Thursday, July 07, 2011

ഓര്‍മ്മകള്‍.

രാവിലെ എഴുന്നേറ്റപ്പോള്‍ നേരം വൈകി. എങ്ങനെ വൈകാതിരിക്കും. ഇന്നലെ കിടന്നപ്പോള്‍ സമയം എത്രയായി. അപ്പോഴാണോര്‍ത്തത്, അവളെവിടെ? മുറിയില്‍ കാണാനില്ലല്ലൊ? അവളാരാണെന്നല്ലേ?

അത് മറ്റൊരു കഥയാണ്‌.

ഇന്നലെ ശനിയാഴ്ചയായതു കാരണം ഓഫീസില്‍ നിന്നും വന്നപ്പോള്‍ തന്നെ വൈകി. വരുന്നവഴി തന്നെ അവധി ദിവസം ആഘോഷിക്കാനുള്ള സാധനവും വാങ്ങി. മുറിയില്‍ വന്ന് അതില്‍ നിന്നും രണ്ട് പെഗ്ഗെടുത്ത് വീശി. പുറത്ത് ചെറിയ മഴയുണ്ടെന്ന് തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ്‌ ആരോ വാതിലില്‍ മൃദുവായി തട്ടിയത്. ആരായിരിക്കും ഈ സമയത്ത്? കുപ്പി പകുതിയോളം തീര്‍ന്നിരിക്കുന്നു. അത് ആ കട്ടിലിനടിയിലേക്ക് നീക്കി വച്ച് വാതില്‍ തുറന്നു. ഇത് അവളല്ലേ? ആ റോഡ് സൈഡില്‍ വച്ച് സ്ഥിരം കാണാറുള്ളവള്‍. അവളെന്താ ഇവിടെ? ഒരു ഞെട്ടലോടെ പുറത്തേയ്ക്കു നോക്കുമ്പോള്‍ അവളെ കാണ്മാനില്ല. തോന്നലായിരുന്നോ? കതകടച്ച് തിരിഞ്ഞ് മുറിയിലേക്ക് നോക്കിയപ്പോള്‍ അവള്‍ ദേ ആ കട്ടിലില്‍ ഇരിക്കുന്നു. ദൈവമേ, ഇത്‌ കരുതി കൂട്ടിയാണല്ലൊ? മനസ്സിലൊരു കത്തല്‍. പക്ഷേ അവളുടെ കണ്ണുകളില്‍ എന്തോ തിളങ്ങുന്നു. പെട്ടെന്നാണ്‌ അവള്‍ എന്‍റെ കാല്‍ക്കലേയ്ക്ക് വീണത്. ഒരു പൊട്ടിക്കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു. സാറെന്നെ എന്തു വേണമെങ്കിലും ചെയ്തോ; പക്ഷേ എനിക്ക് കുറച്ച് പൈസ തന്ന് സഹായിക്കണം. കുഞ്ഞിന്‌ സുഖമില്ല, മരുന്ന് വാങ്ങണം. ചോദിക്കാന്‍ മറ്റാരും ഇല്ലെനിക്ക്. ഉപേക്ഷിക്കരുത്.


പെട്ടെന്ന് എന്‍റെ മനസ്സിലേയ്ക്ക് കടന്നു വന്നത് തിന്മ ചെയ്യാനുള്ള പ്രേരണയാണ്‌. കാല്‍ക്കല്‍ നിന്നും അവളെ പിടിച്ചുയര്‍ത്തി നെഞ്ചോട് ചേര്‍ക്കുമ്പോള്‍ അവളുടെ ശരീരത്തില്‍ ഒരു വിറയലുണ്ടായിരുന്നു. അവളുടെ മുഖത്തേയ്ക്ക് എന്‍റെ മുഖം അടുപ്പിക്കുമ്പോഴാണ്‌ എനിക്കൊരു കുഞ്ഞിന്‍റെ മുഖം ഓര്‍മ്മ വന്നത്. "അച്ഛാ.... അച്ഛാ....".. പെട്ടെന്ന് അവളെ ഞാന്‍ തള്ളീ മാറ്റി. ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു അപ്പോള്‍. അവളുടെ മുഖത്ത് ഞെട്ടലാണോ അതോ അശ്വാസമാണോ? അറിയില്ലെനിക്ക്. അപ്പോഴും ആ "അച്ഛാ.... അച്ഛാ...." വിളി എന്‍റെ കാതുകളീല്‍ മുഴങ്ങുന്നുണ്ടായിരുന്നു. അത് എന്‍റെ കുഞ്ഞു മോളൂടെ ശബ്ദമല്ലേ. എന്നെ ഏകനാക്കി കടന്നു പോയ എന്‍റെ പൊന്നു മോളുടെ ശബ്ദം. എന്‍റെ കിതപ്പേറി. കഴിയുന്നില്ല ആ ഓര്‍മ്മകളീല്‍ നിന്നും രക്ഷപെടാന്‍. അതെന്നെ വേട്ടയാടുകയാണ്‌. പെട്ടെന്ന് ഞാന്‍ ആ കട്ടിലിനടിയില്‍ വച്ചിരുന്ന കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി; ആ ഓര്‍മ്മകളില്‍ നിന്നും ഓടിയൊളീക്കാനെന്ന പോലെ. തലയിലാകെ ഒരുതരം പെരുപ്പ്. കണ്ണുകള്‍ അടഞ്ഞു വരുന്നു. ഇനിയൊന്നുറങ്ങണം. എല്ലാം മറന്നൊന്നുറങ്ങണം. കട്ടിലില്‍ കിടന്ന പുതപ്പെടുത്ത് അവള്‍ക്കു നേരെ നീട്ടി. കിടന്നുറങ്ങിക്കോ, രാവിലെ പോകാം. പെട്ടെന്നാണ്‌ ഞാന്‍ ഓര്‍ത്തത്; അവള്‍ക്ക് പൈസ വേണമെന്നല്ലേ പറഞ്ഞത്? ഇട്ടിരുന്ന ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും നൂറിന്‍റെ ഏതാനും നോട്ടുകള്‍ അവള്‍ക്കു നേരേ നീട്ടി. അവളെന്നെ തന്നെ തുറിച്ചു നോക്കുകയാണ്‌. അവള്‍ക്കൊന്നും മനസ്സിലാകുന്നില്ല.

ആ നോട്ടുകള്‍ അവള്‍ക്കു നേരേ വലിച്ചെറിഞ്ഞിട്ട് കട്ടിലിലേക്ക് മറിഞ്ഞതാണ്‌. പിന്നെ ഇപ്പോഴാണ്‌ കണ്ണു തുറക്കുന്നത്. ആ അവള്‍ എവിടെ? പോയോ? ഇപ്പോഴും അവളുടെ തലയിലിരുന്ന ആ മുല്ലപ്പുവിന്‍റെ ഗന്ധം മുറിയില്‍ തങ്ങി നില്‍ക്കുന്നു. മേശപ്പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കുറേ നൂറിന്‍റെ നോട്ടുകള്‍ ആ വാച്ചിനടിയില്‍ വച്ചിരിക്കുന്നു. അവളെടുത്തില്ലേ അ പൈസ? അപ്പോള്‍ അവളൂടെ കുഞ്ഞ്?? അടുക്കളയില്‍ ഏതോ പാത്രം എവിടെയോ തട്ടിയ ശബ്ദം. അവിടെയാരാ ഇപ്പോള്‍? നോക്കുമ്പോള്‍ ഒരു കപ്പില്‍ കട്ടന്‍ ചായയുമായി അവള്‍ നില്‍ക്കുന്നു. മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരം. കപ്പ് മേശപ്പുറത്തു വച്ചിട്ട് അവള്‍ ആ പൈസയെടുത്തു. ഇത് എനിക്കര്‍ഹതപ്പെട്ടതല്ലായെന്നെനിക്കറിയാം. എങ്കിലും ഞാനിതെടുക്കുകയാണ്‌. കഴിയുമെങ്കില്‍ എന്നെങ്കിലും തിരിച്ചു തരാം. നിവൃത്തികേടുകൊണ്ടാണ്‌. ക്ഷമിക്കണം. അത്രയും പറഞ്ഞ് അവള്‍ പുറത്തേയ്ക്ക് നടന്നു പോയി. എന്തു പറയണമെന്നറിയാതെ ഞാന്‍ ആ വതിലിലേയ്ക്ക് നോക്കി ഇരുന്നു പോയി. അപ്പോഴും ആ കപ്പിലെ ചായയില്‍ നിന്നും ചൂട് പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നു.

2 comments:

  1. मुमुक्षु प्राणAugust 6, 2011 at 6:08 PM

    nayakanum nayikayum kolllaam....madyathinte maayika lokathilanenkilum swabodham nashtappedunnilla naayakan. bhavanaalokathu polum streethwathe apamaaniykkatha rachayithaavinu abhinandanangal....

    ReplyDelete
  2. നന്ദി ലക്ഷ്മീ,

    മദ്യം എന്നുള്ളത് ഒരു കാരണം മാത്രമാണ്‌ പലപ്പ്പോഴും......

    ReplyDelete

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?