Monday, August 25, 2008

ഹര്‍ത്താല്‍.

ഇന്ന് ഹര്‍ത്താല്‍ ദിനം,
ജനജീവിതം സ്തംഭിപ്പിക്കാനൊരു ദിനം.
ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടിയെന്നാര്‍ക്കുമറിയില്ല,
എങ്കിലും ആരോ പ്രഖ്യാപിച്ചിന്നു ഹര്‍ത്താല്‍.

റോഡില്‍ കൂടി പാലൊഴുകി നടക്കുന്നു,
വായുവില്‍ കൂടി ദിനപ്പത്രങ്ങള്‍ പാറി നടക്കുന്നു.
രോഗിയുമായ് പോയരാ ആംബുലന്‍സിന്‍‌റ്റെ
ടയറുകള്‍ കുത്തി കീറുന്നു പാര്‍ട്ടിക്കാര്‍.

നാലുവയസ്സുള്ള മകന്‍‌റ്റെ മരണമറിഞ്ഞാ -
തീവണ്ടിയാഫീസിലെത്തിയ അമ്മയറിയുന്നു
ഇന്ന് ഹര്‍ത്താല്‍, തീവണ്ടിയുമില്ല ബസ്സുമില്ല,
കരയാനല്ലാതാ അമ്മയ്ക്കെന്തു പറ്റും.

പത്രക്കാര്‍ ചോദിച്ചു - ഇത് നീതിയോ മനുഷ്യത്വമില്ലായ്മയോ..
ഇതു കേട്ട നേതാവിന്‍ രക്തം തിളയ്ക്കുന്നു.
വന്നു പ്രസ്താവന ഒന്നൊന്നായിട്ട്,
കേട്ടവര്‍ കേട്ടവര്‍ നാണിച്ചു നില്‍ക്കുന്നു.

"ഞങ്ങളറിഞ്ഞില്ല ആ മകനിന്നു മരിക്കുമെന്ന്,
അതിനാലിതൊന്നുമെന്‍ പാര്‍ട്ടിയുടെ കുറ്റമല്ല,
കുറ്റപ്പെടുത്തുന്നതാണ്‌ മനുഷ്യത്വമില്ലായ്മ -
യെന്നോര്‍ക്കുക ജനങ്ങളെ പത്രക്കാരേ".

ഇതാണ്‌ നമ്മുടെ നേതാക്കന്‍മാര്‍,
നമ്മുടെ നാട് ഭരിച്ചു മുടിക്കുവാന്‍,
നമ്മുടെ ജീവിതം താറുമാറാക്കുവാന്‍,
നമ്മളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍.

Saturday, August 23, 2008

Let Love Begin.

Take my hand and lead the way,
Tell me all you want to say.
Whisper softly in my ear,
All those things I want to hear.
Kiss my lips and touch my skin,
Bring our passion deep within.
Pull me close and hold me near,
Take away my fear and pain.

In the darkness of the night
Be my beacon, shine your light.
In the brightness of the sun,
Show me that you are the one.
Give me wings, so I can fly,
For I can, so as when you are near by.

Enter my heart, break down the wall,
It is the time for me to watch it fall.
I ‘ve been a prisoner can’t you see,
Break my chains and set me free.
Strip of my arms tight, You ‘ll find
I won’t put up a fight.
Release my soul held deep with in,
I am ready now, let Love begin.

Thursday, August 21, 2008

അത്താണി.

അന്നവള്‍ കുറച്ച് നിശബ്ദ ആയതു പോലെ. ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. ഓ.. ഞാന്‍ അവളെ പരിചയപ്പെടുത്താന്‍ മറന്നു. ഇവള്‍ അഖില. എന്‍‌റ്റെ സുഹ്രത്താണ്‌. അല്ല, ഒരു സുഹ്രത്തിനേക്കാള്‍ അധികം സ്വാതന്ത്ര്യം ഉണ്ടായിരിന്നു ഞങ്ങള്‍ക്കിടയില്‍. ഞങ്ങളുടെ ഇടയില്‍ ഒരു രഹസ്യവും ഉണ്ടാകാറില്ല. അന്നൊരു അവധി ദിവസമായിരിന്നു. അതാണീ സമയത്ത് അവള്‍ എന്നെ കാണാന്‍ വന്നത്, അതും എന്‍‌റ്റെ മുറിയില്‍. അവള്‍ക്കെന്തോ സീരിയസായി സംസാരിക്കാനുണ്ട്, അതാണീ നിശബ്ദത. അവള്‍ എന്‍‌റ്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുകയായിരിന്നു. പെട്ടെന്ന് അവള്‍ ചോദിച്ചു, ഹരീ, നിനക്ക്‌ പ്രണയത്തെ പറ്റി എന്താണഭിപ്രായം. ഞാനൊന്നമ്പരന്നു. കാരണം ഞങ്ങളുടെ നീണ്ട കാലത്തെ ഈ സുഹ്രദ് ബന്ധത്തിനിടയില്‍ ഒരിക്കല്‍ പോലും പ്രണയം എന്നത് ഒരു ചര്‍ച്ചാ വിഷയമായിട്ടില്ല. പക്ഷേ ഇപ്പോള്‍... നിനക്കിതെന്തു പറ്റി അഖില. വാട്ട് ഹപ്പന്‍ഡ് റ്റു യു. അതു കേള്‍ക്കാത്ത പോലെ അവളുടെ അടുത്ത ചോദ്യം വന്നു; ഹരീ, നീ എപ്പോഴെങ്കിലും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? സത്യം പറയണം. ഞാനതിനൊരു തമാശ പോലെയാണ്‌ മറുപടി പറഞ്ഞത്. അതേല്ലോ.. ഞാന്‍ ഒരുപാടു പേരേ സ്നേഹിക്കുന്നുണ്ട്. എന്‍‌റ്റെ അച്ഛനെ, അമ്മയെ, ചങ്ങാതിമാരേ പിന്നെ മഴയെ അങ്ങനെ....അങ്ങനെ.... ഒരുപാടു പേരേ.. പക്ഷേ അവള്‍ക്കത് തമാശയായി തോന്നിയില്ല. അവള്‍ തുടര്‍ന്നു. എനിക്കറിയാം നിന്നെ, നിന്‍‌റ്റെ മനസ്സില്‍ ആരുമില്ലാ എന്നെനിക്കറിയാം. പക്ഷേ ഒരുപാട് നാളായി ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചു നടന്ന ഒരു ചോദ്യമാണിത് ഹരീ. നീ ഇതെപ്പോഴെങ്കിലും എന്നോടീ ചോദ്യം ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരിന്നു ഞാന്‍. പക്ഷേ നീ അതൊരിക്കലും ചോദിച്ചില്ല. ഹരീ, എനിക്കൊരാളെ ഇഷ്ടമാണ്‌, അത് നിനക്കറിയാം എന്നെനിക്കറിയാം. പക്ഷേ നീ ഒരിക്കല്‍ പോലും അതിനെ കുറിച്ചെന്നോട് ചോദിച്ചിട്ടില്ല. നീ എന്തിനെന്നെ ഇങ്ങനെ അവോയിഡ് ചെയ്യുന്നെഡാ.. ഞാനൊന്നു ഞെട്ടി. പാടില്ല. ഇതു തെറ്റാണ്‌. അവള്‍ സമ്പന്നതയില്‍ വളരുന്നവളാണ്‌, അവളെ എന്‍‌റ്റെ ദു:ഖങ്ങളിലേക്ക് ഒരിക്കലും കൊണ്ടു വരരുത്. അത്‌ ഞാന്‍ അവളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും. ഒരു ധാര്‍ഷ്ട്യം എന്‍‌റ്റെ വാക്കുകളീല്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ അവിടെ പരാജയപ്പെട്ടു. അഖിലാ, നീ ക്ഷമിക്കണം. മറ്റൊന്നും എന്നോട് ചോദിക്കരുത്, എന്‍‌റ്റെ മനസ്സില്‍ മറ്റൊരു പെണ്‍കുട്ടിയുണ്ട്. അവളുടെ മുഖത്തേക്കൊന്നു നോക്കണമെന്നുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം എനിക്കില്ലായിരിന്നു. ജീവിതത്തിലാദ്യമായി അവളോട് ഞാന്‍ ഒരു കള്ളം, അതും ഇത്രയും വലിയ ഒരു കള്ളം പറഞ്ഞിരിക്കുന്നു. കുറച്ചു നേരത്തേക്ക് അവളില്‍ നിന്നും യാതൊരു അനക്കവും ഉണ്ടായില്ല. പിന്നെ അവളില്‍ നിന്നുള്ള പൊട്ടിക്കരച്ചിലിന്‍‌റ്റെ ഒരു ചീള്‌ എന്‍‌റ്റെ മനസ്സില്‍ വീണു. അവളെ എങ്ങനെ നേരിടണം എന്നെനിക്കറിയില്ലായിരിന്നു. അവള്‍ എപ്പോള്‍ ആ മുറി വിട്ടു പോയെന്ന് ഞാനറിഞ്ഞിരുന്നില്ല. അപ്പോഴും എന്‍‌റ്റെ മനസില്‍ ആ ചീള്‌ കിടന്ന് ആളി കത്തുകയായിരിന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവളെ ഇപ്പോള്‍ ഇവിടെ വച്ച് കണ്ടുമുട്ടുമെന്ന് ഒരിക്കലും കരുതിയതല്ല. ഇതിനു മുന്‍പു രണ്ടു തവണ അവളെ കണ്ടിരിന്നു അന്നത്തെ ആ സംഭവത്തിന്‌ ശേഷം. ഒന്ന്‌ അവളുടെ വിവാഹക്ഷണ കത്തുമായി അവള്‍ വന്നിരിന്നു. അന്നും ഒന്നും മിണ്ടാതെ കുറച്ചു നേരം അവള്‍ എന്തോ പ്രതീക്ഷിച്ചെന്ന പോലെ എന്‍‌റ്റെ മുഖത്തേക്ക് നോക്കിയിരുന്നു. കണ്ണുനീര്‍ പാടകള്‍ അവളുടെ കാഴ്ച മറച്ചിരിന്നു അപ്പോള്‍. കല്യാണത്തിന്‌ വരണമെന്നോ വരരുതെന്നോ ഒന്നും അവള്‍ പറഞ്ഞില്ല. ഞാന്‍ വീണ്ടും വീണ്ടും ആ പേരുകള്‍ വായിച്ചു കൊണ്ടിരിന്നു. അഖില വെഡ്സ് ആനന്ദ്. പിന്നെ രണ്ടാമത് കാണൂന്നത് അവളുടെ വിവാഹത്തിന്‍‌റ്റെ അന്ന് ആ അലങ്കരിച്ച കാറില്‍ അയാളോടൊപ്പം പോകുന്നതാണ്‌. അതിന്‌ ശേഷം ഇപ്പോള്‍, ഈ തിരക്കു പിടിച്ച നഗരത്തില്‍. അവളുടെ കയ്യില്‍ തൂങ്ങി നാലോ അഞ്ചോ വയസ്സ് പ്രായം തോനിക്കുന്ന ഒരു ചുണക്കുട്ടന്‍. ഞാനവനെ സുക്ഷിച്ചു നോക്കുന്നത് കണ്ടാകണം അവള്‍ പറഞ്ഞു, എന്‍‌റ്റെ മകനാണ്‌. എന്താ മോന്‍‌റ്റെ പേര്‌? ഞാനാ ചുണക്കുട്ടനോട് ചോദിച്ചു. അവന്‍ അമ്മയെ നോക്കി. മോന്‍‌റ്റെ പേര്‌ അങ്കിളിനോട് പറഞ്ഞേ, അമ്മയോടെ തങ്ക കുട്ടനല്ലേ? എന്നിട്ടാ പല്ലടര്‍ന്ന മോണകാട്ടി ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു.. മൈ നയിം ഈസ് ഹരി. ഹരി ആനന്ദ്. എന്തോ വന്ന് ശക്തിയായി എന്‍‌റ്റെ തലക്കടിച്ച പോലെ. എന്‍‌റ്റെ കണ്ണുകള്‍ അറിയാതെ അവളുടെ മുഖത്തേക്ക് നീങ്ങി. അപ്പോള്‍ അവിടെ ഒരു പുഞ്ചിരി ഉണ്ടായിരിന്നുവോ, ഒരു പ്രതികാരം പോലെ... ഇപ്പോള്‍ കണ്ണുനീര്‍ പാടകള്‍ മറച്ചത് എന്‍‌റ്റെ കാഴ്ചയായിരിന്നു. ഒന്നും വ്യക്തമാകുന്നില്ല. എതിരെ വന്നവരെയൊക്കെ അറിയാതെ തട്ടി. അവരൊക്കെ എന്തൊക്കെയോ പിറിപിറുത്തു കൊണ്ട് കടന്നു പോകുന്നു. എവിടെയങ്കിലും ഒന്നിരിക്കണം. ശരീരമാകെ തളരുന്ന പോലെ... ഏതോ ഒരു ബസിന്‍‌റ്റെ ബ്രേക്കുകളുടെ അലറി കരച്ചില്‍. ഞാന്‍ എവിടെയോ തട്ടി നില്‍ക്കുകയാണല്ലോ? വീടെത്തിയോ? കണ്ണുകള്‍ വലിച്ചു തുറന്നു. അല്ല. വീടല്ല. ചുറ്റും ആരൊക്കെയോ എന്തൊക്കെയോ പറയുനുണ്ട്. ഞാനപ്പോഴും ആ ബസില്‍ ചാരി നില്‍ക്കുകയായിരിന്നു. അപ്പോഴും ഒരത്താണിക്കായി ഞാന്‍ പരതുകയായിരിന്നു.

Thursday, August 14, 2008

ചില സ്വതന്ത്ര ചിന്തകള്‍.


"സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ യുദ്ധം തീരുമ്പോഴേക്കും നമ്മളില്‍ എത്രപേര്‍ ബാക്കിയുണ്ടാവുമെന്ന് പറയാന്‍ ആവില്ല, എങ്കിലും ഒരു കാര്യം തീര്‍ത്തു പറയാം.. അന്തിമ വിജയം നമ്മുടെതാണ്‌". നേതാജി സുഭാഷ് ചന്ദ്രബോസ് ഐ.എന്‍.എ. സമര ഭടന്മാര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് ആഹ്വാനം ചെയ്തു. ആ നേതാജിയുടെ തിരോധാനത്തിനു പിന്നില്‍ ആരുടെ ബുദ്ധിയാണ്‌ പ്രവര്‍ത്തിച്ചത്? ഇന്നും ആര്‍ക്കും അറിയാത്ത ചോദ്യം?
ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന തത്വത്തില്‍ അടിയുറച്ചു വിശ്വസിച്ച, അടിമ ഭാരതത്തിലെ ഗവര്‍ണ്ണര്‍ ആകുന്നതിനേക്കാള്‍ നല്ലത് സ്വതന്ത്ര ഭാരതത്തിലെ തൂപ്പുകാരനാകുന്നതില്‍ അഭിമാനം കൊണ്ട ധീര ദേശാഭിമാനിയായിരിന്നു നേതാജി.
1945 ഓഗസ്റ്റില്‍ സെയ്ഗോണില്‍ നിന്ന് ആംഗ്ലോ-അമേരിക്കന്‍ സൈന്യത്തിന്‍‌റ്റെ അറസ്റ്റ് ഭയന്ന് കേണല്‍ ഹബീബ് റഹ്മാനോടൊപ്പം ഒരു ബോംബര്‍ വിമാനത്തില്‍ നേതാജി രക്ഷപ്പെട്ടു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ്‌ ആ വാര്‍ത്ത കേട്ട് ഭാരതം നടുങ്ങി, നേതാജി സഞ്ചരിച്ചിരുന്ന ആ ബോംബര്‍ വിമാനത്തിന്‌ തകരാറുപറ്റി. 1945 ഓഗസ്റ്റ്‌ 24 ന്‌ ടോക്കിയോ റേഡിയോ "നേതാജിയുടെ മരണ വാര്‍ത്ത" ലോകത്തെ അറിയിച്ചു.
നേതാജിയുടെ ഭാര്യയായ എമിലി ഷെങ്കി ബോസിനോട് 1945 ഓഗസ്റ്റിന്‌ ശേഷവും സോവിയറ്റ് യൂണിയനില്‍ നേതാജിയെ കണ്ടതായി ജര്‍മ്മന്‍ പത്ര പ്രവര്‍ത്തകന്‍ റെയ്മണ്ട് സ്കാനാ ബെല്‍ പറയുകയുണ്ടായി. അതുപോലെ തന്നെ നേതാജി തിരോധാനത്തിന്‌ ശേഷവും കുറേ യൂണിഫോംധാരികളുടെ കൂടെ ഒരു കാറില്‍ സഞ്ചരിക്കുന്നത് കണ്ടുവെന്ന് ക്വറ്റയിലെ ഒരു വീട്ടുകാര്‍ പറയുകയുണ്ടായി. മരികുന്നതു വരെ നേതാജിയുടെ ഭാര്യ നേതാജി ജീവിച്ചിരിപ്പുണ്ടെന്നു തന്നെ വിശ്വസിക്കുകയും ചെയ്തു.
നേതാജിയുടെ തിരോധാനത്തിന്‌ പിനിലെ നിഗൂഢതകള്‍ കണ്ടെത്താന്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന "നേതാജി സ്മാരക സമിതി" ഒരു സ്വകാര്യ അന്വേഷണ സംഘത്തെ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ നെഹ്റു സര്‍ക്കാര്‍ "ഷഹനവാസ് കമ്മിറ്റി"യെ നിയ്യോഗിച്ചു. നേതാജി മരിച്ചുവെന്നും ടോക്കിയോയിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികാവശിഷ്ടം അദ്ദേഹത്തിന്‍‌റ്റേതാണെന്നുമുള്ള കമ്മിറ്റിയുടെ നിഗമനത്തെ നേതാജിയുടെ സഹോദരന്‍ സുരേഷ് ചന്ദ്രബോസ് എതിര്‍ത്തു. ഈ കമ്മീഷന്‍ നിഗൂഢത മറനീക്കും മുന്‍പേ അന്വേഷണം അവസാനിപ്പിക്കുന്ന രംഗമാണ്‌ അരങ്ങേറിയത്.
തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ കമ്മിഷനുകള്‍ക്ക് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതും ദുരന്തം നടന്ന ഫോര്‍മോസ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതും ദുരൂഹതയുടെ ആഴം വര്‍ദ്ധിപ്പിച്ചു. കാരണം അന്വേഷിച്ച മുഖര്‍ജി കമ്മീഷന്‌ ആഭ്യന്തര മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ "ഔദ്യോതിക രഹസ്യ നിയമ പ്രകാരം നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈമാറാനാകില്ല, കാരണം ഫയലുകളിലെ നെളിപ്പെടുത്തലുകള്‍ പൊതുജന താത്പര്യങ്ങള്‍ക്ക് എതിരാകും, നേതാജിയുടെ പ്രതിഛായക്ക് കളങ്കം തട്ടും" എന്നൊക്കെയായിരിന്നു മറുപടി ലഭിച്ചത്.
നേതാജിയുടെ തിരോധാനം ഇന്‍ഡ്യയിലെ മുതിര്‍ന്ന നേതാക്കന്മാരേ സംബന്ധിച്ച് യാതൊരു ഞെട്ടലും ഉളവാക്കിയില്ല. കാരണം സത്യം അവര്‍ക്കറിയാമായിരിന്നു. നേതാജിയുടെ മരണം ബ്രിട്ടീഷുകാര്‍ക്ക് അത്യാവശ്യമായിരിന്നു. ഇന്‍ഡ്യന്‍ ജനതയ്ക്ക് കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ വിശ്വാസം നേതാജിയെ ആയിരിന്നുവെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറുയാമായിരിന്നു. സെയ്ഗോണില്‍ നിന്നും രക്ഷപ്പെട്ട് നേതാജി ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള അന്തിമ പോരാട്ടത്തില്‍ ശക്തി സംഭരിച്ച് തിരിച്ചു വന്നാല്‍ ഭിന്നിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ്‌ തന്ത്രം വിലപ്പോകില്ല. ഇന്‍ഡ്യാ-പാക് വിഭജനം നടക്കില്ല. ഇന്‍ഡ്യയെ സാമ്രാജ്യത്വ പരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി കീറി മുറിക്കണമെങ്കില്‍ നെഹ്റു പ്രധാനമന്ത്രി കസേരയില്‍ ഇരുന്നേ മതിയാകൂ. ബ്രിട്ടീഷ്‌ മസ്തിഷ്ക്കങ്ങളില്‍ രൂപം കൊണ്ട കുടില തന്ത്രമായിരിന്നു നേതാജിയുടെ മരണം.
നേതാജി കൊല്ലപ്പെട്ടുവെന്ന്‌ അവകാശപ്പെടുന്ന ആ കാലഘട്ടത്തില്‍ ഒരു ബോംബര്‍ വിമാനം പോലും അപകടത്തില്‍ പെട്ടിട്ടില്ലായെന്നുള്ള കണ്ടെത്തല്‍ ലോകത്തെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു. നേതാജിയുടെ മരണം പലര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഭാരത്തിന്‌ നഷ്ടമായത് ധീരനായ ഒരു ദേശാഭിമാനിയെ ആയിരിന്നു. "ഉദയത്തിന്‌ മുന്നോടിയാണ്‌ ഇരുളുണ്ടാകുന്നത്. ആ ഇരുളിലൂടെ കടന്ന്‌ പോകുമ്പോള്‍ നാം ഓര്‍ക്കണം ഉദയം അകലെയല്ലാ എന്ന്. ഭാരതം സ്വതന്ത്രമായേ മതിയാകൂ". ഭാരതത്തിന്‍‌റ്റെ സ്വാതന്ത്ര്യം ജീവിത ലക്‌ഷ്യമായി കരുതിയ ധീരദേശാഭിമാനിയുടെ വാക്കുകള്‍ ഇന്നും വ്യക്തമായിട്ടോര്‍ക്കുന്നു.



കടപ്പാട്: അറിയപ്പെടാത്ത ആ എഴുത്തുകാരന്‌.

Friday, August 08, 2008

അവളും ഞാനും.


എന്‍‌റ്റെ കണ്ണുനീരിനുപ്പു രസമാനെന്നു -
പറഞ്ഞതവളായിരിന്നു,
എന്‍‌റ്റെ ഹ്രദയം നിറയെ സ്നേഹ -
മാണെന്നുപറഞ്ഞതുമവളായിരിന്നു.
ജീവിതകാലം മുഴുവന്‍ കൂടെക്കാണു -
മെന്നു പറഞ്ഞതുമവളായിരിന്നു.
എന്‍‌റ്റെ ഹ്രദയത്തിലാദ്യമായ്
ചേക്കേറിയതുമവളായിരിന്നു.

അവസാനം എന്‍‌റ്റെ കണ്ണുനീര്‍ രുചി -
ച്ചതു ഞാന്‍ മാത്രമായിരിന്നു,
ഹ്രദയം നിറയെ ദു:ഖമാണെന്ന -
റിഞ്ഞതും ഞാന്‍ മാത്രമായിരിന്നു.
കാലം കഴിഞ്ഞപ്പോളേക -
നായതുംഞാന്‍ മാത്രമായിരിന്നു,
ആ ചവിട്ടി മെതിച്ച ഹ്രദയം
എന്‍‌റ്റേതുമാത്രമായിരിന്നു.