Wednesday, September 04, 2013

വിസര്‍ജ്ജിപ്പ്

ചുവരലമാരയിലെ 
നാലാമത്തെ പുസ്തകത്തില്‍ 
ഗുരുദേവന്‍ സമാധിയിലായിരിന്നു. 
തൊട്ടുമുകളിലായി
ചെഗുവേരയിരുന്ന്
ചിരിക്കുന്നുണ്ടായിരിന്നു.

രണ്ടാമത്തെ പുസ്തകത്തില്‍
അര്‍ദ്ധനഗ്നനായൊരപ്പൂപ്പന്‍.,
അഞ്ചാമതിരുന്ന ബുഷിനോട്
വെള്ളക്കാരന്‍റെ വിശേഷം
ചോദിക്കുകയായിരിന്നു.

അടുത്ത നിരയിലെ മണ്ടേല
ആറാമതിരുന്ന ഒബാമയ്ക്ക്
ഹസ്തദാനം നല്കി
കറുത്തവന്‍റെ കരുത്തിനെ പറ്റി
പറഞ്ഞ് ചിരിക്കുന്നുണ്ടായിരിന്നു.

ഇതിനിടയിലെപ്പോഴോ
പാകിസ്ഥാന്‍ ഇന്ത്യയിലേക്ക്
വെടി വയ്ക്കുകയും,
ചൈന നുഴഞ്ഞ്
കയറുകയും ചെയ്തു.

എപ്പോഴോ, മനുഷ്യരേ പോലെ
പൈസയ്ക്ക് വില കുറയുകയും
സവാളെയേപ്പോലെ ഡോളറിന്
വിലകൂടുകയും ചെയ്തു.

ഇതൊന്നുമറിയാതൊരു മഹാകവി
കാശുകൊടുത്തവരെ കൂതറയാക്കി
മുഖപുസ്തകത്തെ കക്കൂസാക്കി
കവിത വിസര്‍ജ്ജിക്കുന്നുണ്ടായിരിന്നു.

No comments:

Post a Comment

സത്യസന്ധമായ അഭിപ്രായം എഴുതുമല്ലോ?