Wednesday, November 26, 2008

അന്ത്യയാത്ര.

ശുഭ്രവസ്ത്രം പുതച്ചു കിടക്കവേ
ഉള്ളിലാര്‍ത്തു ചിരിച്ചു കരഞ്ഞു ഞാന്‍.
എന്തിനെന്നാര്‍ക്കും സംശയം വേണ്ടാ
ഹാ കഷ്ടം എന്നല്ലാതെന്തു ചൊല്ലുവാന്‍.

നാലു ചുറ്റും കരയുന്ന ബന്ധുക്കള്‍, അതി -
നിടയില്‍ കുമിഞ്ഞു കത്തും വിളക്കുകള്‍.
ഈ കരയുന്നോരെല്ലാം എന്‍‌റ്റെ ബന്ധുക്കളോ,
അത്ഭുതത്തോടെ നോക്കി കിടന്നു ഞാന്‍.

സ്നേഹിച്ച പെണ്ണിനെ കെട്ടിയ പേരില്‍
സ്നേഹ ബന്ധങ്ങള്‍ കാട്ടിലെറിഞ്ഞവര്‍.
ഇപ്പോള്‍ ഭാര്യ മരിച്ചിട്ട് വര്‍ഷങ്ങളാറായി
ഉള്ള മക്കളോ സ്വ സുഖം തേടുന്നു.

ഇല്ല, കാണാനില്ലാ മുഖങ്ങള്‍ ഇവര്‍ക്കിടെ
വന്നു കാണില്ലവരുടെ അച്ഛനെ കാണുവാന്‍.
സ്വത്തും സമ്പത്തും വീതിച്ചു നല്‍കി ഞാന്‍
പിന്നവര്‍ക്കച്ഛനെ കാണാനവധി കിട്ടില്ലല്ലോ.

ഈ അന്ത്യയാത്രയില്‍ ചന്ദന ഗന്ധവും പേറി-
ഞാനാ ചിതയിലേക്ക് നടന്നു നീങ്ങീടവേ.
കണ്ടു ഞാനാ കരഞ്ഞ ബന്ധുക്കളെ, പിന്ന -
വര്‍ എന്‍‌റ്റെ കോടിപ്പണം പിരിച്ചെടുക്കുന്നതും.

ഹാ കഷ്ടം, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍,
ഈ ഭൂലോകമെന്നെ വളര്‍ത്താതിരുന്നെങ്കില്‍.
വളര്‍ന്നു വളര്‍ന്നു ഞാന്‍ വാനോളം വളര്‍ന്നെങ്കിലും,
ഒരിറ്റു സ്നേഹം കിട്ടിയിട്ടീ യാത്ര തുടരാന്‍ കഴിഞ്ഞെങ്കില്‍.

ഈ കവിത "പാഥേയം" ഓണ്‍ലൈന്‍ മാഗസീനില്‍...

http://www.paadheyam.com/Portal/Article.aspx?mid=8&lid=march2009

Sunday, November 23, 2008

ഇടയന്മാര്‍.

പരിപാവനമാം ആ അള്‍ത്താരയില്‍
ഉയര്‍ത്തിയ കൈകളുമായ്
ഇന്നാരെയോ ശപിച്ചു നില്‍ക്കുന്നു
ആ പാവം പരിശുദ്ധ കന്യാമറിയം.

മറ്റൊരള്‍ത്താരയില്‍ ആ മരക്കുരിശ്ശില്‍ കൈ -
കാലുകള്‍ ആണിയാല്‍ തളച്ചിട്ട് ലജ്ഞാ -
വഹനായ് ശിരസ്സുയര്‍ത്താന്‍ കഴിയാതെ
നില്‍ക്കുന്ന കര്‍ത്താവ് തമ്പുരാന്‍.

ഇവര്‍ക്കു മുന്നില്‍ ശരീരം ശുഭ്രവസ്ത്രത്താല്‍
മൂടൊപ്പൊതിഞ്ഞു നിന്ന് സ്തുതിഗീതം
പാടുന്ന വികാരിയച്ചന്മാര്‍, പിന്നെ ഒന്നുമറിയാതെ
അതേറ്റു പാടുന്ന കന്യാസ്ത്രീ വര്‍ഗ്ഗങ്ങള്‍.

കര്‍ത്താവിന്‍ ശരീരവും മനസ്സും വിതിച്ചു നല്‍കുന്നു
ഒരു ചുടുചുംബനം കൈയ്യിന്മേല്‍ കിട്ടാനായ്.
പരിശുദ്ധമായിരിക്കേണ്ട മനസ്സില്‍
ആ ചുംബനത്തിന്‍ ചൂട് മായാതെ നില്‍ക്കുന്നു.

ഇവരും വികാര വിചാരങ്ങള്‍ ഉള്ളവര്‍,
മജ്ജയും മാംസവും ചേര്‍ത്തു നിര്‍മ്മിച്ചവര്‍.
വികാര വിക്ഷോഭങ്ങളെല്ലാമുള്ളവര്‍,
പാവം ഇവരോ കര്‍ത്താവിന്‍ പരിചാരകരാകുന്നു.

പിന്നെ പലപ്പോഴും അവതരിച്ചീടുന്നു
പരിശുദ്ധ ഗര്‍ഭവുമായ് കന്യാമറിയമാര്‍.
നാട്ടാര്‍ പിടികൂടുമ്പോഴാ വികാരിയച്ചനോ
ചൊല്ലുന്നു, അയ്യോ ഇവളെന്‍‌റ്റെ ദത്തുപുത്രി.

തനിക്കു വഴങ്ങാത്ത കന്യാസ്ത്രീ പെണ്ണിനെ
കൊന്നു കൊലവിളിക്കുന്നു, പിന്നെ ആ
പൊട്ടക്കിണറ്റിലേക്കെടുത്തെറിഞ്ഞീടുന്നു
എന്നിട്ടാര്‍ത്തു ചിരിച്ചത് അതിനാറ് വര്‍ഷങ്ങള്‍.

ശുഭ്ര വസ്ത്രം ധരിച്ച ചെന്നാക്കളാമിവര്‍
കടിച്ചു കീറുന്നു കര്‍ത്താവിന്‍ മണവാട്ടിമാരേയും.
ഹേ ചെന്നാക്കളേ, വലിച്ചെറിയൂ നിന്‍‌റ്റെയീ ശുഭ്രവസ്ത്രം
പിന്നെ നിനക്ക് തുടരാം നിന്‍‌റ്റെയീ കാമകേളികള്‍.

Sunday, November 16, 2008

നമുക്കീ യാത്ര തുടരാം.

പരിലാളിച്ച കൈകൊണ്ടാ പൂവിനെ
ഞെരിച്ചു കൊന്നിടാം.
പനിനീര്‍ ഗന്ധമുണ്ടായിരുന്നാ വഴികള്‍ പോലു-
മിന്നൊരു രക്ത ഗന്ധം പേറിടുന്നു.

സ്നേഹമെന്ന പദത്തിന്‍‌റ്റര്‍ഥം
പോലും മാറിമറയുന്ന, മറക്കുന്ന കാലം.
ഇപ്പോള്‍ സനേഹമെന്നാല്‍ വെറും
കൊടുക്കല്‍ വാങ്ങലുകളാകുന്നു.

ആരോ ചെയ്ത കര്‍മ്മത്തിന്‍ ഫലമാണീ
കര്‍മ്മ കാണ്ഠത്തിലനുഭവിക്കുന്നതും.
അനുഭവിക്ക, മറ്റ് വഴിയില്ല ചങ്ങാതീ
ഇത് മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന കാലം.

തിരിച്ചു നടക്കാം നമുക്കിനി....
കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ,
രക്ത നിബിഢമായ വഴിയിലൂടെ,
നമുക്കി യാത്ര തുടരാം.....

ഇരുള്‍ പടര്‍ന്ന കണ്ണുകളില്‍ വെളിച്ചവുമായി,
സിരകളില്‍ നിറഞ്ഞ പ്രണയം പുറത്തെടുത്ത്
രക്തം ഊറ്റിയൂറ്റി കുടിച്ച് നിറം മങ്ങിയ
ആ ചുവപ്പു നാടയില്‍ ചുറ്റി വലിച്ചെറിയാം.

കാഴ്ചയറ്റ സമൂഹത്തിനൊരു നേര്‍ത്ത വെളിച്ചമായി,
മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക്‌ സൃഷ്ടിച്ച
തിരക്കുകളില്‍ നിന്നും പുറത്തു വന്ന്,
ആ മാധുര്യമുള്ള ഓര്‍മ്മകളില്‍ വിശ്രമിക്കാം.

പിന്നെയാ ഉദിക്കാന്‍ മടിക്കുന്ന സൂര്യനോടും,
തഴുകാതെ പോകുന്ന കാറ്റിനോടും,
പെയ്യാന്‍ മറന്നൊരാ ചാറ്റല്‍ മഴയോടും,
മാപ്പു പറഞ്ഞും, കൊടുത്തും നമുക്കീ യാത്ര തുടരാം..

Tuesday, November 11, 2008

Don’t Forget me.

My life was a pool of darkness
before you came my life.
You brought a ray of light and
you made my day sunny.

Your smile was like a waggie,
easing all my pains.
You loved and understand me
chearing away my tears.

Before you came into my life
I lived in a hell.
Built of trouble, insecurity
into a flower I opened up.

Today, I say Good Bye
with heart breaks my mind ever.
I can’t express my pain..
Good Bye dear……

But
Don’t forget the fading flower
you leave behind…
who lives with just fond wishes
of past by gone sunny days.

Sunday, November 09, 2008

YOU MEANS……

There is a silent beauty in my world,
when you are near.
How I wish my Love could shorten
the miles between us.
Even when you are miles away,
I am very close to your feelings.

A fine dream started,
When Love brought us together.
The time I ‘ve spend with you
are the sweetest I can re-call.

“Loving you” is the second best thing
I have done,
“Finding you” is the first.

I am glad that we are friends,
just because I like you.
You are nice as you can be,
just because of our Friendship –
means so very much to Me.

തിരിച്ചറിവ്.

എന്നെ ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോഴാണ്‌
ആദ്യമായ് ഞാനൊരു കാമുകനായത്.
നീയെന്നുമുണ്ടാകും എന്നോടൊപ്പമെന്നറിഞ്ഞപ്പോഴാണ്‌
എന്‍‌റ്റെ ജീവിതത്തില്‍ ഏഴു വര്‍ണ്ണങ്ങള്‍ പിറന്നത്.

നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തുനില്പ്പിനും ഒരു സുഖമുണ്ടെന്നു ഞാനറിഞ്ഞത്.
നിന്നോടൊപ്പം ആ പുഴയോരത്തിരുന്നപ്പോഴാണ്‌
ആദ്യമായ് ആ പുഴയുടെ ഭംഗി ഞാന്‍ കണ്ടത്.


നിന്‍‌റ്റെ കൈ പിടിച്ചാ പൂക്കള്‍ക്കിടയിലൂടെ നടന്നപ്പോഴാണ്‌
ആ പൂക്കള്‍ തന്‍ സൗന്ദര്യം ഞാന്‍ കണ്ടത്.
നിന്‍‌റ്റെ മടിയില്‍ തല വെച്ചു കിടന്ന ആ മലമടക്കുകളില്‍ വച്ചാണ്‌
കാറ്റിനു പോലും പ്രണയത്തിന്‍ ഗന്ധമുണ്ടെന്നു ഞാനറിഞ്ഞത്.


നിന്നെ കെട്ടിപുണര്‍ന്നു നനഞ്ഞ ആ മഴയില്‍ വച്ചാണ്‌
ആദ്യമായ് മഴയുടെ പ്രേമമൂറും മുഖം ഞാന്‍ കണ്ടത്.
നിന്നോടൊപ്പം ചെയ്ത ചെറു ചെറു യാത്രകളിലായിരിന്നു
ഞാന്‍ എന്‍‌റ്റെ ജീവിത യാത്രയെ സ്വപ്നം കണ്ടത്.


ഒരിക്കല്‍ എന്തിനോ പിണങ്ങി നീ അകന്നു നിന്നപ്പോഴാണ്‌
അകല്‍ച്ചയുടെ ദു:ഖം ഞാന്‍ അറിഞ്ഞത്.
പിന്നെ പിന്നെ നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തിരുപ്പില്‍ വില ഞാന്‍ അറിഞ്ഞത്.


നിന്നേയും കാത്ത് ആ പുഴയരികത്തിരുന്നപ്പോഴാണ്‌
അഴുകി നാറിയ എന്തോ അതിലൂടൊഴുകി പോയത്.
ആ പൂക്കള്‍ക്കിടയിലൂടെ നിന്നെ തിരഞ്ഞു നടന്നപ്പോഴാണ്‌
ആ പൂക്കള്‍ പുഴുവിന്‍‌റ്റാഹാരമാകുന്നത് ഞാന്‍ കണ്ടത്.


ആ മലമടക്കുകളില്‍ നിന്നെ ഞാന്‍ തേടിയലഞ്ഞപ്പോഴാണ്‌
അഴുകിയ ശവത്തിന്‍ മണമുള്ള ആ കാറ്റു വന്നത്.
നിനക്കായ് അലഞ്ഞു നനഞ്ഞു തളര്‍ന്നപ്പോഴാണാ -
മഴത്തുള്ളികളില്‍ ഉപ്പുരസം ഞാന്‍ രുചിച്ചത്.


മറ്റൊരു കൈയ് പിടിച്ചു നീ നടന്നകന്നപ്പോഴാണ്‌
എന്‍‌റ്റെ കൈകള്‍ ശൂന്യമായെന്നു ഞാനറിഞ്ഞത്.
വീണ്ടും ഞാനേകനായെന്നു തിരിച്ചറിഞ്ഞപ്പോഴാണ്‌
എന്‍‌റ്റെ ജീവിതത്തിലേക്കാ കറുപ്പു നിറം പടര്‍ന്നത്.


എന്നെ വെറുക്കുന്നു എന്നു നീ പറഞ്ഞില്ലയെങ്കിലും
ഞാനറിയുന്നു മനസ്സാല്‍ നീയെന്നെ വെറുക്കുകയാണെന്ന്.

Sunday, November 02, 2008

സ്ത്രീ... അന്നും ഇന്നും.

അന്ന്.
ആദത്തിന്‍ വാരിയെല്ലെടുത്ത്
ദൈവം സൃഷ്ടിച്ച തമാശ.
അവന്‌ കൂട്ടായി ഹവ്വയെ നല്‍കി
അവനെ വഴി തെറ്റിച്ചവന്‍ ദൈവം.
വിലക്കപ്പെട്ട കനി കഴിക്കരുതെന്നാജ്‌ഞാ-
പിച്ച ദൈവത്തെ തോല്പ്പിച്ച ഹവ്വ.
കഴിച്ചു കഴിഞ്ഞപ്പോള്‍ വികാര-വിചാരങ്ങള്‍ വന്നവള്‍;
അങ്ങനെ ആദത്തെ തോല്പ്പിച്ച ഹവ്വ.

ഇന്നലെ.
മാറു മറച്ച് നടന്നവള്‍,
പൂമുഖത്തേക്കെത്തി നോക്കാതിരുന്നവള്‍.
അകത്തളത്തമ്മയായ്‌ ഇരുത്തിയിട്ടും
അവനെ സ്വന്തം കൈയ്യ് -
പിടിയില്‍ ഒതുക്കി നടന്നവള്‍.
അമ്മയായ്, അമ്മൂമ്മയായ്
മാറാന്‍ കൊതിച്ചവള്‍.
ഇവള്‍ ഇന്നലെയുടെ സ്ത്രീ.

ഇന്ന്.
സമത്വത്തിന്‍‌റ്റെ ലഹരിയില്‍
സ്വയം മറന്നവള്‍.
ലോകം തന്‍‌റ്റെ കൈവെള്ളയിലിട്ട -
മ്മാനമാടാന്‍ ശ്രമിക്കുന്നവള്‍.
സ്വന്തം കുഞ്ഞിനെ
മുലയൂട്ടാന്‍ മടിക്കുന്നവള്‍.
മമ്മി, ഗ്രാന്‍ഡ്മാ വിളി
കേള്‍ക്കാന്‍ കൊതിക്കുന്നവള്‍.
ഒരു മുഴം തുണിയാല്‍ തന്‍‌റ്റെ
ശരീരമാകെ മറയ്ക്കുന്നവള്‍.
ഇവള്‍ ഇന്നത്തെ സ്ത്രീ.

നാളെ.
സ്ത്രീ മേധാവിത്വ ലോകത്തിലെ
ആധുനിക സ്ത്രീ.
ഉടുതുണിയില്ലാതിരുന്നാല്‍
അതും ഫാഷനാകുന്ന കാലം.
നഗ്നയാം ശരീരത്താല്‍ ലോകം തന്‍‌റ്റെ
കൈപ്പിടിയില്‍ ഒതുക്കിയവള്‍.
മമ്മിയുമില്ല, ഗ്രാന്‍ഡ്മയുമില്ലിപ്പോള്‍
പ്രസവിച്ചാല്‍ സൗന്ദര്യം പോകുമത്രേ.
ഇവള്‍ ആധുനിക ഹവ്വ;
വികാര വിചാരങ്ങള്‍ നഷ്ടമായവള്‍.


ഇത് സ്ത്രീയുടെ മുഖങ്ങള്‍,
പല പല കാലങ്ങളില്‍
പല പല മുഖങ്ങള്‍..
ആരും കാണാത്ത പല മുഖങ്ങള്‍.