Thursday, September 27, 2012

മറവി.

ഓരോരോ കാലത്തായിട്ടെ-
നിക്കോരോരോ പേരുകള്‍. 
എല്ലാം ആരാലോ നല്‍കപ്പെട്ടവ, 
അടിച്ചേല്പ്പിക്കപ്പെട്ടവ. 

എന്‍റെ അമ്മയിലേക്കാഴ്ന്നിറങ്ങി, 
എന്നെ ജനിപ്പിച്ചവനാണച്ഛനെങ്കില്‍ 
എനിക്കുമുണ്ടെന്നെ വേണ്ടാത്തൊരച്ഛന്‍, 
എന്നിട്ടുമെനിക്കു പേര്‍ 
തന്തയില്ലാത്തവനെന്ന്. 

സ്കൂളിലെ ഗണിതശാസ്ത്രക്ലാസ്സില്‍
ഗുണിത-ഹരണങ്ങളോട് മല്ലിടുമ്പോള്‍,
ജീവതന്ത്രത്തില്‍ പരാഗവും
പരാഗരേണുക്കളും പഠിക്കുമ്പോള്‍
എനിക്കു സംശയങ്ങളായിരിന്നു.
സംശയങ്ങള്‍ ചോദിക്കുന്നവനന്നുമിന്നും
അഹങ്കാരികള്‍ തന്നെ.

തെമ്മാടി ആഭാസന്‍ ശുംഭന്‍ കുലംകുത്തി
കൊഞ്ഞണം കാട്ടുന്ന പേരികളിന്നേറെ.
പഴയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റൊന്ന് തപ്പട്ടെ,
സ്വന്തം പേര്‌ മറന്നവനാണ്‌ ഞാന്‍.............1.........

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?