഴിയാതിരുന്നതെന്‍‌റ തെറ്റോ?

പിന്നെ അവളോടകലാന്‍ ശ്രമിച്ചപ്പോഴൊക്കെയും
അരയില്‍ കൈചുറ്റി ചേര്‍ത്തു പിടിച്ചതും,
കൈകള്‍ കയ്യോടു ചേര്‍ത്തു പിടിച്ചിട്ടൊരി-
ക്കലും വേര്‍പിരിയില്ലെന്നു പറഞ്ഞതുമവളല്ലേ?

അവള്‍ക്കായ് ബിഗ് ബസാറുകള്‍ കയറിയിറങ്ങി-
ഞാന്‍, പാന്‍‌റ്റലൂംസുകള്‍ കൂട്ടുകാരായി.
മക്ഡൊണാള്‍ഡുകള്‍ കയറി മടുത്തു
പിന്നെ നിത്യസന്ദര്‍ശകരായി ബീച്ചിലും പാര്‍ക്കിലും.

ഇടയ്ക്കെപ്പോഴോ ബിസിനസ്സുകള്‍ പൊട്ടി,
റ്റാറ്റാ ഇന്‍ഡിക്ക സൈക്കിളിനു വഴിമാറീ.
ബാങ്ക് ബാലന്‍സില്‍ പൂജ്യത്തിനെണ്ണം കൂറഞ്ഞു,
ബംഗ്ലാവ്‌ വിട്ട് വാടക വീട്ടിലായ് താമസം.

അപ്പോഴും അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു,
പാന്‍‌റ്റലൂംസും മക്ഡൊണാള്‍ഡും കയറിയിറങ്ങുന്നുണ്ടായിരുന്നു,
നിത്യസന്ദര്‍ശകയായിരുന്നാ ബീച്ചിലും പാര്‍ക്കിലും,
റ്റാറ്റാ സഫാരിയില്‍ കറങ്ങി നടന്നവള്‍.

അപ്പോഴും അവള്‍ ആരുടേയോ അരയില്‍
കൈചുറ്റി ചേര്‍ത്തു പിടിച്ചിരുന്നു.
കൈകള്‍ കയ്യോടു ചേര്‍ത്തു പിടിച്ചിട്ടൊരിക്കലും
വേര്‍പിരിയില്ലെന്നു പറയുന്നുണ്ടായിരിന്നു.

Monday, June 30, 2008

ഞാനൊന്നുറങ്ങട്ടെ.

മനസ്സ്,
അതൊരു കടലുപോലാണ്....

ചിലപ്പോള്‍ ശാന്തമായ ഒരു തിരമാലപോലെ....

മറ്റു ചിലപ്പോള്‍

അലറി കരയുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ.....

എങ്കിലും ഞാന്‍ ആ കടലിനെ സ്നേഹിക്കുന്നു...

അതിന്റ്റെ തീരത്ത് ആ കാറ്റേറ്റ് നടക്കുവാന്‍.....

ആ ഉപ്പ് രസമുള്ള വെള്ളം കോരി കളിക്കുവാന്‍....

ആ തിരമാലകളിലേക്കിറങ്ങി ചെല്ലുവാന്‍.....

ആ കടലിന്റ്റെ ഒരു ഭാഗമായി തീരുവാന്‍....
അങ്ങനെ.... അങ്ങനെ,.....

എങ്കിലും

പലപ്പോഴും നാം അറിയാതെ പോകുന്നതും

ആ മനസ്സുതന്നല്ലേ......ആ അഗാധതയല്ലേ.........

ഇനി ഞാനൊന്നാഴ്ന്നിറങ്ങട്ടെ ആ മനസ്സിലേക്ക്......

ആ അഗാധതയിലേക്ക്........

ഞാനൊന്നു ശാന്തമായുറങ്ങട്ടെ..........

ഒരിക്കലും ഉണരാതിരിക്കാനായ് ഞാനൊന്നുറങ്ങട്ടെ........

Saturday, June 28, 2008

മനസ്സ്.

തകര്‍ന്നു തുടങ്ങിയ മനസ്സുമായ് ഒരു
യാത്രയിലായിരിന്നിന്നു ഞാന്‍.

അലറിയടുത്തൊരാ തിരമാലയിലേക്കെടു-
ത്തെറിഞ്ഞു ഞാനെന്‍ മനസിനെ.
ഒരു തിരമാല പോലെന്‍ മനസ്സും ഒരു
കല്ലില്‍ തട്ടി തകര്‍ന്നത് കണ്ടു ഞാന്‍.

പക്ഷേ,
ആശ്വാസത്തോടെ തിരിഞ്ഞൊരെന്നെ
വരവേറ്റതെന്‍‌റ്റെ മനസ്സു തന്നല്ലേ... ?

ആക്രോശത്തോടെടുത്തെറിഞ്ഞു
ഒരു തീ കുണഢത്തിലേക്കാ മനസ്സിനെ.
പച്ച മാംസത്തില്‍ കത്തികയറി
ആ തീക്കനലുകള്‍ താണ്ടവമാടുന്നു.

പക്ഷേ,
ആശ്വാസത്തോടെ തിരിഞ്ഞൊരെന്നെ
വരവേറ്റതെന്‍‌റ്റെ മനസ്സു തന്നല്ലേ... ?

വലിച്ചെടുത്തതാ ചങ്ങലക്കെട്ടിനാല്‍
വലിച്ചു മുറുക്കി ഞാനെന്‍ മനസ്സിനെ.
തുളച്ചിറങ്ങി ആ ചങ്ങലക്കണ്ണിക-
ളെന്‍ മനസ്സിനെ മറ്റൊരു തുളയാക്കി.

പക്ഷേ,
ആശ്വാസത്തോടെ തിരിഞ്ഞൊരെന്നെ
വരവേറ്റതെന്‍‌റ്റെ മനസ്സു തന്നല്ലേ... ?

ഇതിനേ നശിപ്പിക്കനൊരേയൊരു മാര്‍ഗ്ഗം
എന്നുടെ ജീവനെ നശിപ്പിക്ക മാത്രം.
പരതി നടന്നൊരാ എന്‍‌റ്റെ കയ്യില്‍
തടഞ്ഞതാ കറിക്കത്തിയാണല്ലോ....??

Thursday, June 26, 2008

ഒരു പാഴ്കിനാവ്.

ഇഷ്ടം... അതൊരു പാഴ്കിനാവോ...
ഇപ്പോള്‍ എനിക്കങ്ങനെ തോന്നുന്നു.
മനസ്സിലുള്ളിഷ്ടം തുറന്നു പറഞ്ഞാല്‍
മറ്റൊരു നഷ്ടം താങ്ങേണ്ടി വരുമോ?

അറിയില്ല, എങ്കിലും തുറന്നു പറഞ്ഞു ഞാന്‍,
മനസ്സിലുള്ളിഷ്ടം തുറന്നു പറഞ്ഞു ഞാന്‍.
അങ്ങനെയെന്‍‌ മനസ്സിന്‍‌ ഭാരമകറ്റി ഞാന്‍,
പക്ഷേ എങ്ങനകറ്റേണം മനസ്സിന്‌റ്റെ വേദന.

എന്‍‌റ്റെ നഷ്ടത്തിന്‍ കൂട്ടത്തില്‍ മറ്റൊരു നഷ്ടമോ,
ഇല്ല, കഴിയില്ലെനിക്കതു താങ്ങുവാന്‍.
നിനക്കിഷ്ടമില്ലാത്തൊരാ സ്നേഹം പിന്‍വലിക്കുന്നു ഞാന്‍,
എന്നാലെങ്കിലും എന്നില്‍നിന്നകലാതിരുന്നൂടെ...

എന്നാലെങ്കിലും....എന്നില്‍നിന്നകലാതിരുന്നൂടെ.........................

Monday, June 23, 2008

ഒരു വിലാപം.

തണുത്ത പ്രഭാതങ്ങള്‍.....
മനുഷ്യന്‍‌റ്റെ വിലാപം പോലെ,
തോരാത്ത കണ്ണുനീര്‍ പോലെ
പെയ്തിറങ്ങുന്ന മഴ.

ക്രമേണ അതിന്‍‌റ്റെ ശക്തി കൂടുന്നു....
സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട
ഒരമ്മയുടെ അട്ടഹാസം പോലെ
ഇടയ്ക്കിടെ കടന്നു വരുന്ന പ്രകാശധോരണി,
അതിനോടൊപ്പം പ്രക്രതിയുടെ ഗര്‍ജ്ജനവും...

നഷ്ടപ്പെടലിന്‍‌റ്റെ വേദന,
അത് മറ്റെന്തിനേക്കാളും ഉപരിയാണ്‌.....
ഈ പ്രക്രതിപോലും കരയുന്നു
ആ വേദനയില്‍.
കണ്ണുനീര്‍ മറയ്ക്കാന്‍ മഴയില്‍
നടക്കുന്ന മനുഷ്യനെ പോലെ
പ്രക്രതിയും അതിന്‍‌റ്റെ
കണ്ണുനീര്‍ മറയ്ക്കുന്നു ഈ മഴയില്‍..

സുഹ്രത്തേ കഴിയുമോ ഈ മഴവെള്ള-
ത്തിലല്പ്പമെങ്കിലും ഉപ്പുരസം രുചിക്കുവാന്‍...

കഴിയില്ല,
കഴിയില്ലാര്‍ക്കും കഴിയില്ല, നമ്മുക്ക-
ന്യന്‍‌റ്റെ ദു:ഖം കാണാന്‍ കഴിയില്ല..
കണ്ണില്ല നമുക്കന്യന്‍‌റ്റെ ദു:ഖം കാണുവാന്‍..

ദൈവമേ, ഞാനൊരന്ധനായിരുന്നെങ്കില്‍,
കാണാതിരിക്കാന്‍ കഴിയുമായിരുന്നാ കണ്ണുനീര്‍.

ദൈവമേ, ഞാനൊരു ബധിരനായിരുന്നെങ്കില്‍
കേള്‍ക്കാതിരിക്കാന്‍ കഴിയുമായിരുന്നാ നിലവിളി.

ദൈവമേ, ഇപ്പോള്‍
നീ പോലും നാണിക്കുന്നുണ്ടാകണം,
ഈ പാപ ജന്മങ്ങളെ സ്രഷ്ടിച്ചതോര്‍ത്ത്,
ഈ പാപ ജന്മങ്ങളെ സ്രഷ്ടിച്ചതോര്‍ത്ത്.

Saturday, June 21, 2008

എന്‍‌റ്റെ യാത്ര...

ഇത് എന്റ്റെ യാത്രയുടെ തുടക്കം,
അലക്‌ഷ്യമായൊരവസാന-
യാത്രയുടെ തുടക്കം.
ഓര്‍മ്മകളെ പിന്നിലാക്കി,
കാലചക്രങ്ങള്‍എന്നെയും-
കൊണ്ടുരുളുന്നു.

ഇത് മറ്റൊരു ലക്‌ഷ്യത്തിലേക്കുള്ള യാത്ര...
നിങ്ങള്‍ ചിരിക്കരുത്..
കാരണം ഇതെന്റ്റെ വിശ്വാസമാണ്.
വിശ്വാസം...
ആധുനിക ജനത കേട്ടു ചിരിക്കുന്ന വാക്ക്...
പുഛിച്ചു തള്ളുന്ന മറ്റൊരു വാക്ക്...

വിശ്വാസം ചതിക്കുമോ,
അറിയില്ല എങ്കിലും
വിശ്വാസിക്കുന്നേവരേയും,
വിശ്വാസത്തിന് ഫലം വഞ്ച്നയെങ്കിലും,
വിശ്വാസിക്കാനാണെനിക്കേറെയിഷ്ടം.

മനസ്സോടി പോകുന്നു
ആ ഓര്‍മ്മകളിലേക്കിപ്പോള്‍,
തടുക്കാന്‍ കഴിയാത്ത
ആ ഓര്‍മ്മകളിലേക്ക് .

മുറ്റത്തെ മാവിലേക്കോടിക്കയറുന്ന
ഒരണ്ണാരക്കണ്ണനും,
ആ പഴുത്തചക്കയെ കുത്തി
മുറിവേല്പ്പിക്കുന്ന കാക്കയും,
ആ നടവരമ്പും പിന്ന-
തിനരികിലൂടൊഴുകുന്നയാ
ചെറുപുഴയും,
ഓടി മറിഞ്ഞൊരാ
ചെമ്മണല്‍ പാതയും,
കൂടെ പഠിച്ചൊരാ
കളിക്കൂട്ടുകാരും,
എല്ലാമെല്ലാം ഇന്നെന്റ്റെ
ഓര്‍മ്മകള്‍ മാത്രം.

പക്ഷേ, ഞാനിന്നു പോകുന്നു
ഈ ഓര്‍മ്മകളുടേയും
വിശ്വാസങ്ങളുടേയും
അടുക്കല്‍ നിന്ന്..
മടുത്തു ഞാനീ ലോകമെന്നെ
മടുക്കും മുമ്പേ...

എനിക്കിനി എനിക്കിനി ജീവിക്കണം
നിന്റ്റെ മാത്രമായ്...
നിനക്കു മാത്രമായ്...
പരാതിയും പരിഭവങ്ങളുമില്ലാതെ,
കുറ്റങ്ങളും കുറവുകളുമില്ലാതെ,
നിന്റ്റെ ഓര്‍മ്മകളില്‍...
നിന്‍‌റ്റെ ഓര്‍മ്മകളില്‍ മാത്രമായ്......

കണ്ണുകള്‍ അടയുന്നു,
തണുപ്പ് ശരീരത്തിലേക്കരിച്ചിറങ്ങുന്നു... .
നല്ല സുഖമുള്ള തണുപ്പ്....
എല്ലാവരേയും കാണുന്നു ഞാന്‍-
ഒരു മഞ്ഞുമറക്കുള്ളില്‍ നിന്നെന്നപോലെ.

ഞാന്‍ ജനിച്ചപ്പോള്‍ ചിരിച്ച പലരും-
കണ്ണുനീരൊഴുക്കുന്നു ഈ നിമിഷത്തില്‍.
ഒന്നിനും ഒരു കണ്ണനീരിനും
തടയാകാനാകില്ല എന്‍‌റ്റെ ഈ
ശാന്തമാം യാത്ര.

യാത്ര ചോദിക്കുന്നില്ല ഞാന്‍ ആരോടും,
കൂട്ടാന്‍ കഴിയില്ലാരേയും...
ഈ യാത്രയില്‍ ഞാനേകനാണിന്ന്..
അന്നും ഇന്നും ഞാനേകനായിരുന്നല്ലോ....

ഇതെന്‍‌റ്റെ യാത്ര...എന്‍‌റ്റവസാന യാത്ര.

Saturday, May 24, 2008

എന്റ്റെ വിഷുക്കണി..

വിഷു വന്നെത്തിനോക്കുന്നു....
വാതില്‍ വിടവിലൂടെന്നെ...
വിഷുക്കണി ഒരുക്കി ഞാന്‍ കാത്തിരുന്നു...
പക്ഷേഅവള്‍ വന്നില്ല എന്‍ കണിയാകുവാന്‍...
ഏകനായ് ഇരിപ്പു തുടങ്ങിയിട്ടേറെയായ്....
കൂട്ടിന്‌ കുറെ സ്വപ്നങ്ങളും.... പിന്നെനീ
തിരിച്ചു വരുമെന്ന പ്രതീക്ഷയും...
നീ തിരിച്ചു വരുമെന്ന പ്രതീക്ഷയും...
സ്വപ്നങ്ങളെല്ലാം വെറും സ്വപ്നമായ് മാറുമോ...
പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുമോ....
വിഷുക്കണി ഒരുക്കി ഞാന്‍ കാത്തിരിക്കും...
എന്‍ വിഷുകൈ നീട്ടമായ് നീ വരില്ലേ??

സുഹ്രത്തേ.. നിനക്കായ്..

കഴിഞ്ഞുപോയ നിമിഷങ്ങളെ നിനക്ക് നന്ദി
പരിചയപ്പെട്ട ഓരോ മുഖങ്ങള്‍ക്കും നന്ദി,
കേട്ടറിഞ്ഞ സുഹ്രത്തുക്കളേ നിങ്ങളോ,
സുന്ദരമായ ഈ ലോകത്ത്‌ എവിടേയോ ഒളിച്ചുവച്ചിരിക്കുന്ന
നിന്‍ മുഖം ഞാനിതുവരെ കണ്ടിട്ടില്ല....

നിങ്ങള്‍ പറഞ്ഞതൊക്കെയും ഹ്രദയത്തില്‍ നിന്നാണെങ്കില്‍,
ആ വാക്കുകള്‍ പോലെ നിങ്ങളും എത്രയോ നല്ലവരായിരിക്കും.
പങ്കുവച്ച സ്നേഹങ്ങള്‍ക്കും നല്‍കിയ ആശ്വാസങ്ങള്‍ക്കും
എവിടെയോ ഇരിക്കുന്ന സുഹ്രത്തേ, നിനക്കും നന്ദി.

അറിയില്ല ഇനി എത്ര നാള്‍ എത്ര നാള്‍ മുന്നോട്ട്
ഈ ജീവിത നൗക തീരത്തണയുവാന്‍..
എങ്കിലും കഴിയില്ല സ്നേഹിക്കാതിരിക്കുവാന്‍
മരിക്കുന്ന കാലത്തോളം സ്നേഹിക്കാതിരികുവാന്‍..

Friday, May 23, 2008

എന്തിനീ ജീവിതം

കടമെടുത്ത ചിന്തകളും,

കടമെടുത്ത വാക്കുകളും,

കടമെടുത്ത ഹ്രദയവും

കടമെടുത്ത ശരീരവുമായി ഞാനീ

ഉഷ്ണമാം മരുഭൂമിയില്‍ കിടന്നുഴലുന്നു നാളേറെ...

ജനിച്ചു വീണതും കടത്തിലല്ലേ -

കളിച്ചതും ചിരിച്ചതും കടത്തിലല്ലേ -

ഉണ്ടതും ഉറങ്ങിയതും കടത്തിലല്ലേ -

ഇനി നാളെ..... ദൈവമേ... എന്റ്റെ-

അവസാന യാത്രയും കടത്തിലാണോ??

ഹേ സുഹ്രത്തുക്കളേ,എന്തിനീ

ജീവിതം വെറുമൊരു വോട്ടിനു വേണ്ടിയോ ?

വെറുമൊരു പാഴ്‌ വോട്ടിനു വേണ്ടിയോ ?

വെറുമൊരു പാഴ്‌ വോട്ടിനു വേണ്ടിയോ ?

എന്റ്റെ കണ്ണൂര്‍ സുഹ്രത്തുക്കള്‍.

ഞാനറിയുന്ന കണ്ണൂര്‍കാരൊക്കെയും-

സ്നേഹ സമ്പന്നര്‍.

സ്നേഹത്തിന്‌ പകരം ഹ്രദയം തരുന്നവര്‍-

സ്നേഹിച്ചാല്‍ പകരം സ്വയം -

ജീവന്‍ തരുന്നവര്‍.

പക്ഷേ.....

ഞാന്‍ വായിക്കുന്ന കണ്ണൂര്‍കാരൊക്കെയും-

രാക്ഷസ്സ സമത്വര്‍.

കൈയ്ക്ക് പകരം തലയെടുക്കുന്നവര്‍-

അച്ഛന്‌ പകരം മകനെ കൊല്ലുന്നവര്‍.

ഇത്‌ ദൈവത്തിന്റ്റെ വിക്രതിയോ-

അതോ,അവരുടഹങ്കാരമോ...

ഹേ നരഭോജികളേ -

നിങ്ങള്‍ക്കുംഞാനറിയുന്ന കണ്ണൂര്‍കാരായിക്കൂടെ....

സ്നേഹ സമ്പന്നര്‍.

സ്നേഹത്തിന്‌ പകരം ഹ്രദയം തരുന്നവര്‍-

സ്നേഹിച്ചാല്‍ പകരം സ്വയം -

ജീവന്‍ തരുന്നവര്‍.

Wednesday, May 14, 2008

ക്രഷ്ണാ..നിനക്കായ്..

ജനിച്ചു വീണ വീടും,
കളിച്ചു വളര്‍ന്ന പുരയിടവും,
നടന്നിരുന്ന വഴികളും,
നീന്തിക്കളിച്ച കൊച്ചരുവിയും,
പിറകെ വരുന്ന കൂട്ടുകാരിക്ക്‌
ഞാന്‍ മുന്നിലുണ്ടെന്നറിവിനായ് ഇലകളുമിട്ടതും,
മഴ പെയ്തപ്പോള്‍ കുട മടക്കി ബാഗില്‍ വെച്ചതും,
കൂട്ടുകാരോടൊപ്പം മഴ നനഞ്ഞതും,
പിന്നെ അതിന്റ്റെ പേരില്‍ അമ്മ അടിച്ചതും,
പിന്നെകുടയെടുക്കാതെ പോയതും,
ഒരു ചേമ്പില കുടയാക്കി പിടിച്ചതും,
അങ്ങനെ.. അങ്ങനെ.. ഒരുപാടോര്‍മ്മള്‍..

ഇപ്പോള്‍ തോന്നുന്നു, ക്രഷ്ണാ നീയുമുണ്ടായിരിന്നുവോ
അന്ന്എന്റ്റെ കൂടെ ആ ചേമ്പില കീഴില്‍ കയറുവാന്‍,
ഞാനിട്ടുപോയരാ കടലാസുമിലകളും പറക്കുവാന്‍,
തോന്നുന്നു അങ്ങനെ എന്നോടേറെ അടുത്ത ഒരു സുഹ്രത്തിനേ പോല്‍....

കഴിയില്ലെനിക്ക്......

മനസ്സാല്‍ കരയുംപോഴും
ചിരിക്കാന്‍ പഠിച്ചു ഞാന്‍,
കവിളിനെ ചുംപിക്കുമാ കണ്ണുനീര്‍-
പോലുമൊരാശ്വാസമാണിപ്പോള്‍.
കരയാന്‍ കഴിയില്ലെനിക്ക് നിന്റ്റെ മുന്നില്‍,
കാരണം
നിന്റ്റെ ചിരിക്കുന്ന മുഖമാണെനിക്കെന്നുമിഷ്ടം.
കണ്ണുകള്‍ മനസ്സിന്റ്റെ വിലക്കുക്കള്‍ മറികടന്നാലോ,
കണ്ണുനീര്‍ കവിളിനെ ചുട്ടുപൊള്ളിക്കാനായ് വന്നാലോ,
ആര്‍ത്തുപെയ്യുന്ന മഴയിലേക്കിറങ്ങും ഞാന്‍,
ആരും കാണാതാര്‍ത്തൊന്ന് കരയുവാന്‍.
ചുട്ടു പൊള്ളിക്കുന്ന ആ കണ്ണുനീരിനെ,
പരിശുദ്ധമാം ആ മഴവെള്ളം കൊണ്ടൊന്നു മൂടുവാന്‍,
മനസ്സില്‍ കെട്ടിക്കിടക്കുമാ കാര്‍മേഘമെല്ലാം,
പെയ്തിറങ്ങട്ടെ മറ്റൊരു പെരുമഴക്കാലമായ്.

Monday, May 12, 2008

ബന്ധങ്ങള്‍..... എത്ര മനോഹരം..

ലാഭ നഷ്ടങ്ങള്‍ നോക്കാത്ത ബന്ധങ്ങളിന്നു ചുരുക്കമല്ലേ,

അച്ഛനും മകനും തമ്മില്‍ കണക്കു പറയുന്നു...

സഹോദരനും സഹോദരിയും തമ്മിലും കണക്കു പറയുന്നു,

പ്രായമായ മാതാപിതാക്കള്‍ക്ക് മരുന്നു വാങ്ങിയിട്ട്‌ അതിന്റ്റെ കണക്കു പറയുന്ന മക്കള്‍,

തന്നെ പാലൂട്ടി വളര്‍ത്തി വലുതാക്കിയതിന്റെ

കണക്കു ചോദിക്കുന്ന യവ്വൗനമാണിന്ന്‌...

നാളെ അവര്‍ തന്നെ പത്തുമാസം ചുമന്ന തന്റ്റെ

അമ്മയുടെ ഗര്‍ഭ പാത്രതിന്റ്റെകണക്കും ചോദിക്കും,

പലിശ സഹിതം തീരിച്ചു കൊടുക്കാന്‍......
ഇതിനിടയില്‍ മനുഷ്യന്‍ മനുഷ്യനെ മറക്കുന്നു....

ബന്ധങ്ങള്‍ കെട്ടുറപ്പിക്കാന്‍ മറക്കുന്നു...

പിന്നെന്ത് സ്നേഹം..

പിന്നെന്ത് ബന്ധം..

അവനവനെത്തന്നെ മറക്കുന്ന കാലം...

Friday, May 09, 2008

ഒരു സുഹ്രത്തിന്‌ വേണ്ടി.

ആശ്വസിക്കാം സുഹ്രത്തേ,
ഇത് മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന കാലം,
പിന്നെ അവന്റ്റെ മുന്നില്‍മരങ്ങളെന്ത്,തറവാടെന്ത്..
അവന്റ്റെ കണ്ണിലെല്ലാം വെറുംവില്‍പ്പന ചരക്കുകള്‍ മാത്രം.

ഇന്നു മരത്തിന്‍ ചുവട്ടില്‍ വെച്ചയാകോടാലി,
നാളെ നീ കളിച്ചു വളര്‍ന്ന ആ
തറവാടിനേയും മുറിവേല്‍പ്പിച്ചേക്കാം.
നിന്റ്റെ കണ്മുന്നില്‍ നിന്നുമീ മരങ്ങളേയും
ഈ തറവാടിനേയുമില്ലാ-
താക്കാനുമവനു കഴിഞ്ഞേക്കാം,

പക്ഷേ..

നിന്റ്റോര്‍മ്മയും മനസ്സും നിന്‍ സ്വന്തമല്ലേ,
നിന്‍ ബാല്യവും നീയും നിന്‍ സ്വന്തമല്ലേ,
കഴിയുമോ ആര്‍ക്കേലുമതില്ലാതാക്കാന്‍.
ശ്രമിക്കൂ ജീവിക്കാന്‍ ഓര്‍മ്മകളില്‍,
അതിനേക്കാള്‍ മധുരം മറ്റൊന്നുമില്ല,
ഈ ഓര്‍മ്മകളാണത്രേ മനസ്സിന്‍ ശക്തി.

Tuesday, May 06, 2008

കാത്തിരുപ്പ്

ഇന്നലെ സായാഹ്നം കറുത്തിരുണ്ടു,
കാര്‍മേഘങ്ങള്‍കൊണ്ടന്തരീക്ഷം മൂടപ്പെട്ടു,
ശക്തിയാം കാറ്റാല്‍ പൊടിപടലങ്ങള്‍ പറന്നുയര്‍ന്നു.
ആള്‍ക്കാരെല്ലാമോ ഓടി മുറിയില്‍ കയറി.

അതുകണ്ടെന്റ്റെ മനസ്സും നനവാര്‍ന്നതായി,
മഴയിപ്പോള്‍ പെയ്യുമെന്നാര്‍ത്തു വിളിച്ചു ഞാന്‍,
മഴ കാക്കും വേഴാമ്പലായ് കാത്തിരുന്നു, ഞാന്‍
മഴ കാക്കും വേഴാമ്പലായ് കാത്തിരുന്നു.

പക്ഷേ........
ആ കാര്‍മേഘങ്ങളും പോയ്മറഞ്ഞു,
ശക്തിയാം കാറ്റും കെട്ടടങ്ങി,
ആള്‍ക്കാരെല്ലാമോടി പുറത്തുവന്നു,
കയ്യടിച്ചാഹ്ലാദം പ്രകടിപ്പിച്ചു..

ഞാനിന്നുമാ വേഴാമ്പലാണ്‌, ഒരു
മഴയ്ക്കായ് കാതോര്‍ക്കും വേഴാമ്പലാണ്‌,
ഒരു ജീവാമ്രതം പോലെ പെയ്യുമോ
ഇന്നെങ്കിലും ആ മഴ എനിക്കായ്...

Monday, May 05, 2008

ഒരു യാത്ര.

മറ്റൊരു യാത്രതന്‍ തയ്യാറെടുപ്പിലാണിന്നു ഞാന്‍
ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ലായിരിന്നുവെങ്കിലും
ഈ യാത്രയില്‍ ഞാന്‍ ഏകനാണ്‌,
കഴിയില്ല ആരേയും കൂടെ കൂട്ടാന്‍.

ഇപ്പോഴെന്റ്റിഷ്ടങ്ങള്‍ മാറിടുന്നു,

ഇപ്പോള്‍ എനികിഷ്ടമീയേകാന്തതയും
പിന്നെ എല്ലാം മറയ്ക്കുന്ന ഈ ഇരുട്ടും,
പിന്നെ എന്നെ തലോടുവാനെത്തുന്ന
അദ്രശ്യനാം നിന്റ്റെ കൈവിരല്‍ തുമ്പുകളും.

നീയെന്ന പ്രണയത്തെ സ്നേഹിച്ചിരുന്ന ഞാന്‍
ഇപ്പോഴോ..
നീയെന്ന മരണത്തെ സ്നേഹിച്ചീടുന്നു.
നീ തന്നെയല്ലേയെന്‍ പ്രണയവും മരണവും,
നിനക്കായ് ജനിച്ചിട്ട്‌ നിനക്കായ് മരിക്കുന്നു.

നിനക്കായ് ജീവിക്കാന്‍ കഴിഞ്ഞില്ലയെങ്കിലും,
നിനക്കായ് മരിക്കുവാന്‍ കഴിയുമല്ലോ.
ഈ ജന്മം കിട്ടാത്ത നിന്‍ സ്നേഹത്തിനായ്
ഞാന്‍ പുനര്‍ജനിക്കേണമോ ഒരിക്കല്‍ കൂടി.

വേണ്ട കഴിയില്ലെനിക്കതു താങ്ങുവാന്‍
ഈ മലിനമാം ഈ ലോകത്തൊരിക്കല്‍ കൂടി,
എരിഞ്ഞടങ്ങീടട്ടെ എന്നുടെ ജീവിതം
ഈ ക്രൂരമാം ലോകത്തിപ്പോള്‍ തന്നെ.

Saturday, May 03, 2008

എന്റ്റെ കാഴ്ച

ഇവിടിരുന്നെനിക്കെന്റ്റെ നാട് കാണാം
മുറ്റത്ത് പരിമളം പരത്തും കുടമുല്ല കാണാം..
സൂര്യനെ പ്രണയിക്കും സൂര്യകാന്തി കാണാം..
ചെം പനിനീര്‍ മണമുള്ള റോസുകാണാം..
പിന്നെ ഇതെല്ലാം തഴുകി കടന്നുവന്ന്-
എന്നെ തലോടുന്ന ഈ ഇളം കാറ്റിലൂടെ-
നിക്കെന്റ്റെ വീടു കാണാം.പിന്നെ..
നിങ്ങളോരോരുത്തരേയുമെനിക്കു കാണാം.

മരണം.

വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടെന്നറിഞ്ഞു ഞാന്‍
വാക്കുകളാണ്‌ ബന്ധങ്ങള്‍ തന്‍ വിഷ്ണുവും മഹേശ്വരനും,
എങ്കിലും താങ്കള്‍ക്കായ് എന്റ്റെ കൈയ്യില്‍ മറ്റെന്താണുള്ളത്,
കുറേ ഇടമുറിഞ്ഞ വാക്കുകളും പിന്നെയീ സൗഹ്രദവും....

പിന്നെന്റ്റെ പ്രണയവുമിഷ്ടങ്ങളും,
നിങ്ങളില്‍ നിന്നേറെ വിഭിന്നമല്ലേ?
ഞാനിന്നുമെന്നും പ്രണയിച്ചീടുന്നത്
മരണമേ, എന്നിലെ നിന്നെയല്ലേ??

മരണം
ഒരാള്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത മഹാത്ഭുതമാണ്‌..
ഒരാളും കണ്ട് മതിയാകാത്ത മഹാസൗന്ദര്യമാണ്‌..
കാണാതെ പ്രണയിക്കും എന്‍ പ്രണയിനിയാണ്‌..
ശ്വാസം നിലക്കുമ്പോഴെന്നെ തഴുകും തലോടലാണ്‌.

എന്റ്റെ ഇഷ്ടം.

ഞാനെന്നുമിഷ്ടപ്പെട്ടിരുന്നത്‌ ആ പ്രളയമായിരുന്നു..
പ്രളയത്തിനിടയില്‍ വീശും ആ കൊടും കാറ്റായിരുന്നു...
ആ പ്രളയവും കൊടുംകാറ്റും കെട്ടടങ്ങി, എന്നിട്ടും
ഞാനവശേഷിച്ചു ഒരു വിഴുപ്പു ഭാണ്ഡം പോലെ...

എനിക്കു പ്രണയമായിരുന്നെന്നെ-
നശിപ്പിക്കുമെല്ലാത്തിനോടും...

എന്‍ പ്രീയ സഖിതന്‍ തലോടലേല്‍ക്കാന്‍,
ആ വിരല്‍തുമ്പിലൊന്നൂഞ്ഞാലാടാന്‍,
ആ മാറില്‍ തലചായ്ച്ചൊന്നുറങ്ങുവാനും,
മഴ കാക്കും വേഴാമ്പലായ് ഞാനിരുന്നു..

എന്‍ പ്രീയസഖിയ്ക്കായ് കാത്തിരിക്കുന്നു ഞാന്‍
വരില്ലേ എന്‍ പ്രീയസഖീ..എന്‍ പ്രീയ മരണമേ..

ഒരിക്കല്‍ എന്‍നിണമീ ഭൂമിയില്‍ വീഴും,ആ നിണം-
കൊണ്ടീഭൂമി ചുവക്കും,അന്നു നീ-
എന്നെ മനസ്സിലാക്കും, ഹേ മരണമേ-
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു..

എന്റ്റെ പ്രണയം.

വീണ്ടും ഈ ആള്‍ക്കൂട്ടത്തിലേകനാകുന്നതു പോലെ....
മനസ്സുകൊണ്ട് അനാഥനാകുന്നതു പോലെ.....
രാത്രികളില്‍ അന്ധകാരം എന്നെ വേട്ടയാടുന്നു...
പകലുകളില്‍ ഈ സൂര്യകിരണങ്ങളും...

ബന്ധത്തിന്‍ വിലയറിയാമായിട്ടും....
ബന്ധങ്ങള്‍ അറ്റു പോകുന്നു...
ഓരോ കൂടി ചേരലുകളും,
വേദനകള്‍ സമ്മാനിച്ചോടിമറയുന്നു...

എനിക്കിപ്പോള്‍ മഴയോടാണിഷ്ടം...കാരണം
ഞാനെന്തുചെയ്യുന്നുവെന്നാരും കാണുന്നില്ല,
ഈ മഴത്തുള്ളികള്‍ എന്റ്റെ കണ്ണൂനീരിനെ മറയ്ക്കുന്നു
അങ്ങനെ ഈ മഴയില്‍ എനിക്കാര്‍ത്തു കരയാം.....

മഴതന്‍ ഇടയിലുള്ള ഇടിവെട്ടുശബ്ദങ്ങള്‍
എന്‍ ആര്‍ത്തനാദത്തെ ശാന്തമാക്കീടുന്നു...
എല്ലാം തകര്‍ത്തെറിയാനുള്ളീ മഴയുടെ
ചേതോവികാരമാം ഈ മുഖമാണെനിക്കിഷ്ടം.