Monday, March 15, 2010

വില.

മരണത്തിനൊരുതരം
ഉന്മാദ ഗന്ധമുണ്ട്.
കത്തുന്ന സാമ്പ്രാണിയുടേതാണൊ,
അതോ തേങ്ങാമുറിയ്ക്ക്
തീപിടിക്കുന്നതിന്‍റേയോ. .


ഇന്നലത്തെ ഡണ്‍ലപ്പിനു പകരം
ഇന്ന് കിടക്കുന്നത് വാഴയിലയിലാണ്‌.
കാശ്മീരീ കമ്പിളിയ്ക്ക് പകരം
ഇന്നുള്ളത് ചുവന്ന പട്ടാണ്‌.


അവസാനം പേനയെടുത്തതാ
വില്പ്പത്രത്തിലൊപ്പിടാനായിരിന്നു.
അന്ന് ഞാനറിഞ്ഞു എന്നേക്കാള്‍
എന്‍റൊപ്പിനായിരിന്നു വിലകൂടുതല്ലെന്ന്.


ഇപ്പോഴും കരയുന്നുണ്ടവര്‍;
എന്‍റെ മക്കള്‍; കൂടെ ഭാര്യയും.
കണ്ണീര്‍ വരാത്തതിനാല്‍ അവര്‍
ഗ്ലിസ്സറിന്‍ കണ്ണിലൊപ്പുകയായിരിന്നു.

Sunday, March 14, 2010

ലേറ്റസ്റ്റ് ലവ്.

അവളെന്നിലേക്ക് വന്നത്
ഞാനറിയാതെയായിരിന്നു.
അവളകന്നു പോയതും
ഞാനറിയാതെയായിരിന്നു.


ആ ഒരിടവേളയില്‍
ഞാനവള്‍ക്ക് നല്‍കിയത്
സ്നേഹത്തിന്നൂഷ്മളതയായിരിന്നു,
അവളതറിയാതെ പോയെങ്കിലും.


പിന്നീടെപ്പോഴോ അവള്‍ വഴിമാറി,
കാരണം എന്‍റെ ഒട്ടിയ പോക്കറ്റില്‍
അവള്‍ക്ക് വേണ്ടത്ര
സ്നേഹം സ്നേഹമില്ലത്രേ!!


പിന്നെ ഞാന്‍ ലോകം കണ്ടു,
ലോകത്തിന്‍ പ്രണയം കണ്ടു,
ആ ആധുനിക പ്രണയത്തിലേക്ക്
ഒടുവില്‍ ഞാനും നടന്നു കയറി.


ഇന്നെനിക്കൊരു ലോകമുണ്ട്,
അരയില്‍ കൈചുറ്റാനാവളുണ്ട്;
ചുംബിക്കുവാനവളുണ്ട്;
കൂടെക്കിടക്കുവാനവളൂണ്ട്.


അവളൂടെ പേരെനിക്കറിയില്ല,
നാടെവിടെയെന്നറിയില്ല,
പക്ഷേ ഒന്നറിയാം,
ഇന്നവള്‍ എന്‍റേതാണ്‌,
ഇന്നത്തേയ്ക്കു മാത്രം.